Monday, April 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആരോപണ വിധേയരായ ഗണ്‍മാനെയും പിഎയെയും മുഖ്യമന്ത്രി മാറ്റി

by Punnyabhumi Desk
Jun 14, 2013, 10:00 am IST
in കേരളം, മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സോളാര്‍ പ്ളാന്റ് തട്ടിപ്പിലെ മുഖ്യപ്രതി സരിത .എസ് നായരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണമുയര്‍ന്ന പേഴ്സണല്‍ അസിസ്റന്റ് ടെന്നി ജോപ്പനെ മുഖ്യമന്ത്രി പേഴ്സണല്‍ സ്റാഫില്‍ നിന്ന് നീക്കി. സരിതയുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ട ഗണ്‍മാന്‍ സലീം രാജിനെയും മാറ്റിയിട്ടുണ്ട്. നിയമസഭയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എഡിജിപി ഹേമചന്ദ്രന്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ചാണ് നടപടി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു.

വ്യാഴാഴ്ചയും പ്രതിപക്ഷം നിയമസഭയില്‍ വിഷയം ഉന്നയിച്ചിരുന്നു. ഇതിനുശേഷം സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖമാണ് വിഷയം വീണ്ടും ആളിക്കത്തിച്ചത്. സരിത.എസ് നായരെക്കുറിച്ച് നേരത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായിട്ടായിരുന്നു പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. രാവിലെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും ഇക്കാര്യം എഡിജിപി അന്വേഷിച്ചാല്‍ പോരെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ സരിതയെ അറസ്റ് ചെയ്തതിന് ശേഷമാണ് പി.സി ജോര്‍ജ് തന്നോട് വിഷയം പറഞ്ഞതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് ഉമ്മന്‍ചാണ്ടി മാറി നിന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ കോടിയേരി ആവശ്യപ്പെട്ടു. സരിതയെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് കസ്റഡിയിലായിരിക്കുമ്പോള്‍ പോലും അവര്‍ മൊബൈലില്‍ ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരു ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു.

അധികാരകേന്ദ്രങ്ങളുമായി അടുത്ത ബന്ധമുണ്ടായിട്ടാണ് പോലീസ് കസ്റഡിയിലായിരിക്കുമ്പോള്‍ പോലും അവര്‍ക്ക് ഫോണ്‍ ചെയ്യാനുള്ള സൌകര്യം ലഭിച്ചത്. ഇക്കാര്യവും അന്വേഷിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. തട്ടിപ്പിനിരയായ പലരും പറയുന്നത് മുഖ്യമന്ത്രിയുടെ കത്തുണ്ടായിരുന്നതു കൊണ്ടാണ് പണം മുടക്കിയതെന്നാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസ് ഫോണില്‍ നിന്ന് ടെന്നി ജോപ്പന്‍ സരിതയെ ബന്ധപ്പെട്ടതാണ് ആരോപണം ഗൌരവസ്വഭാവം കൂട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എഴുപത് തവണ ഇയാള്‍ സരിതയെ വിളിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീം രാജും ഇവരെ ഫോണില്‍ വിളിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സലീമിനെയും സസ്പെന്‍ഡ് ചെയ്തത്.

ShareTweetSend

Related News

കേരളം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies