Thursday, October 5, 2023
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഡല്‍ഹി പീഡനം: രഹസ്യ വിചാരണ ആരംഭിച്ചു

by Punnyabhumi Desk
Jan 24, 2013, 05:19 pm IST
in ദേശീയം

ന്യൂഡല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിന്റെ രഹസ്യ വിചാരണ അതിവേഗ വിചാരണക്കോടതിയിലെ അടച്ചിട്ട കോടതിമുറിയില്‍ ആരംഭിച്ചു. കേസിലെ അഞ്ചു പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇടവേളകില്ലാതെ വിചാരണ തുടരാനാണ് തീരുമാനം. ഫെബ്രുവരി അവസാനത്തോടെ അന്തിമ വിധി പുറപ്പെടുവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിചാരണ നടക്കുന്ന മുറിയിലേയ്ക്കു മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആര്‍ക്കും പ്രവേശനം അനുവദിക്കില്ല. കേസില്‍ കോടതിക്കു മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേല്‍ പ്രോസിക്യൂഷന്‍ വാദമാണ് ഇന്ന് നടന്നത്. എതിര്‍വാദം തിങ്കളാഴ്ച തുടങ്ങും. കേസില്‍ 80 സാക്ഷികളും 12 തെളിവുകളുമാണുള്ളത്. പെണ്‍കുട്ടി മരിച്ച സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലെ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പ്രധാന തെളിവ്. ജനുവരി മൂന്നിനാണു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, കൂട്ട ബലാത്സംഗം, അസ്വാഭാവിക കുറ്റകൃത്യം, തെളിവു നശിപ്പിക്കല്‍ , കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍ , കവര്‍ച്ചയ്ക്കിടെ മനഃപര്‍വം ഉപദ്രവിക്കല്‍ , കവര്‍ച്ചയും കൊലപാതകവും, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത ആറാമത്തെ പ്രതിയുടെ വിചാരണ ബാലനീതി ബോര്‍ഡിനു കീഴിലാണു നടക്കുക. അതേസമയം, കേസിന്റെ വിചാരണ ഡല്‍ഹിക്കു പുറത്തേക്കു മാറ്റണമെന്ന കുറ്റാരോപിതന്റെ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി മുകേഷിന്റെ അഭിഭാഷകന്‍ മനോഹര്‍ലാല്‍ ശര്‍മ ചീഫ് ജസ്റീസ് അധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചപ്പോഴാണ് ഹര്‍ജി ഇന്നു പരിഗണിക്കാമെന്നു കോടതി ഉറപ്പു നല്‍കിയത്. സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം മൂലം ഭരണകൂടവും ജുഡീഷറിയും കടുത്ത സമ്മര്‍ദത്തിലാണെന്നതിനാല്‍ വിചാരണ ഡല്‍ഹിക്കു പുറത്ത് ഉത്തര്‍പ്രദേശിലെ മഥുരയിലേക്കു മാറ്റണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ShareTweetSend

Related News

ദേശീയം

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം

ദേശീയം

വനിതാ ബില്ലിന് ഔദ്യോഗിക അംഗീകാരം നല്‍കി രാഷ്ട്രപതി

ദേശീയം

ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ് സ്വാമിനാഥന്‍ വിടവാങ്ങി

Discussion about this post

പുതിയ വാർത്തകൾ

മഴ തുടരുന്ന സാഹചര്യത്തില്‍ ബീച്ചില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തി

കനത്ത മഴ: തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ട്

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 88-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 7ന്

വനിതാ ബില്ലിന് ഔദ്യോഗിക അംഗീകാരം നല്‍കി രാഷ്ട്രപതി

സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ് സ്വാമിനാഥന്‍ വിടവാങ്ങി

ഓപ്പറേഷന്‍ ഡി – ഹണ്ട്: സംസ്ഥാനവ്യാപകമായി 246 കേസ്; 244 അറസ്റ്റ്

പി.പി.മുകുന്ദന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും

കേരളത്തിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies