Saturday, November 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മാളികപ്പുറത്ത് ഭക്തജനത്തിരക്കേറുന്നു

by Punnyabhumi Desk
Nov 23, 2016, 11:17 pm IST
in കേരളം

ശബരിമല: മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിച്ചു. അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ പ്രധാനപ്പെട്ടതാണ് മാളികപ്പുറവും. ഭക്തര്‍ക്കുള്ള ഇവിടത്തെ ക്രമീകരണങ്ങള്‍ പൂര്‍ണമാണെന്ന് മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരി അറിയിച്ചു. അയ്യപ്പനാല്‍ വധിക്കപ്പെട്ട മഹിഷി മാളികപ്പുറമായി മാറിയെന്നാണ് ഐതിഹ്യം.

കന്നി അയ്യപ്പന്മാര്‍ വരാത്ത മണ്ഡല കാലത്ത് വിവാഹം ചെയ്യാമെന്ന് മാളികപ്പുറത്തിന് അയപ്പന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് മാളികപ്പുറത്തെ ദേവീ ചൈതന്യത്തെ ശരംകുത്തി വരെ എഴുന്നള്ളിക്കുന്ന ചടങ്ങുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആനപ്പുറത്തായിരുന്നു എഴുന്നള്ളിപ്പ്. ഇത്തവണ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ആനപ്പുറത്തുള്ള എഴുന്നള്ളത്ത് നിറുത്തി.

പകരം ജീവിത എന്ന പേരില്‍ പല്ലക്കിന് സമാനമായ ഉപകരണത്തിലാണ് ദേവീ ചൈതന്യത്തെ എഴുന്നള്ളിച്ചത്. കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയില്‍ ശരംകുത്തുന്ന പതിവുണ്ട്. ഇതു കണ്ട് കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടെന്ന് മനസിലാക്കി ദേവി ക്ഷേത്രത്തിലേക്ക് മടങ്ങുന്നതായാണ് സങ്കല്‍പ്പം.

മഞ്ഞള്‍, പട്ട്, വിവാഹം നടക്കാന്‍ താലി, സാരി തുടങ്ങിയവ കാണിക്കയായി മാളികപ്പുറത്തിന് സമര്‍പ്പിക്കാറുണ്ട്. രാവിലെ മൂന്നിന് നടതുറക്കും. രാത്രി 11ന് ഹരിവരാസരം കഴിയുമ്പോള്‍ മാളികപ്പുറത്തും നട അടയ്ക്കും. ദിവസവും വൈകിട്ട് ഏഴ് മണിക്ക് മാളികപ്പുറം മേല്‍ശാന്തി അയ്യപ്പസന്നിധിയിലെത്തി പണക്കിഴി സമര്‍പ്പിക്കുന്ന ചടങ്ങുണ്ട്. അതിനു ശേഷം ശബരിമല തന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി ക്ഷേത്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിക്കും.

ShareTweetSend

Related News

കേരളം

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

കേരളം

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

കേരളം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

Discussion about this post

പുതിയ വാർത്തകൾ

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

സര്‍ക്കാറിന്റെ ക്ഷേമപ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍: വി.ഡി. സതീശന്‍

തിരിച്ചുകയറ്റത്തിന്റെ സൂചന നല്കി സ്വര്‍ണവില വീണ്ടും താഴേക്ക്

പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്മാറുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies