Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കള്ളപ്പണം: എല്ലാപേരുകളും വെളിപ്പെടുത്തണം

by Punnyabhumi Desk
Oct 27, 2014, 04:24 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

Black-money-ed-pbവിദേശബാങ്കുകളില്‍ ലക്ഷക്കണക്കിനു കോടിരൂപയുടെ കള്ളപ്പണമാണ് ഭാരതത്തില്‍ നിന്നു കടത്തിക്കൊണ്ടുപോയി നിക്ഷേപിച്ചിട്ടുള്ളത്. അഴിമതിയിലൂടെ നേടുന്ന പണം മാത്രമല്ല കള്ളപ്പണം. മറിച്ച് കണക്കില്‍ പെടാത്തതും നികുതികൊടുക്കാത്തതുമായ എല്ലാതുകയും കള്ളപ്പണത്തിന്റെ പരിധിയില്‍ വരും.

സ്വാതന്ത്ര്യം ലഭിച്ച് ആറരപതിറ്റാണ്ടു കഴിയുമ്പോഴും കോടിക്കണക്കിനു ദരിദ്രനാരാണന്‍മാര്‍ ജീവിക്കുന്ന ഭാരതത്തിന്റെ മുഖഛായതന്നെ മാറ്റാന്‍കഴിയുന്ന തരത്തില്‍ വലിപ്പമുള്ള തുകയാണ് ഇന്ന് വിദേശബാങ്കുകളില്‍ കള്ളപ്പണമായി നിക്ഷേപിച്ചിട്ടുള്ളത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ധൈര്യപ്പെട്ടില്ല. അത് എന്തുകൊണ്ടാണെന്ന് പറയാതെ തന്നെ വ്യക്തമാണ്. എന്നാല്‍ അധികാരത്തിലെത്തിയാല്‍ കള്ളപ്പണം ഭാരതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കിക്കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മോഡി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ആദ്യത്തെ മന്ത്രിസഭായോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച തീരുമാനമെടുത്തു. കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനായുള്ള സമിതിക്കു രൂപംകൊടുത്തുകൊണ്ട് ഇതിനു തുടക്കം കുറിക്കുകയായിരുന്നു.

എന്നാല്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട പേരുകള്‍ സുപ്രീംകോടതി മുമ്പാകെ വെളിപ്പെടുത്താന്‍ സാധിക്കില്ല എന്നു പറഞ്ഞുകൊണ്ട് ഏതാനും ദിവസംമുമ്പ് സര്‍ക്കാര്‍ മുന്നോട്ടുവന്നത് ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തുക മാത്രമല്ല മോഡിസര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച ജനകോടികളെ അമ്പരപ്പിക്കുകയും ചെയ്തു. ഇരട്ടനികുതിയുടെ പേരിലാണ് ഇങ്ങനെയൊരു നിലപാടെടുത്തതെന്നാണ് പിന്നീട് സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് ചുവടുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ പേരു വെളിപ്പെടുത്തുമെന്നു പ്രഖ്യാപിച്ചുകൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചു. വിദേശത്ത് കള്ളപ്പണനിക്ഷേപമുള്ള മൂന്നുവ്യവസായികളുടെ പേര് ഇന്നു പുറത്തുവിട്ടുകൊണ്ട് അഴിമതിരഹിത ഭാരതത്തിലേക്കുള്ള ആദ്യചുവടുവച്ചിരിക്കയാണ് മോഡി സര്‍ക്കാര്‍.

ഗുജറാത്തിലെ സ്വര്‍ണവ്യാപാരിയായ ചിമന്‍ലാല്‍, ഗോവയിലെ ഖനി ഉടമയായ രാധ എസ്.ടിംബ്ലോ, ഔഷധ വ്യവസായിയായ പ്രദീപ് ബര്‍മന്‍ എന്നിവരുടെ പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പേരുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതിനുപുറമേ കള്ളപ്പണവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജനങ്ങളാഗ്രഹിക്കുന്നത് അഴിമതി മുക്തവും സംശുദ്ധവുമായ ഒരു ഭരണമാണ്. കള്ളപ്പണം വിദേശത്ത് നിക്ഷേപിക്കാന്‍ കഴിയില്ല എന്നഅവസ്ഥ വന്നാല്‍ കൈക്കൂലിയും അഴിമതിയും വലിയൊരളവില്‍ തുടച്ചുനീക്കാന്‍ കഴിയും. അതിനുള്ള തുടക്കമെന്നനിലയില്‍ സര്‍ക്കാരിന്റെ നീക്കം ശ്ലാഘനീയമാണ് എന്നാല്‍ മുഖം നോക്കാതെ, രാഷ്ട്രീയ പരിഗണനകൂടാതെ വിദേശത്തു കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരുടെ മുഴുവന്‍ പേരുവിവരങ്ങളും വെളിപ്പെടുത്തിക്കൊണ്ട് വാക്കും പ്രവര്‍ത്തിയും തമ്മില്‍ വ്യത്യാസമില്ല എന്നു തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ആ ധാര്‍മികമായ ചുമതല നിര്‍വഹിക്കുന്നതിന് മോഡി സര്‍ക്കാര്‍ ഒട്ടും അമാന്തിച്ചുകൂട.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies