Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

രസവാദം – സഹസ്രകിരണന്‍

by Punnyabhumi Desk
Mar 13, 2014, 02:29 pm IST
in സനാതനം

ഡോ.എം.പി.ബാലകൃഷ്ണന്‍

‘ഗുരു ആരാണ്? പരമജ്ഞാനം നേടിയ ആള്‍; ശിഷ്യരുടെ നന്മയ്ക്കുവേണ്ടി സദാ യത്‌നിക്കുന്ന ആള്‍.’ ജഗദ്ഗുരു ശങ്കര ഭഗവല്‍പാദരുടെ വാക്കുകളാണിവ. വിദ്യാധിരാജനും സ്വശിഷ്യന്റെ വളര്‍ച്ചയില്‍ സദാ ശ്രദ്ധാലുവായിരുന്നു. അതിനാല്‍ യോഗവിദ്യയില്‍ അല്പകാലമാണെങ്കിലും തന്റെ ഗുരുവായിരുന്ന തൈക്കാട്ടയ്യാവിന്റെയടുക്കല്‍ സ്വാമികള്‍ ശ്രീനാരായണനെയും കൊണ്ടുപോയി. പക്ഷേ അവിടെ അധികകാലം അവര്‍ക്കു തുടരാനായില്ല. അതിനൊരു കാരണമുണ്ടായി.

ചില പച്ചില മരുന്നുകള്‍ പ്രയോഗിച്ച് ചെമ്പിനെ സ്വര്‍ണ്ണമാക്കാം എന്നു വിശ്വസിക്കുന്നവരുണ്ട്. രസവാദം എന്നാണ് ആ വിദ്യയ്ക്ക് പേര്‍. ഇത് ഒരിക്കലും നടക്കുന്ന കാര്യമല്ലെന്നതാണ് സത്യം. പക്ഷേ തയ്ക്കാട്ടയ്യാവ് അതില്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ചട്ടമ്പിസ്വാമിയും ശ്രീനാരായണനും അവിടെ ചെല്ലുമ്പോഴെല്ലാം ഈ ആവശ്യത്തിനായി മഹാദാനപുരത്തു ചെന്ന് കറുത്തപൂവുള്ള കയ്യോന്നി മുതലായ പച്ചിലകള്‍ ശേഖരിച്ചുകൊണ്ടുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ രണ്ടുപേരുംകൂടി ആലോചിച്ച് ചട്ടമ്പിസ്വാമികള്‍ തങ്ങിയിരുന്ന കല്ലുവീട്ടില്‍ നിന്നും ഒരു പവന്‍ ചോദിച്ചുവാങ്ങി. പിറ്റേന്ന് അതുംകൊണ്ട് അയ്യാസ്വാമിയെക്കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം വീണ്ടും പഴയ പാട്ടു തുടങ്ങി. ‘ ആ മരുന്ന് എന്തിനാണു സ്വാമീ? സ്വര്‍ണ്ണമുണ്ടാക്കാനല്ലേ?’ ചട്ടമ്പിസ്വാമി ചോദിച്ചു. ‘അതേ’. എന്നദ്ദേഹം പറഞ്ഞപ്പോള്‍ അതിന് ഈ ബുദ്ധിമുട്ടൊന്നും വേണ്ടെന്നും സ്വര്‍ണ്ണം തന്നെ തന്നേക്കാമെന്നും പറഞ്ഞുകൊണ്ടു ചട്ടമ്പിസ്വാമികള്‍ സ്വര്‍ണ്ണം അദ്ദേഹത്തിന്റെ മുമ്പില്‍ വച്ചു. അപ്പോള്‍ത്തന്നെ ഇരുവരും അവിടം വിട്ടിറങ്ങുകയും ചെയ്തു.

സാധാരണക്കാരായ ലൗകികരെ ഏറ്റവും ആകര്‍ഷിക്കുന്ന വസ്തുവാണ് സ്വര്‍ണ്ണം. പക്ഷേ ജ്ഞാനികളായ സന്ന്യാസിമാരെ അതാകര്‍ഷിക്കില്ല. അതുകൊണ്ട് അവരെ ‘സമലോഷ്ടാംശ്മകാഞ്ചനന്മാ’രെന്നു പറയും. മണ്‍കട്ടയും കല്ലും സ്വര്‍ണ്ണക്കട്ടയും ഒരുപോലെ കാണുന്നവര്‍ എന്നര്‍ത്ഥം. ആ നിലയില്‍ അന്നുതന്നെ ഉയര്‍ന്നു കഴിഞ്ഞവരായിരുന്നു ഈ ഗുരുശിഷ്യന്മാര്‍ എന്നാണല്ലോ പ്രസ്തുത സംഭവം കാണിക്കുന്നത്.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies