Monday, November 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സൂര്യനെല്ലിപെണ്‍കുട്ടിക്ക് നീതിലഭ്യമാക്കണം

by Punnyabhumi Desk
Feb 5, 2013, 03:29 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

സമാനതകളില്ലാത്ത കനല്‍വഴികളിലൂടെ നടന്ന സൂര്യനെല്ലി പെണ്‍കുട്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കഴിഞ്ഞ പതിനേഴുവര്‍ഷമായി പല ജന്മങ്ങളുടെ ദുഃഖസമുദ്രം നീന്തിക്കടന്ന ഈ പെണ്‍കുട്ടി പോരാട്ടത്തിന്റെ വഴികളില്‍ ഒറ്റപ്പെട്ടുനില്‍ക്കുകയാണ്. ഈ പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള നിതാന്തമായ യാത്രയില്‍ ഒരു വെളിച്ചമാണ് സുപ്രീംകോടതിവിധി.

സൂര്യനെല്ലിക്കേസിലെ ഭൂരിഭാഗം പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി സ്ത്രീപീഡനങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പുകൂടിയാണ്. ഡല്‍ഹി പെണ്‍കുട്ടിക്കുണ്ടായ ക്രൂരമായ പീഡനവും തുടര്‍ന്നുണ്ടായ പ്രക്ഷോഭവും നീതിപീഠങ്ങളെപ്പോലും പുനഃശ്ചിന്തനത്തിനു വിധേയമാക്കിയതിന്റെ പ്രതിഫലനമാണ് സൂര്യനെല്ലിക്കേസില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. ഹൈക്കോടതിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ഹൈക്കോടതിവിധിയെ വിലയിരുത്തുകയാണെങ്കില്‍ നിയമവശങ്ങളൊന്നും പരിഗണിക്കാതെ മറ്റേതൊക്കെയോ പരിഗണനയിലാണ് പ്രതികളെ വെറുതെവിട്ടതെന്ന് കരുതുന്നതില്‍ ന്യായമുണ്ട്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ഒരു പ്രതി പീഡിപ്പിച്ചത് എന്നതിന്റെ ആനുകൂല്യം മറ്റെല്ലാ പ്രതികള്‍ക്കും നല്‍കിക്കൊണ്ടാണ് ഹൈക്കോടതി വിധിപ്രസ്താവിച്ചത്. ഇത് സാമാന്യ യുക്തിയെപ്പോലും ചോദ്യംചെയ്യുന്നതാണ്. പീഡിപ്പിച്ച എല്ലാ പ്രതികള്‍ക്കും പെണ്‍കുട്ടി സമ്മതം നല്‍കിയിരുന്നുവെന്ന് ഒരിക്കലും പറയാനാവില്ലെന്നാണ് സുപ്രീംകോടതിതന്നെ ചൂണ്ടിക്കാട്ടിയത്.

സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതോടെ പിജെകൂര്യന് എതിരെ വീണ്ടും പരാതിയുമായി പെണ്‍കുട്ടി രംഗത്തുവന്നിട്ടുണ്ട്. പിജെകുര്യന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഇക്കാര്യത്തില്‍ തുടര്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് ഫാക്‌സ് അയച്ചു. ഇതു സംബന്ധിച്ച് പി.ജെകുര്യന് അനുകൂലമായി മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാന്‍ എന്തൊക്കെ ചെയ്യാന്‍കഴിയുമെന്ന് അന്വേഷിച്ച് ന്യൂഡല്‍ഹിയില്‍ തന്റെ കേസ് കൈകാര്യം ചെയ്യുന്ന നിയമജ്ഞന്മാര്‍ക്കും പെണ്‍കുട്ടി ഒരു കത്ത് അയച്ചു. പെണ്‍കുട്ടി പതിനേഴുവര്‍ഷം മുമ്പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴും പറയുന്നതെന്നും അന്നത്തെ പരാതി അന്വേഷിച്ച് പി.ജെ.കുര്യന്‍ കുറ്റക്കാരനല്ലെന്ന് ബോദ്ധ്യപ്പെട്ടിരുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഈ വിഷയം ഇപ്പോള്‍ നിയമസഭയിലും കത്തിക്കയറുകയാണ്. കഴിഞ്ഞദിവസം ഇതു സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിലും ആഭ്യന്തരമന്ത്രിയുടെ മറുപടിയിലും പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബറില്‍വരെ കയറി.

പി.ജെകുര്യന്‍ ഇന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷനാണ്. പൊതുരംഗത്ത് നില്‍ക്കുന്നവര്‍ സംശയങ്ങള്‍ക്ക് അതീതരായിരിക്കണം. ആ നിലയില്‍ പി.ജെകുര്യന്‍ നിയമ വ്യവസ്ഥയുടെ പരിരക്ഷ നേടിക്കൊണ്ട് തന്റെ സംശുദ്ധിതെളിയിക്കാന്‍ ബാദ്ധ്യസ്ഥനാണ്. താന്‍ തെറ്റുചെയ്തിട്ടില്ലായെന്ന് പറഞ്ഞതുകൊണ്ടുമാത്രം സംശയത്തിന്റെ പുകമറയില്‍നിന്ന് രക്ഷപ്പെടാനാവില്ല. നീണ്ടകാലത്തെ പൊതുപ്രവര്‍ത്തനപാരമ്പര്യമുള്ള പി.ജെകുര്യന് സംശുദ്ധി തെളിയിച്ചുകൊണ്ടുമാത്രമേ ഇനി പൊതുരംഗത്തു മുന്നോട്ടുപാകുവാനാകൂ.

സ്ത്രീപീഡനക്കേസുകളില്‍ ഇരയല്ല, മറിച്ച് ആരോപണവിധേയമായ വ്യക്തിയാണ് കുറ്റംചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ടത്. ഇത് ഭാരതത്തിലെ ഏതൊരുപൗരനും ബാധകമാണ്. ആ നിലയില്‍ പി.ജെകുര്യനും നിയമവ്യവസ്ഥയിലൂടെ തെറ്റുകാരനല്ല എന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തണം. അല്ലെങ്കില്‍ പതിനേഴുവര്‍ഷംമുമ്പ് ഒരു പെണ്‍കുട്ടി പറഞ്ഞതുതന്നെ ഇപ്പോഴു ആവര്‍ത്തിക്കുമ്പോള്‍ അതില്‍ ചില സത്യങ്ങള്‍ ഇല്ലേ എന്ന് ജനം സംശയിക്കും.

സൂര്യനെല്ലിക്കേസില്‍ സുപ്രീംകോടതിയില്‍നിന്ന് ഇപ്പോള്‍ ഉണ്ടായ വിധി സ്ത്രീപീഡനക്കേസുകളില്‍ നിര്‍ണായകമാവുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കശക്കിയെറിഞ്ഞ കശ്മലന്മാരെ കല്‍ത്തുറങ്കിലടച്ചുകൊണ്ടുവേണം പതിനേഴുവര്‍ഷമായി നീതിക്കുവേണ്ടി പൊരുതുന്ന ഒരു പാവം പെണ്‍കുട്ടിക്ക് അല്പമെങ്കിലും കരുണ പകര്‍ന്നുനല്‍കുവാന്‍. ആ ദൗത്യത്തിന് സഹായകമായ എല്ലാ നിലപാടും സ്വീകരിക്കുവാന്‍ യു.ഡി.എഫ് സര്‍ക്കാരും പ്രത്യേകിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചുവര്‍ രാധാകൃഷ്ണനും ബാദ്ധ്യസ്ഥരാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

എഡിറ്റോറിയല്‍

ജഗദ്ഗുരുവിന് നവതി പ്രണാമം

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies