Wednesday, March 22, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

പാക്‌ ബന്ധം മറയ്‌ക്കാന്‍ കസബ്‌ ജിപിഎസ്‌ സംവിധാനം നശിപ്പിച്ചു

by Punnyabhumi Desk
Nov 18, 2010, 04:43 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

മുംബൈ: അജ്‌മല്‍ കസബും കൂട്ടാളികളും തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കം നേരത്തെതന്നെ നടത്തിയിട്ടുണ്ടെന്ന്‌ മുംബൈ ഭീകരാക്രമണക്കേസിലെ സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ ഉജ്വല്‍ നിഗംഇന്നലെ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
പാക്കിസ്ഥാനില്‍ നിര്‍മിച്ച ഗ്ലോബല്‍ പൊസിഷനിംഗ്‌ സിസ്റ്റം (ജിപിഎസ്‌) ഉപയോഗിച്ചാണ്‌ അവര്‍ ദിശതെറ്റാതെ മുംബൈ തീരത്തെത്തിയത്‌. പിടിക്കപ്പെട്ടാല്‍ തങ്ങള്‍ പാക്കിസ്ഥാനില്‍നിന്ന്‌ വന്നവരാണെന്നറിയാതിരിക്കാന്‍ കസബും കറാച്ചിയില്‍നിന്നെത്തിയ മറ്റ്‌ ഒന്‍പത്‌ ഭീകരരും ജിപിഎസ്‌ നശിപ്പിച്ചുകളയുകയായിരുന്നുവെന്ന്‌ ഉജ്വല്‍ നിഗം പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണാ വേളയില്‍ കസബ്‌ തന്റെ കുറ്റസമ്മതത്തില്‍ ഇത്‌ വെളിപ്പെടുത്തിയിട്ടുണ്ടെന്ന്‌ ബോംബെ ഹൈക്കോടതിയില്‍ ജസ്റ്റിസുമാരായ രഞ്‌ജനാ ദേശായി, ആര്‍.വി. മോറെ എന്നിവര്‍ മുമ്പാകെ നിഗം ബോധിപ്പിച്ചു. ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ട അഞ്ച്‌ ചെറു ഉപകരണങ്ങള്‍ പോലീസ്‌ ഒബ്‌റോയ്‌ ഹോട്ടല്‍, നരിമാന്‍ ഹൗസ്‌, കുബേര്‍ ബോട്ട്‌, ഹോട്ടല്‍ താജ്‌മഹല്‍ എന്നിവിടങ്ങളില്‍നിന്നായി കണ്ടെടുത്തിരുന്നു.
ആക്രമണം നടത്തുന്നതിന്‌ മുമ്പ്‌തന്നെ ഉപകരണങ്ങള്‍ ഭീകരര്‍ നശിപ്പിച്ചിരുന്നു. പ്രധാന ജിപിഎസ്‌ കസബ്‌ കടലിലെറിഞ്ഞുകളയുകയായിരുന്നു. എഫ്‌ബിഐ കോടതിയില്‍ ഹാജരാക്കിയ സാക്ഷി പോലീസ്‌ കണ്ടെത്തിയ ജിപിഎസിലെ ലക്ഷ്യസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ആക്രമണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌ കസബ്‌ ആണെന്ന്‌ സൂചിപ്പിക്കുന്നതാണ്‌ തെളിവുകള്‍. ഭീകരര്‍ പാക്കിസ്ഥാനുമായി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തിയിരുന്നതിന്‌ വ്യക്തമായ തെളിവുകളുണ്ട്‌.

ShareTweetSend

Related Posts

ദേശീയം

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ദേശീയം

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

മറ്റുവാര്‍ത്തകള്‍

നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ്

Discussion about this post

പുതിയ വാർത്തകൾ

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉഷ്മളമായ വരവേല്‍പ്പ്

ബ്രഹ്മപുരം: അടിയന്തിര ആരോഗ്യസര്‍വേ ആരംഭിച്ചു

വേനല്‍ മഴ ഉടനുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

മാലിന്യപുക എത്രനാള്‍കൂടി സഹിക്കേണ്ടിവരും: ഹൈക്കോടതി

ഡോക്ടറെ മര്‍ദിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നു: 17ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies