Thursday, May 15, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കായികം

വിഴിഞ്ഞം തുറമുഖം: പരിസ്ഥിതി അനുമതിയെ അട്ടിമറിക്കാന്‍ നീക്കം

by Punnyabhumi Desk
Jul 18, 2013, 01:29 pm IST
in കായികം, മറ്റുവാര്‍ത്തകള്‍

Vizhinjum-port-sider2തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് പരിസ്ഥിതി അനുമതി നല്കുന്നതിനെതിരേ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് പരാതി പ്രവാഹം. ഹിയറിംഗിനുശേഷം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയതിനു പിന്നാലെയാണ് പരാതികള്‍ എത്തി തുടങ്ങിയത്. വിഴിഞ്ഞം തുറമുഖപദ്ധതി അട്ടിമറിക്കാന്‍ തുടക്കത്തിലേ തന്നെ ഹോട്ടല്‍ ലോബികള്‍ രംഗത്തെത്തിയിരുന്നു. സാങ്കേതിക വിദഗ്ധര്‍, സന്നദ്ധസംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവരാണ് പരാതി നല്‍കിയിട്ടുള്ളത്. പദ്ധതിയുടെ ഒന്നാംഘട്ടത്തിനുവേണ്ടിയാണ് പരിസ്ഥിതി അനുമതി തേടിയിട്ടുള്ളത്.അതേസമയം വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നവരില്‍ ബഹുഭൂരിഭാഗം അന്യജില്ലകളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നുമെത്തി ഹോട്ടലോ അനുബന്ധ വ്യവസായ സംരഭങ്ങളോ നടത്തുന്നവരാണെന്നത് ശ്രദ്ധേയമാണ്.

കടല്‍തീരവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ വിദഗ്ധര്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍, നാട്ടില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ എന്നിവയുടെ പേരിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതികള്‍ അയച്ചുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ കമ്പനി 900 പേജുള്ള പരസ്ഥിതി റിപ്പോര്‍ട്ടാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകൊടുത്തത്. ഇതിനൊപ്പം തീരദേശത്തിന്റെ വിവിധ വീഡിയോ ദൃശ്യങ്ങള്‍, മത്സ്യത്തൊഴിലാളി മേഖലയുടെ ദൃശ്യങ്ങള്‍ എന്നിവയും അനുബന്ധമായി നല്കിയിട്ടുണ്ട്. കടല്‍തീരത്തെ പ്രത്യേക സാമ്പത്തികമേഖല സംബന്ധിച്ച കേസിനായി സെസ് നടത്തിയ പഠന റിപ്പോര്‍ട്ടുകളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്കിയിട്ടുള്ളതില്‍ പ്രധാനപ്പെട്ടവ.

വിഴിഞ്ഞം കടലില്‍ വ്യത്യസ്തമായ അലങ്കാരമത്സ്യങ്ങള്‍ കൂടുതലുണ്ടെന്നതാണ് റിപ്പോര്‍ട്ടിലെ ജലജീവികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പ്രധാനപ്പെട്ടവ. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷനാണ് തുറമുഖത്തിനെതിരേ ശക്തമായ നിലപാടുമായി രംഗത്തുള്ളത്. ഹോട്ടല്‍മേഖലയെ തുറമുഖ പദ്ധതി കാര്യമായി ബാധിക്കുമെന്നാണ് അവരുടെ വാദം. കടല്‍ നികത്തുന്നത് മറ്റു സ്ഥലങ്ങളില്‍ കരയെടുക്കാന്‍ കാരണമാകുമെന്ന വാദവുമായാണ് പരിസ്ഥിതി സംഘടനകള്‍ രംഗത്തുവന്നിട്ടുള്ളത്. പുലിമുട്ടു നിര്‍മാണം കടലാക്രമണത്തിന് ഇടയാക്കുമെന്നും അവര്‍ വാദിക്കുന്നു. 66 ഹെക്ടര്‍ കടല്‍ നികത്താനായി കല്ലുംമണ്ണും എടുക്കുന്നമലയോര മേഖലയുടെ പരിസ്ഥിതി പഠിച്ചില്ലെന്നതാണ് വേറൊരു വാദം. തുറമുഖം വരുന്നതോടെ കപ്പല്‍ചാലില്‍ അടിയുന്ന മണ്ണ് നീക്കംചെയ്യേണ്ടിവരുമെന്നും ഇത് തുറമുഖം നഷ്ടത്തിലാകാന്‍ കാരണമാകുമെന്നും കോസ്റ്റല്‍വാച്ച് എന്ന സംഘടന വാദിക്കുന്നു. ഇക്കാരണത്താലൊക്കെ നഷടം വരുന്നതിനാല്‍ പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്കരുതെന്നാണ് സംഘടന നല്കിയ പരാതി. മണ്‍സൂണ്‍ കാലത്ത് കൊല്ലം ഭാഗത്തു നിന്ന് കന്യാകുമാരി ഭാഗത്തേക്കാണ് കടലൊഴുക്ക്. ആഴക്കൂടുതലുള്ള കടലിന്റെ അടിത്തട്ടും ശക്തമായ കടലൊഴുക്കും കാരണം ഈ ഭാഗത്തെ കടലില്‍ മത്സ്യം വന്നടിയുന്നത് കേരളത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ തീരെ കുറവാണ്. അതിനാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളും കൂടുതലായി ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുകയാണ്.

വിഴിഞ്ഞം തുറമുഖത്തിനൊപ്പം പുതിയ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ വരുന്നതോടെ എല്ലാസീസണിലും മത്സ്യബന്ധനത്തിന് പോകാന്‍ കഴിയുന്നതിനാല്‍ മത്സ്യതൊഴിലാളികളില്‍ വലിയൊരു ഭാഗവും പദ്ധതിയോട് അനുകൂല മനോഭാവം പുലര്‍ത്തുകയാണ്. വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട്കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി ലഭിക്കുമ്പോള്‍ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനങ്ങളും പ്രവഹിക്കുകയാണ്. തുറമുഖത്തിന് അനുകൂലമായി വാദിക്കുന്നവരില്‍ മുന്നില്‍ മത്സ്യബന്ധന മേഖലയില്‍ നിന്നുള്ള സംഘടനകളാണ്.പരമ്പരാഗത മത്സ്യബന്ധനത്തില്‍ നിന്നുമാറുന്നതോടെ കടലോര മേഖലയിലുള്ളവരുടെ സാമ്പത്തിക ഉന്നമനമാണ് സംഘടനകള്‍ ലക്ഷ്യമാക്കുന്നത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ 105 ദിവസത്തിനകം അനുകൂലമായോ പ്രതികൂലമായോ തീരുമാനം പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍ കൂടുതല്‍ പരാതി പ്രവാഹമുണ്ടായാല്‍ അതിനെല്ലാം മറുപടി ലഭിച്ചശേഷമാകും പരിസ്ഥിതി സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിക്കുക.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies