കൊച്ചി: പാലാരിവട്ടം മേല്‍പാലം ഗതാഗതത്തിനായി തുറന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നാടിനു സമര്‍പ്പിച്ചത്. ചടങ്ങില്‍ പൊതുമരമാത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു.
40 കോടിയോളം രൂപ ചിലവിട്ടാണ് 750 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കൊച്ചിയിലെ ജനങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമായി.












