Thursday, December 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ലാലുവിന് 5 വര്‍ഷം തടവും 25 ലക്ഷം പിഴയും

by Punnyabhumi Desk
Oct 3, 2013, 04:31 pm IST
in മറ്റുവാര്‍ത്തകള്‍

Laluറാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും എംപിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണു വിധി. കോടതിവിധി വന്നതോടെ ലാലുവിന്റെ പാര്‍ലമെന്റ് അംഗത്വം നഷ്ടമായി. 17 വര്‍ഷം മുന്‍പു നടന്ന കേസിലാണു വിധി വന്നിരിക്കുന്നത്.

കേസിലെ മറ്റു പ്രതികളായ ജഗന്നാഥ് മിശ്രയ്ക്കു നാലു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും, ജെഡി(യു) എംപി ജഗദീഷ് ശര്‍മയ്ക്കു നാലു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ലാലുവിനെ അയോഗ്യനാക്കാന്‍ ലോക്സഭയില്‍ നടപടി ആരംഭിച്ചു. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുമാവില്ല. കുറ്റക്കാരനാണെന്നു കണ്ടെത്തിയ ലാലുവിനെ ബിര്‍സാമുണ്ട സെന്‍ട്രല്‍ ജയിലിലിടച്ചിരുന്നു. റാഞ്ചി പ്രത്യേക സിബിഐ കോടതി ജഡ്ജി പ്രവാസ് കുമാറിന്റെ വിധിപ്രസ്താവം വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണു ലാലു കേട്ടത്.

ഇപ്പോള്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമായ ചൈബാസ ട്രഷറിയില്‍നിന്ന് മൃഗ സംരക്ഷണ വകുപ്പിന്റെ പേരില്‍ 37.7 കോടി രൂപ അനധികൃതമായി പിന്‍വലിച്ചുവെന്നാണു കേസ്. അഴിമതി, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണു ലാലുവിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ലാലു ഉള്‍പ്പെടെ 45 പേര്‍ കേസില്‍ കുറ്റക്കാരാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി കോടതിയില്‍ വിധി കേള്‍ക്കാനെത്തിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നു തേജസ്വി മാധ്യമങ്ങളോടു പറഞ്ഞു. സുരക്ഷാപ്രശ്നമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു കോടതി പരിസരത്തു കര്‍ശന സുരക്ഷ ഏര്‍പ്പെടത്തിയിരുന്നു. വളരെ നിയന്ത്രണത്തോടെയാണു മാധ്യമ പ്രവര്‍ത്തകരെപ്പോലും കോടതി മുറിക്കുള്ളിലേക്കു പ്രവേശിപ്പിച്ചത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മധുസൂദനന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയിലെ സ്വാഗതസംഘരൂപീകരണം നാളെ വൈകുന്നേരം 3:00ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍(തീരദേശ മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍ (മലയോര മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കോഴിക്കോട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

ഹിന്ദു കുടുംബ സമീക്ഷ: വയനാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies