Tuesday, April 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഡല്‍ഹി കൂട്ടമാനഭംഗം: പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ

by Punnyabhumi Desk
Sep 13, 2013, 03:53 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

editorial-Legalരാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാല്‍സംഗം സമാനതകളില്ലാത്ത സംഭവമാണ്. നിഷ്ഠൂരമായ ആ ക്രൂകൃത്യത്തിനെതിരെ രാഷ്ട്രം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. വര്‍ത്തമാനകാല ഭാരതചരിത്രത്തില്‍ ഇതുപോലെ രാഷ്ട്രത്തിന്റെ ഹൃദയം പ്രതിഷേധാഗ്നിയായി പടര്‍ന്ന മറ്റൊരുസംഭവമില്ല. 2012 ഡിസംബര്‍ 16നാണ് ഓടുന്നബസ്സില്‍വച്ച് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായത്. ആ പെണ്‍കുട്ടിയുടെ പേരോ മുഖമോ അറിയാത്തവരാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും. എന്നിട്ടും ഈ സംഭവത്തില്‍പെട്ട പെണ്‍കുട്ടി തങ്ങളുടെ മകളോ സഹോദരിയോ അടുത്ത ബന്ധുവോ എന്നവണ്ണം ഓരോ വ്യക്തിയും വേദനിച്ചു.

സംഭവം നടന്ന് ഒമ്പത് മാസം പൂര്‍ത്തിയാകാന്‍ ഇനി രണ്ടുനാള്‍കൂടിയേ ബാക്കിയുള്ളൂ. അതിനുമുമ്പുതന്നെ ഡല്‍ഹിയിലെ സാകേത് അതിവേഗ കോടതി കേസിലെ നാലുപ്രതികള്‍ക്കും ഇന്ന് വധശിക്ഷവിധിക്കുകയായിരുന്നു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും പെണ്‍കുട്ടിയോടുള്ള പ്രതികളുടെ സമീപനം മനുഷ്യത്വരഹിതമായിരുന്നുവെന്നും നിരീക്ഷിച്ച കോടതി സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പ്രതികളായ മുകേഷ്‌സിംഗ്, അക്ഷയതാക്കൂര്‍, പവന്‍ഗുപ്ത, വിനയ്ശര്‍മ്മ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതികളില്‍ ഒരാള്‍ നേരത്തെ ജയിലില്‍വച്ച് തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ ജുവനൈല്‍ കോടതി മൂന്നുവര്‍ഷത്തെ ശിക്ഷവിധിച്ചിരുന്നു.

നിര്‍ഭാഗ്യയായ ആ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയ മാതാവ് കോടതിവിധിയില്‍ സന്തോഷമുണ്ടെന്നും പോലീസിനോടും കോടതിയോടും നന്ദിയുണ്ടെന്നുമാണ് പ്രതികരിച്ചത്. ഭാരതത്തിലെ നീതിന്യായവ്യവസ്ഥയുടെ അതുല്യമായ പവിത്രതയും ശക്തിയും ബോദ്ധ്യപ്പെടുത്തുന്നതാണ് ഈ വിധി. സ്ത്രീകളെ അമ്മയായും ദേവിയായും കണക്കാക്കുന്ന ചിരുപുരാതനമായ സംസ്‌കൃതിക്ക് ജന്മം നല്‍കിയ നാടാണ് ഭാരതം. അവിടെയാണ് ക്രൂരത എന്ന വാക്കുപോലും നാണിച്ചുപോകുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നത്.

ഡല്‍ഹിസംഭവത്തോടെ ബലാല്‍സംഗകേസുകളില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷവേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. രാജ്യത്ത് നാള്‍ക്കുനാള്‍ ബലാല്‍സംഗങ്ങള്‍ വര്‍ദ്ധിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കാമാസക്തിക്കിരയാക്കുന്ന മനുഷ്യമൃഗങ്ങള്‍ ഉണ്ട്. പവിത്രമായ ബന്ധങ്ങളെപ്പോലും മാനിക്കാതെ മകളെപ്പോലും പീഡിപ്പിക്കുന്ന പല സംഭവങ്ങളും അരങ്ങേറുന്നു.

സനാതനധര്‍മ്മത്തിന്റെ ചൈതന്യവത്തായ ഈ ഭൂമിയില്‍ എന്തുകൊണ്ട് ബന്ധങ്ങളെപ്പോലും നിഷേധിച്ചുകൊണ്ട് അരുതായ്മകളും മാപ്പര്‍ഹിക്കാത്ത കൊടുംക്രൂരതകളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംമേല്‍ നടക്കുന്നു എന്നത് ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്. ധര്‍മ്മബോധം നഷ്ടപ്പെടുകയും മൂല്യങ്ങളുടെ അടിത്തറ തകര്‍ക്കുകയും ചെയ്യുന്ന തരത്തില്‍ സമ്പത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു ജീവിതക്രമമാണ് ഈ അവസ്ഥ സൃഷ്ടിച്ചത്.

ഡല്‍ഹിയില്‍ സംഭവിച്ചത് രാജ്യത്ത് മറ്റെവിടെയും എതുകുടുംബങ്ങളിലും സംഭവിക്കാം. അതുണ്ടാകാതിരിക്കാന്‍ ജനാധിപത്യ ഭരണക്രമത്തില്‍ നീതിന്യായ വ്യവസ്ഥ ശക്തമായി നടപ്പാക്കുകയാണ് വേണ്ടത്. വധശിക്ഷയില്‍ കുറഞ്ഞൊന്നും ബലാല്‍സംഗവീരന്മാര്‍ക്ക് നല്‍കാതിരുന്നാല്‍ നാടിനുതന്നെ നാണക്കേടാകുന്ന ഇത്തരംക്രൂരതകള്‍ക്ക് അറുതിവരുത്താന്‍കഴിയും. ആ നിലയില്‍ ഡല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷവിധിച്ചത് എന്തുകൊണ്ടും ഉചിതമാണ്. കാലം ആവശ്യപ്പെടുന്നതായിരുന്നു ഈ വിധി. അത് ഒരു ചരിത്രനിയോഗമാണ്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies