Tuesday, September 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ചലച്ചിത്രോല്‍സവത്തിന്‌ ഇന്നു തിരശ്ശീലവീഴും

by Punnyabhumi Desk
Dec 17, 2010, 11:49 am IST
in കേരളം, മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തലസ്‌ഥാനത്തു എട്ടു ദിവസമായി നടക്കുന്ന ചലച്ചിത്ര വസന്തത്തിനു ഇന്നു തിരശ്ശീലവീഴും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്നു വൈകുന്നേരം മികച്ച ചിത്രങ്ങള്‍ക്കുള്ള സുവര്‍ണ, രജതചകോരങ്ങള്‍ പ്രഖ്യാപിക്കുന്നതോടെ പതിനഞ്ചാമതു രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു സമാപനം കുറിക്കും.
വൈകിട്ട്‌ ആറിനു ചേരുന്ന ചടങ്ങില്‍ മന്ത്രി എം.എ. ബേബിയാണു സുവര്‍ണ ചകോരം സമ്മാനിക്കുക. പ്രശസ്‌ത സംവിധായകന്‍ മണിരത്‌നവും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയും മുഖ്യാതിഥികളായിരിക്കും. മന്ത്രി എം. വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി സി. ദിവാകരന്‍ പ്രേക്ഷക അവാര്‍ഡ്‌ വിതരണം ചെയ്യും. ഇക്കൊല്ലം മുതല്‍ അവാര്‍ഡ്‌ തുക വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മികച്ച ചിത്രത്തിനു 15 ലക്ഷം രൂപയാണു ലഭിക്കുക.
പുരസ്‌കാരം നേടിയ ചിത്രം സമാപനച്ചടങ്ങിനു ശേഷം പ്രദര്‍ശിപ്പിക്കും. എട്ടു ദിവസം കൊണ്ട്‌ 203 ചിത്രങ്ങളാണു പ്രേക്ഷകര്‍ക്കു ദൃശ്യാനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയത്‌. പതിനായിരത്തിലേറെ പ്രതിനിധികള്‍ക്കു പുറമെ ആയിരത്തോളം മാധ്യമപ്രവര്‍ത്തകരും മേളയ്‌ക്കെത്തി. വിഖ്യാത ജര്‍മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിന്റെ സാന്നിധ്യമായിരുന്നു മേളയുടെ പ്രത്യേകത. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു ലോകമെമ്പാടുമുള്ള അംഗീകാരത്തിന്റെ സൂചന കൂടിയായിരുന്നു ഹെര്‍സോഗിന്റെ സാന്നിധ്യം. വിദേശത്തു നിന്നുള്ള 70 ചലച്ചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെ 120 ചലച്ചിത്രകാരന്മാര്‍ മേളയില്‍ പങ്കെടുക്കാനെത്തി.
അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവവുമെല്ലാം ബുദ്ധിമുട്ടിച്ചുവെങ്കിലും പ്രതിനിധികളും ചലച്ചിത്രകാരന്മാരും മേളയെ ആഘോഷമാക്കി മാറ്റി. മികച്ച ചിത്രങ്ങള്‍ അടങ്ങുന്ന പ്രത്യേക പാക്കേജുകളും ലോകസിനിമാ വിഭാഗവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മല്‍സര വിഭാഗം ഇത്തവണ പതിവു നിലവാരത്തിലേക്ക്‌ ഉയര്‍ന്നില്ലെന്നു പരാതിയുണ്ട്‌.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 14 ചിത്രങ്ങളാണ്‌ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്‌. ആഫ്രോ അമേരിക്കന്‍ സംവിധായിക ജൂലി ഡാഷിന്റെ അധ്യക്ഷതയിലുള്ള ജൂറി, സുവര്‍ണ, രജത ചകോരങ്ങള്‍ ആര്‍ക്കൊക്കെ സമ്മാനിക്കണമെന്നു നിശ്‌ചയിക്കും. ചലച്ചിത്ര പ്രവര്‍ത്തകരായ അപിചാറ്റ്‌ പോങ്‌, എര്‍മെക്‌ ഷിനര്‍ബയേഫ്‌, മരിയ നൊവറ, സുനി താരപൂര്‍വാല എന്നിവരാണു ജൂറി അംഗങ്ങള്‍. ഇവര്‍ക്കു പുറമെ നെറ്റ്‌പാക്‌ അവാര്‍ഡ്‌, ഫിപ്രസ്സി അവാര്‍ഡ്‌, ഹസന്‍കുട്ടി അവാര്‍ഡ്‌ എന്നിവ നിശ്‌ചയിക്കുന്നതിനായി പ്രത്യേകം മൂന്നു ജൂറികള്‍ കൂടിയുണ്ട്‌.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies