Friday, November 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: സഭയില്‍ വാക്കേറ്റം

by Punnyabhumi Desk
Feb 8, 2011, 03:12 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടു ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. ബഹളം മൂലം സഭ നിര്‍ത്തി വച്ചു. കെ.കെ. ഷൈലജ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനിടെയിലെ പരാമര്‍ശമാണ്‌ വാക്കേറ്റത്തിനു കാരണമായത്‌. സ്‌ത്രീ പീഡനക്കേസിലെ പ്രതികള്‍ രക്ഷപെടാതിരിക്കാന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം. ഐസ്‌ക്രീംകേസിലെ പ്രതി കുഞ്ഞാലിക്കുട്ടി എന്ന പരാമര്‍ശമാണു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്‌.
കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയല്ല എന്നു പറഞ്ഞ്‌ ലീഗ്‌ എംഎല്‍എ അബ്‌ദു റഹ്‌മാന്‍ രണ്ടത്താണി ചാടിയെണീക്കുകയായിരുന്നു. തുടര്‍ന്ന്‌ മുഹമ്മദ്‌ ഉണ്ണി ഹാജിയും അബ്‌ദു റഹ്‌മാന്‍ രണ്ടത്താണിക്കൊപ്പം ചേര്‍ന്നു. ഈ സാഹചര്യത്തില്‍ ഭരണപക്ഷത്തു നിന്നു ശിവന്‍കുട്ടി എംഎല്‍എ ഉള്‍പ്പെടെയുളളവര്‍ ചാടിയെണീക്കുകയും വാക്കേറ്റം രൂക്ഷമാകുകയും ചെയ്‌തു. വാക്കേറ്റം കയ്യാങ്കളിയിലെത്തുന്ന അവസരത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിമാര്‍ ഇടപെട്ടു. വി.സുരേന്ദ്രന്‍ പിള്ള ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഇടപെട്ടാണു സ്‌ഥിതി ശാന്തമാക്കിയത്‌. ഇതിനിടെ സ്‌പീക്കര്‍ സഭ അല്‍പസമയത്തേക്കു നിര്‍ത്തിവയ്‌ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

നേരത്തെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ അനധികൃത നിയമനം സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പി.സി. വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. സംവരണ തത്വങ്ങള്‍ പോലും അട്ടിമറിച്ച് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരെ പിന്‍വാതിലിലൂടെ നിയമിക്കുകയാണെന്നും ഒഴിവുകള്‍ തെരുവില്‍ ലേലം വിളിക്കുന്ന അവസ്ഥയാണുള്ളതെന്നും വിഷ്ണുനാഥ് ആരോപിച്ചു. എന്നാല്‍, പിന്‍വാതില്‍ നിയമനം നടക്കുന്നുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്​പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. അര മണിക്കൂറിനുശേഷമാണ് സഭാനടപടികള്‍ പുനരാരംഭിച്ചത്.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies