Wednesday, March 22, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കാശ്മീര്‍ സംഭാഷണം രാജ്യദ്രോഹം: ആര്‍എസ്‌എസ്‌

by Punnyabhumi Desk
Nov 1, 2010, 03:56 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ജല്‍ഗാവ്‌ (മഹാരാഷ്ട്ര): ജമ്മുകാശ്മീരിന്റെ സ്വയംഭരണം നല്‍കുന്നതിനെ സംബന്ധിച്ച സംഭാഷണങ്ങള്‍ തന്നെ രാജ്യദ്രോഹമാണെന്ന്‌ ആര്‍എസ്‌എസ്‌. സ്വയംഭരണം രാജ്യവിഭജനത്തിനുള്ള ‘ബ്ലാങ്ക്‌ ചെക്ക്‌’ ആണെന്ന്‌ ജല്‍ലാവില്‍ ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. കാശ്മീരിനെ രാജ്യത്തുനിന്ന്‌ അടര്‍ത്തിമാറ്റാനുള്ള ഏത്‌ ശ്രമത്തെയും സര്‍വശക്തിയുമുപയോഗിച്ച്‌ ദേശീയ ജനത ചെറുക്കുമെന്ന്‌ പ്രമേയം കേന്ദ്രസര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കി.
കാശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദികള്‍ നടത്തുന്ന അക്രമസംഭവങ്ങളോട്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന സമീപനം നിരാശാജനകവും അപലപനീയവുമാണ്‌. ഇതിന്‌ മുമ്പ്‌ ഒരു കേന്ദ്രസര്‍ക്കാരും ഇത്രയും ദുര്‍ബലമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ല. സംസ്ഥാനസര്‍ക്കാരിന്റെയും ഭീകരപ്രസ്ഥാനങ്ങളുടെയും കപടബുദ്ധിജീവികളുടെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും നിലപാടിന്‌ മുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന്‌ ആര്‍എസ്‌എസ്‌ കുറ്റപ്പെടുത്തി. ഗില്‍ജിത്ത്‌, ബാള്‍ടിസ്ഥാന്‍, മുസാഫറാബാദ്‌, മിര്‍പൂര്‍, അക്സായിച്ചിന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന ജമ്മുകാശ്മീര്‍ പൂര്‍ണമായും ഭാരതത്തിന്റേതാണ്‌. സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഒരു അവകാശവാദവും അംഗീകരിക്കാനാവില്ല. അത്തരം സ്വതന്ത്രതാവാദം രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ല. ജമ്മുകാശ്മീര്‍ സംബന്ധിച്ച സംസ്ഥാന മുഖ്യമന്ത്രി ഒബര്‍ അബ്ദുള്ളയുടെ പ്രസ്താവന അപക്വവും നിരുത്തരവാദപരവുമാണ്‌.
1947 മുതല്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോള്‍ അവിടെ പ്രക്ഷോഭമെന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നത്‌. അതിര്‍ത്തിയില്‍ തോറ്റവര്‍ രാജ്യത്തിനുള്ളില്‍ ‘കല്ലേറിന്റെ ഭീകരത’ സൃഷ്ടിക്കുകയാണ്‌. കൊച്ചുകുട്ടികളെവരെ മുന്നില്‍ നിര്‍ത്തിയാണ്‌ സൈനികര്‍ക്കെതിരെ അവര്‍ കല്ലേറ്‌ നടത്തുന്നത്‌. ഇതിനകം മൂവായിരത്തിലേറെ സൈനികര്‍ക്ക്‌ ഈ കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്‌. എന്നിട്ടും ചര്‍ച്ചകള്‍ ഭീകരര്‍ക്കനുകൂലമാണ്‌. സായുധസേനക്ക്‌ പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കാനാണ്‌ ആവശ്യം. ഇത്‌ രാഷ്ട്രസുരക്ഷയെ ദുര്‍ബലപ്പെടുത്താനാണെന്ന്‌ ആര്‍എസ്‌എസ്‌ ചൂണ്ടിക്കാട്ടി.
കാശ്മിരിലേക്ക്‌ കേന്ദ്രസര്‍ക്കാര്‍ അയച്ച മധ്യസ്ഥസംഘം ചുരുങ്ങിയ കാലംകൊണ്ട്‌ അതിന്‌ അയോഗ്യരാണെന്ന്‌ തെളിയിച്ചുകഴിഞ്ഞു. മധ്യസ്ഥതയല്ല, ശക്തമായ നടപടികളാണ്‌ ആവശ്യം. ഈ മധ്യസ്ഥസംഘത്തിന്‌ ജമ്മുകാശ്മീരിനെക്കുറിച്ച്‌ ഒന്നുമറിയില്ല. അവര്‍ ഭീകരര്‍ക്ക്‌ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ ആര്‍എസ്‌എസ്‌ പ്രമേയം കുറ്റപ്പെടുത്തി.
കാശ്മീര്‍ താഴ്‌വരയിലെ ദേശസ്നേഹികളായ മുസ്ലീംജനത, കാശ്മീരി പണ്ഡിറ്റുകള്‍, സിഖുകാര്‍, ഷിയാകള്‍, പഹാഡികള്‍, ലഡാഖിലെ ബൗദ്ധര്‍, ഗുജ്ജറുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കൊന്നും പ്രാതിനിധ്യമില്ലാത്ത ചര്‍ച്ചകളാണ്‌ നടക്കുന്നത്‌.

ShareTweetSend

Related Posts

ദേശീയം

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ദേശീയം

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

മറ്റുവാര്‍ത്തകള്‍

നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ്

Discussion about this post

പുതിയ വാർത്തകൾ

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉഷ്മളമായ വരവേല്‍പ്പ്

ബ്രഹ്മപുരം: അടിയന്തിര ആരോഗ്യസര്‍വേ ആരംഭിച്ചു

വേനല്‍ മഴ ഉടനുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

മാലിന്യപുക എത്രനാള്‍കൂടി സഹിക്കേണ്ടിവരും: ഹൈക്കോടതി

ഡോക്ടറെ മര്‍ദിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നു: 17ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies