Friday, January 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കടല്‍ക്കൊല: നാവികരെ ഇന്ത്യയിലെത്തിക്കണമെന്ന എന്‍ഐഎയുടെ ആവശ്യം ഇറ്റലി തള്ളി

by Punnyabhumi Desk
Aug 10, 2013, 12:02 pm IST
in ദേശീയം

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ നാലു ഇറ്റാലിയന്‍ നാവികരെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെത്തിക്കണമെന്ന എന്‍ഐഎയുടെ ആവശ്യം ഇറ്റലി തള്ളി. നാവികരെ ചോദ്യം ചെയ്യുന്നതിനായി മൂന്ന് നിര്‍ദ്ദേശങ്ങളാണ് ഇറ്റലി മുന്നോട്ട് വെച്ചിട്ടുള്ളത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ റോമിലെത്തി ചോദ്യം ചെയ്യുകയോ, വീഡിയോ കോണ്‍ഫറന്‍സ്, ഇമെയില്‍ എന്നീ സാങ്കേതിക വിദ്യകളിലൂടെ ചോദ്യം ചെയ്യുകയോ ആവാം. എന്നാല്‍ ഇറ്റലിയുടെ ഈ നിര്‍ദ്ദേശങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി.

നാവികരെ ചോദ്യം ചെയ്യുന്നതിനുള്ള എന്‍ഐഎ സംഘത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം ഇറ്റലി ചെവിക്കൊണ്ടിട്ടില്ല. സാക്ഷികളെ ചോദ്യം ചെയ്യുന്നതോടൊപ്പം തന്നെ കേസില്‍ പ്രതികളായ നാവികരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് നേരെ വെടി ഉതിര്‍ക്കാനുണ്ടായ സാഹചര്യമെന്താണെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണിത്. എന്‍ഐഎയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം ഇറ്റലി നിരസിച്ച സാഹചര്യത്തില്‍ വിഷയം നയതന്ത്രതലത്തില്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തരമന്ത്രാലയം വിദേശ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്.

നേരത്തെ ഇറ്റലി സുപ്രീംകോടതിക്ക് നല്‍കിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ചോദ്യം ചെയ്യലിനായി എപ്പോള്‍ വിളിപ്പിച്ചാലും നാവികരെ ഇന്ത്യയിലെത്തിക്കാമെന്ന് ഇറ്റലി കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.

അതേസമയം എന്റിക്ക ലെക്‌സി കപ്പലിലെ ജീവനക്കാര്‍ എല്ലാവരും തന്നെ അന്വേഷണത്തോടെ പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. കപ്പല്‍ ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. എന്നാല്‍ അന്വേഷണം പൂര്‍ത്തീകരിക്കണമെങ്കില്‍ പ്രതികള്‍ എന്തിന് മത്സ്യ തൊഴിലാളികള്‍ക്ക് നേരെ വെടി വെച്ചു എന്ന് അറിയേണ്ടതുണ്ട്. അതോടൊപ്പം തന്നെ കേസില്‍ സാക്ഷികളുടെ മൊഴി നിര്‍ണ്ണായകമായതിനാല്‍ നാലു നാവികരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവരെ ചോദ്യം ചെയ്യണമെന്നുള്ള എന്‍ഐഎയുടെ ആവശ്യമാണ് ഇപ്പോള്‍ ഇറ്റലി നിരാകരിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന എന്‍ഐഎയ്ക്ക് മൊഴി നല്‍കാന്‍ ഇറ്റാലിയന്‍ നാവികര്‍ വിസമ്മതിച്ചതോടെയാണ് കേസ് അന്വേഷണം വഴി മുട്ടിയിരിക്കുന്നത്.

ShareTweetSend

Related News

ദേശീയം

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ദേശീയം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ദേശീയം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

Discussion about this post

പുതിയ വാർത്തകൾ

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നല്‍കി പ്രത്യേക അന്വേഷണ സംഘം

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

ചതുര്‍വിധ ഉപാധികളിലൂടെ കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

കോഴിക്കോട് ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ഹിന്ദു കുടുംബ സമീക്ഷ വയനാട് മാനന്തവാടി ശ്രീ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്നു

കണ്ണൂരില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ഹിന്ദു കുടുംബ സമീക്ഷയ്ക്ക് കാസര്‍ഗോഡ് ഭക്തിനിര്‍ഭരമായ തുടക്കം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies