Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സുധീരനിലൂടെ കേരള രാഷ്ട്രീയം വഴിമാറുമോ?

by Punnyabhumi Desk
Feb 11, 2014, 05:26 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

v-m-sudheeran-PBഇടതു-വലതു പക്ഷങ്ങള്‍ ഉഴുതുമറിച്ച് അസമത്വത്തിന്റെയും അധര്‍മ്മത്തിന്റെയും വിത്തുപാകിയ കേരള രാഷ്ട്രീയത്തിന് ദിശാമാറ്റം നല്‍കുന്നതാണ് കെ.പി.സി.സി അദ്ധ്യക്ഷനായി വി.എം.സുധീരനെ നിയമിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ആദര്‍ശശുദ്ധിയുടെയും ജനപക്ഷ രാഷ്ട്രീയത്തിന്റെയും മുഖമുള്ള വി.എം.സുധീരന്‍ ഈ സ്ഥാനത്തെത്തുന്നതിനെ കേരളത്തിലെ പൊതുസമൂഹം പ്രതീക്ഷാനിര്‍ഭരമായാണ് കാണുന്നത്. സുധീരന്‍ കെ.പി.സി.സി അദ്ധ്യക്ഷനായതോടെ ഇടതുപക്ഷ രാഷ്ട്രീയത്തിലും അതിന്റേതായ മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്. ധീരമായ തീരുമാനങ്ങളിലൂടെയും നിലപാടുകളിലൂടെയും സി.പി.എം ഔദ്യോഗികപക്ഷത്തിന്റെ കണ്ണിലെ കരടായി മാറിയ വി.എസ്.അച്യുതാനന്ദന് ആ പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കുള്ള വഴി തുറക്കുന്നതിന് കാത്തിരുന്ന നേതൃത്വത്തിന്  വി.എം.സുധീരന്റെ സ്ഥാനലബ്ദിയോടെ മാറി ചിന്തിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. കാരണം വി.എസിനോളം ജനപിന്തുണയുള്ള മറ്റൊരു നേതാവ് സി.പി.എമ്മില്‍ ഇല്ലെന്നതുതന്നെ. ചുരുക്കത്തില്‍ കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നതാണ് സുധീരന്റെ കെ.പി.സി.സി അദ്ധ്യക്ഷപദവി.

കഴിവും പാരമ്പര്യവുമൊന്നും നോക്കാതെ ഗ്രൂപ്പിന്റെ പിന്‍ബലത്തില്‍മാത്രം സ്ഥാനങ്ങള്‍ പങ്കുവച്ചിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയമാണ് കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെ കേരളം കണ്ടത്. അവിടെയാണ് ഒരു തിരുത്തല്‍പോലെ സുധീരനെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കണ്‍തുറപ്പിച്ചതിനുപിന്നിലെ മുഖ്യ ഘടകം ഇന്ദ്രപ്രസ്ഥത്തില്‍ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വരിച്ച ചരിത്രപരമായ വിജയമാണ്. ആ പാര്‍ട്ടിയുടെ ഉദയത്തിനു പിന്നിലെ ചേതോവികാരം അണ്ണാഹസാരെ എന്ന ഗാന്ധിയന്‍ ജന്തര്‍മന്ദറില്‍ നടത്തിയ അഴിമതി വിരുദ്ധ സമരമാണ്. അഴിമതിക്കും രാഷ്ട്രീയ ജീര്‍ണ്ണതയ്ക്കുമെതിരെ രാജ്യത്ത് ഉയര്‍ന്നുവരുന്ന ജനവികാരം കോണ്‍ഗ്രസ്സിന്റെ തലപ്പത്തുള്ളവര്‍ തിരിച്ചറിഞ്ഞു എന്നതാണ് സുധീരനെ കെ.പി.സി.സിയുടെ തലപ്പത്തു കൊണ്ടുവരുവാന്‍ കാരണമായത്. കഴിഞ്ഞ രണ്ടുമൂന്നു മാസമായി ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് നേതാക്കന്മാരായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായും മറ്റ് മുതിര്‍ന്ന നേതാക്കന്മാരുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആശയവിനിമയം നടത്തിയിരുന്നു. ഒരു ഘട്ടത്തിലും സുധീരന്റെ പേര്‍ ഇവര്‍ മുന്നോട്ടുവച്ചിരുന്നില്ല.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി അധികാര രാഷ്ട്രീയത്തില്‍നിന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തന പന്ഥാവുകളില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ട നേതാവായിരുന്നു വി.എം. സുധീരന്‍. എന്നാല്‍ ജനപക്ഷത്തുനിന്നുകൊണ്ട് അദ്ദേഹം സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടുകളെയും തീരുമാനങ്ങളെയും അതിശക്തമായി തന്നെ വിമര്‍ശിച്ചു. നഷ്ടപ്പെടലും ഒറ്റപ്പെട്ടലുകളും മാത്രമായിരുന്നു ഇതിന്റെ പ്രതിഫലം. എന്നാല്‍ ആദര്‍ശത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന സുധീരന്‍ എന്ന നേതാവിനെ കേരളത്തിലെ കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ ഒടുവില്‍ കേന്ദ്ര നേതൃത്വം തന്നെ കണ്ടെത്തുകയായിരുന്നു. ഗ്രൂപ്പ് നേതാക്കന്മാരൊക്കെ ഈ തീരുമാനത്തിന്റെ ഞെട്ടലില്‍നിന്ന് മോചിതരായിട്ടില്ല എന്നതാണ് അവരുടെ വാക്കുകള്‍ക്കിടയില്‍നിന്നും ശരീരഭാഷയില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. അതേസമയം കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ജനങ്ങളും ഈ തീരുമാനത്തെ സഹര്‍ഷത്തോടെയാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ ആറന്മുള വിമാനത്താവളം, കരിമണല്‍ ഖനനം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ എടുത്തിരുന്ന നിലപാടുകളില്‍ തുടര്‍ന്നും സുധീരന്‍ ഉറച്ചുനില്‍ക്കുമോ എന്ന ചോദ്യം പല കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. സുധീരന്റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതം വായിച്ചാല്‍ അദ്ദേഹം ആ നിലപാടുകളില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നാണ് കരുതേണ്ടത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തിലും അത് സാര്‍ത്ഥകമായ പരിവര്‍ത്തനത്തിന് വഴിയൊരുക്കും. അതോടെ  വി.എം.സുധീരന്‍ എന്ന നാമം ചരിത്ര ശോഭയുള്ളതായി തീരും. അങ്ങനെയാകട്ടെയെന്നാണ് കേരളത്തിലെ പൊതുസമൂഹം ആഗ്രഹിക്കുന്നതെന്ന് വി.എം.സുധീരന് എപ്പോഴും ഓര്‍മ്മയുണ്ടായിരിക്കണം

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies