Tuesday, May 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

by Punnyabhumi Desk
May 3, 2013, 11:33 am IST
in ദേശീയം

ബാംഗളൂര്‍: കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഞായറാഴ്ചയാണു വോട്ടെടുപ്പ്. എട്ടിനു വോട്ടെണ്ണലും നടക്കും. കടുത്ത ചൂട് കണക്കിലെടുത്തു വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. ഇതുപ്രകാരം രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരേയായിരിക്കും വോട്ടെടുപ്പ്. 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നതെങ്കിലും ബിജെപിസ്ഥാനാര്‍ഥിയുടെ മരണത്തേത്തുടര്‍ന്നു പെരിയാപട്ടണം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഈമാസം 28ലേക്കു മാറ്റിയിട്ടുണ്ട്. സംസ്ഥാനത്താകെ 4,36,36,966 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 35,58,862 വോട്ടര്‍മാര്‍ പുതുമുഖങ്ങളാണ്. 52,034 പോളിംഗ് ബൂത്തുകളാണു ക്രമീകരിച്ചിട്ടുള്ളത്. ഇതില്‍ 10,103 ബൂത്തുകള്‍ അതീവ പ്രശ്നബാധിതമായും 14,209 ബൂത്തുകള്‍ പ്രശ്നബാധിതമായും കണ്െടത്തി. സുരക്ഷയ്ക്കായി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പോലീസിനു പുറമെ 50,000 കേന്ദ്രസേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് വെബ്കാസ്റിംഗ് മുഖേന തെരഞ്ഞെടുപ്പു കമ്മീഷന്‍ സസൂക്ഷ്മമായി നിരീക്ഷിക്കും. 1,100 ബൂത്തുകളിലാണു വെബ്കാസ്റിംഗ് സംവിധാനം ഒരുക്കുക. ഓരോ ജില്ലകളിലും കണ്‍ട്രോള്‍റൂമുകളുമുണ്ടാകും. തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വോട്ടര്‍സ്ളിപ്പ് വിതരണം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനു കഴിഞ്ഞ ഒരുമാസമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കഠിനാദ്ധ്വാനത്തിലായിരുന്നു. വിവിധ ജില്ലകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി എത്തിച്ച 20 കോടിയിലേറെ രൂപയും അഞ്ചുകോടിയിലേറെ രൂപ വിലമതിക്കുന്ന ഇലക്ട്രോണിക്സ് സാധനങ്ങളും 50,000ത്തിലേറെ ലിറ്റര്‍ മദ്യവുമാണു തെരഞ്ഞെടുപ്പു കമ്മീഷനും വിവിധ വകുപ്പുദ്യോഗസ്ഥരും ചേര്‍ന്ന് ഇതിനോടകം പിടികൂടിയിട്ടുള്ളത്. ഇതിന്റെ വിശദമായ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. അവസാന ദിവസങ്ങളില്‍ ചൂടേറിയ പ്രചാരണത്തിനാണു സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ബിജെപിക്കുവേണ്ടി ദേശീയ നേതാക്കളായ രാജ്നാഥ്സിംഗ്, എല്‍.കെ.അഡ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്ലി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രചാരണം നടത്തി. പരാജയം മുന്നില്‍ക്കണ്ടു പ്രചാരണത്തിനിറങ്ങാന്‍ ആദ്യം വിമുഖത പ്രകടിപ്പിച്ച നരേന്ദ്രമോഡി അവസാനദിനങ്ങളില്‍ ബാംഗളൂരിലും മംഗലാപുരത്തും ബല്‍ഗാമിലും പ്രചാരണത്തിനെത്തിയതു ബിജെപിയ്ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. എങ്കിലും അധികാരം നിലനിര്‍ത്താമെന്ന മോഹമൊന്നും ബിജെപിക്യാമ്പിനില്ല. അധികാരത്തില്‍ തിരിച്ചുവരാമെന്നു പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിനുവേണ്ടിയും ശക്തമായ പ്രചാരണമാണു നടന്നത്. പരസ്യപ്രചാരണത്തിനു പുറമെ ഫേസ്ബുക്ക് തുടങ്ങിയ ഓണ്‍ലൈന്‍ സൌഹൃദക്കൂട്ടായ്മകളും കോണ്‍ഗ്രസ് വേണ്ടവിധം ഉപയോഗിച്ചു. പാര്‍ട്ടിയുടെ യുവനേതാവ് രാഹുല്‍ഗാന്ധി മൂന്നുതവണ പ്രചാരണത്തിനെത്തിയപ്പോള്‍ പാര്‍ട്ടിയധ്യക്ഷ സോണിയാഗാന്ധി രണ്ടുതവണയും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ഒരുതവണയും പ്രചാരണത്തിനെത്തി. കൂടാതെ കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും അയല്‍സംസ്ഥാനങ്ങളായ കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം പ്രചാരണത്തിനെത്തി. കേരളത്തില്‍നിന്നുള്ള എംപിമാരെല്ലാം പ്രചാരണത്തില്‍ മുഴുകി. മൂന്നാമത്തെ കക്ഷിയായ ജനതാദള്‍-എസും യെദിയൂരപ്പ നേതൃത്വം നല്കുന്ന കെജെപിയുമെല്ലാം ശക്തമായ പ്രചാരണം കാഴ്ചവച്ചു. തെരഞ്ഞെടുപ്പുകമ്മീഷന്റെ കര്‍ശന നിയന്ത്രണമുണ്െടങ്കിലും സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുള്ള ഏറ്റവും ശക്തമായ പ്രചാരണമാണ് ഇക്കുറിയുണ്ടായതെന്നു നിരീക്ഷകര്‍ പറയുന്നു. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 33.86 ശതമാനം വോട്ടുനേടി 110 സീറ്റുകളിലാണു ബിജെപി വിജയിച്ചത്. 34.59 ശതമാനം വോട്ടു നേടാനായെങ്കിലും കോണ്‍ഗ്രസ് 80 സീറ്റിലേക്ക് ഒതുക്കപ്പെട്ടു. 19.13 ശതമാനം വോട്ടുനേടിയ ജനതാദള്‍-എസിന് 28 സീറ്റും ആറിടത്ത് സ്വതന്ത്രരും വിജയിച്ചു.

ShareTweetSend

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies