Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മണ്ണാറശാല ആയില്യം: എഴുന്നള്ളത്ത്‌ ദര്‍ശനപുണ്യമായി

by Punnyabhumi Desk
Nov 1, 2010, 03:37 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

ഹരിപ്പാട്‌: നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും കൈയിലേന്തി മണ്ണാറശാല വലിയഅമ്മ എഴുന്നള്ളിയപ്പോള്‍, കണ്ടുതൊഴാന്‍ ആയിരക്കണക്കിന്‌ ഭക്തരാണ്‌ കാത്തുനിന്നത്‌. അമ്മയുടെ ദര്‍ശനം കിട്ടിയവര്‍ കൈകള്‍ ഉയര്‍ത്തി ശരണം വിളിച്ചു.
മുപ്പതേക്കറോളംവരുന്ന മണ്ണാറശാലക്കാവിലാകെ പ്രതിധ്വനിച്ച ശരണംവിളിയും വായ്‌ക്കുരവയും താളമേളങ്ങളും വലിയമ്മ ഉമാദേവി അന്തര്‍ജനത്തിന്റെ ആയില്യം എഴുന്നള്ളത്തിന്‌ മിഴിവേകി.
വൈകീട്ട്‌ മൂന്നോടെയാണ്‌ വലിയമ്മ ക്ഷേത്രക്കുളത്തില്‍ കുളിച്ച്‌ ഓലക്കുടചൂടി വന്നത്‌. അരമണിക്കൂറോളം നീണ്ട പൂജകള്‍ക്കൊടുവില്‍ മൂന്നരയോടെ അമ്മ ശ്രീകോവിലില്‍നിന്ന്‌ പുറത്തേക്കു വന്നു. നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും കൈയിലേന്തിവന്ന അമ്മയ്‌ക്കിരുവശത്തും ഇല്ലത്തെ കാരണവന്മാരും ഇളമുറക്കാരും നിന്നു. തുടര്‍ന്ന്‌ ശംഖനാദവും തിമിലപ്പാണിയും ഉയര്‍ന്നു. അപ്പോഴേക്കും സര്‍പ്പയക്ഷിയുടെ തിടമ്പുമായി ഇളയമ്മ സാവിത്രി അന്തര്‍ജനവും നാഗചാമുണ്ഡി വിഗ്രഹവുമായി മണ്ണാറശാലയിലെ കാരണവര്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയും നാഗയക്ഷി വിഗ്രഹവുമായി പരമേശ്വരന്‍ നമ്പൂതിരിയും അമ്മയ്‌ക്കു പിന്നില്‍ അണിനിരന്നു. തുടര്‍ന്ന്‌ നാഗരാജാവിന്റെ നടയിലൂടെ എഴുന്നള്ളത്ത്‌ തുടങ്ങി. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുകൂടി വടക്കേനടവഴി എഴുന്നള്ളത്ത്‌ ഇല്ലത്തേക്ക്‌ നീങ്ങി. മുളവേലിക്ക്‌ ഇരുപുറവും കാത്തുനിന്ന ആയിരങ്ങള്‍ അമ്മയുടെ ദര്‍ശനത്തോടെ ഭക്തിലഹരിയിലായി.
മൂന്നേമുക്കാലോടെ എഴുന്നള്ളത്ത്‌ ഇല്ലത്തെ നിലവറയിലെത്തി. അവിടെ നേരത്തെ തയ്യാറാക്കിയ നാഗക്കളങ്ങളില്‍ നാഗരാജാവിന്റെയും ഉപദേവതകളുടെയും തിടമ്പുകള്‍വച്ച്‌ അമ്മ പൂജ ആരംഭിച്ചു. ആയില്യം പൂജ, നൂറുംപാല്‍, സര്‍പ്പബലി, കുരുതി എന്നിവയാണ്‌ അമ്മ നടത്തിയത്‌. അര്‍ധരാത്രിക്ക്‌ ശേഷമാണ്‌ പൂജകള്‍ പൂര്‍ത്തിയായത്‌. തുടര്‍ന്ന്‌ അമ്മയുടെ അനുമതി വാങ്ങി കാരണവര്‍ തട്ടിന്മേല്‍ നൂറുംപാലും നടത്തി. നിലവറയുടെ തെക്കുഭാഗത്ത്‌ തയ്യാറാക്കിയ തട്ടിനുമുകളിലാണ്‌ ഈ ചടങ്ങ്‌ നടന്നത്‌. ആകാശസര്‍പ്പങ്ങള്‍ക്ക്‌ ബലി തൂകുന്ന സങ്കല്‌പത്തിലാണ്‌ ഇത്‌ നടത്തുന്നത്‌.

ShareTweetSend

Related News

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

കേരളം

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies