ന്യൂഡല്‍ഹി: ജുമാ മസ്ജിദ് ആക്രമണത്തിലുള്‍പ്പെടെ നിരവധി തീവ്രവാദിയാക്രമണങ്ങളില്‍ പ്രതിയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി. പുനെ സ്വദേശി ഇജാസ് ഷെയ്ക്ക് ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ഷരണ്‍പൂരില്‍ നിന്നാണ് ഇയാളെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്. 2010 ലെ ജുമാ മസ്ജിദ് ആക്രമണത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു.












