Friday, May 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

രസവാദം – സഹസ്രകിരണന്‍

by Punnyabhumi Desk
Mar 13, 2014, 02:29 pm IST
in സനാതനം

ഡോ.എം.പി.ബാലകൃഷ്ണന്‍

‘ഗുരു ആരാണ്? പരമജ്ഞാനം നേടിയ ആള്‍; ശിഷ്യരുടെ നന്മയ്ക്കുവേണ്ടി സദാ യത്‌നിക്കുന്ന ആള്‍.’ ജഗദ്ഗുരു ശങ്കര ഭഗവല്‍പാദരുടെ വാക്കുകളാണിവ. വിദ്യാധിരാജനും സ്വശിഷ്യന്റെ വളര്‍ച്ചയില്‍ സദാ ശ്രദ്ധാലുവായിരുന്നു. അതിനാല്‍ യോഗവിദ്യയില്‍ അല്പകാലമാണെങ്കിലും തന്റെ ഗുരുവായിരുന്ന തൈക്കാട്ടയ്യാവിന്റെയടുക്കല്‍ സ്വാമികള്‍ ശ്രീനാരായണനെയും കൊണ്ടുപോയി. പക്ഷേ അവിടെ അധികകാലം അവര്‍ക്കു തുടരാനായില്ല. അതിനൊരു കാരണമുണ്ടായി.

ചില പച്ചില മരുന്നുകള്‍ പ്രയോഗിച്ച് ചെമ്പിനെ സ്വര്‍ണ്ണമാക്കാം എന്നു വിശ്വസിക്കുന്നവരുണ്ട്. രസവാദം എന്നാണ് ആ വിദ്യയ്ക്ക് പേര്‍. ഇത് ഒരിക്കലും നടക്കുന്ന കാര്യമല്ലെന്നതാണ് സത്യം. പക്ഷേ തയ്ക്കാട്ടയ്യാവ് അതില്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ചട്ടമ്പിസ്വാമിയും ശ്രീനാരായണനും അവിടെ ചെല്ലുമ്പോഴെല്ലാം ഈ ആവശ്യത്തിനായി മഹാദാനപുരത്തു ചെന്ന് കറുത്തപൂവുള്ള കയ്യോന്നി മുതലായ പച്ചിലകള്‍ ശേഖരിച്ചുകൊണ്ടുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ രണ്ടുപേരുംകൂടി ആലോചിച്ച് ചട്ടമ്പിസ്വാമികള്‍ തങ്ങിയിരുന്ന കല്ലുവീട്ടില്‍ നിന്നും ഒരു പവന്‍ ചോദിച്ചുവാങ്ങി. പിറ്റേന്ന് അതുംകൊണ്ട് അയ്യാസ്വാമിയെക്കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം വീണ്ടും പഴയ പാട്ടു തുടങ്ങി. ‘ ആ മരുന്ന് എന്തിനാണു സ്വാമീ? സ്വര്‍ണ്ണമുണ്ടാക്കാനല്ലേ?’ ചട്ടമ്പിസ്വാമി ചോദിച്ചു. ‘അതേ’. എന്നദ്ദേഹം പറഞ്ഞപ്പോള്‍ അതിന് ഈ ബുദ്ധിമുട്ടൊന്നും വേണ്ടെന്നും സ്വര്‍ണ്ണം തന്നെ തന്നേക്കാമെന്നും പറഞ്ഞുകൊണ്ടു ചട്ടമ്പിസ്വാമികള്‍ സ്വര്‍ണ്ണം അദ്ദേഹത്തിന്റെ മുമ്പില്‍ വച്ചു. അപ്പോള്‍ത്തന്നെ ഇരുവരും അവിടം വിട്ടിറങ്ങുകയും ചെയ്തു.

സാധാരണക്കാരായ ലൗകികരെ ഏറ്റവും ആകര്‍ഷിക്കുന്ന വസ്തുവാണ് സ്വര്‍ണ്ണം. പക്ഷേ ജ്ഞാനികളായ സന്ന്യാസിമാരെ അതാകര്‍ഷിക്കില്ല. അതുകൊണ്ട് അവരെ ‘സമലോഷ്ടാംശ്മകാഞ്ചനന്മാ’രെന്നു പറയും. മണ്‍കട്ടയും കല്ലും സ്വര്‍ണ്ണക്കട്ടയും ഒരുപോലെ കാണുന്നവര്‍ എന്നര്‍ത്ഥം. ആ നിലയില്‍ അന്നുതന്നെ ഉയര്‍ന്നു കഴിഞ്ഞവരായിരുന്നു ഈ ഗുരുശിഷ്യന്മാര്‍ എന്നാണല്ലോ പ്രസ്തുത സംഭവം കാണിക്കുന്നത്.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies