Thursday, October 23, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

അന്തര്‍വാഹിനി ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചു; മലയാളികള്‍ അടക്കം 18 മരണം

by Punnyabhumi Desk
Aug 14, 2013, 02:21 pm IST
in ദേശീയം

explosion-sliderമുംബൈ:  ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക  അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചു. അതീവ സുരക്ഷയുള്ള മുംബൈയിലെ മിലിട്ടറി ഡോക് യാര്‍ഡില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. കപ്പലില്‍ ഉണ്ടായിരുന്ന പതിനെട്ടോളം നാവികരില്‍ ചിലര്‍ മരിച്ചതായി സംശയമുണ്ടെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി പ്രതികരിച്ചു.  തീപിടുത്തത്തെ തുടര്‍ന്ന് കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങിക്കൊണ്ടിരിക്കയാണ്.  നാവിക സേന മേധാവിയും മുംബൈയിലേക്ക് തിരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന പതിനെട്ടോളം നാവികരില്‍ ചിലരെങ്കിലും മരിച്ചതായി ആശങ്കയുണ്ടെന്നും  ഇന്ത്യന്‍ നാവികസേനയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നതെന്നും എ കെ ആന്റണി അറിയിച്ചു. അപകടം സംബന്ധിച്ച വിശദാംശങ്ങള്‍ ആന്റണി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

അന്തര്‍വാഹിനിക്കുള്ളില്‍ വെച്ച് തന്നെ ഉണ്ടായ രണ്ട് സ്‌ഫോടനങ്ങളാണ് തീപിടുത്തത്തിന് ഇടയാക്കിയത്.  സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തം പുലര്‍ച്ചെ 3 മണിയോടെയാണ് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. അന്തര്‍വാഹിനി മുങ്ങിത്താണു കൊണ്ടിരിക്കുകയാണെന്നും ഒരു ചെറിയ ഭാഗം മാത്രമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്നും നേവി അറിയിച്ചു.  നാവിക സേനയുടേതടക്കം 16 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

അപകടകാരണം വ്യക്തമായിട്ടില്ല. മിസൈലുകളും ടോര്‍പിഡോകളും ഉള്‍പ്പെടെയുള്ള അത്യാധുനിക യുദ്ധ സന്നാഹങ്ങള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഏതെങ്കിലും യുദ്ധോപകരണങ്ങള്‍ പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണമായതെന്ന  അഭിപ്രായം നേവി അധികൃതര്‍ പറയുന്നുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്ന് അന്തര്‍വാഹിനിക്ക് സമീപമുണ്ടായിരുന്ന മറ്റ് ചില ബോട്ടുകള്‍ക്കും തീപിടുത്തം ഉണ്ടായി. സംഭവത്തെ തുടര്‍ന്ന് ഐഎന്‍എസ് സിന്ധുരത്‌ന അപകടസ്ഥലത്ത് നിന്നും മാറ്റി. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി നേവി അധികൃതര്‍ അറിയിച്ചു. പ്രതിരോധ മന്ത്രി എ കെ ആന്റണിയും  നാവിക സേന മേധാവി ടി.കെ. ജോഷിയും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 1980കളിലുണ്ടാക്കിയ കരാര്‍ പ്രകാരം റഷ്യയില്‍നിന്നു വാങ്ങിയ മുങ്ങിക്കപ്പലാണിത്. 1997ലാണ് കമ്മിഷന്‍ ചെയ്തത്. നാലു മാസങ്ങള്‍ക്ക് മുന്‍പ് അറ്റകുറ്റപ്പണി കഴിഞ്ഞ റഷ്യയില്‍നിന്ന് മടങ്ങിയതേയുള്ളൂ. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അപകടം സംഭവിച്ചിരിക്കുന്നത്. മുങ്ങികപ്പലില്‍ ആന്റി ഷിപ്പ് ക്ളബ് മിസൈലുകള്‍ അടക്കം വന്‍ ആയുധശേഖരമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍ പെട്ട ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് നാവിക സേന അധികൃതര്‍ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 18 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. അഗ്നിബാധയില്‍ രണ്ടു മലയാളികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലിജു ലോറന്‍സ്, വിവേക് എന്നീ മലയാളികളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.  രക്ഷാപ്രവര്‍ത്തനത്തില്‍ പരുക്കേറ്റവരെ  ഇന്ത്യന്‍ നേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ShareTweetSend

Related News

ദേശീയം

ശബരിമല ആചാര സംരക്ഷണ സംഗമം ഭക്തജനസാഗരമായി

ദേശീയം

ഡല്‍ഹി അയ്യപ്പ ഭക്തസംഗമം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഉദ്ഘാടനം ചെയ്യും

ദേശീയം

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

Discussion about this post

പുതിയ വാർത്തകൾ

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies