Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ദേര സച്ച സൗദ ആശ്രമത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു

by Punnyabhumi Desk
Aug 26, 2017, 05:43 pm IST
in മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി : ഹരിയാനയിലെ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നത തല യോഗം ചേര്‍ന്നു. കൂടുതല്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിന് വിട്ടു കൊടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. ആശ്രമത്തിനുള്ളില്‍ പ്രവേശിച്ച് സൈന്യം പൂര്‍ണമായ നിയന്ത്രണം ഏറ്റെടുത്തു. 28 ന് വിധി വരുമെന്നിരിക്കെ സംഘര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് സുരക്ഷ ശക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അക്രമം നടന്ന എല്ലാ ജില്ലകളിലെയും സമഗ്രമായ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പ്രദേശത്തേക്ക് സൈന്യത്തിന് നിയന്ത്രണം ഏല്‍പ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.

ദേര സച്ച സൌദ ആശ്രമത്തിന്റെ ആസ്ഥാനമായ സിര്‍സയുടെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുക്കുകയും. ആശ്രമത്തിനകത്ത് പ്രവേശിച്ച് റൂട്ട് മാര്‍ച്ച് നടത്തുകയും ചെയ്തു. ഹരിയാന സര്‍ക്കാര്‍ ആശ്രമത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ്. കുരുക്ഷേത്രയിലുള്ള രണ്ട് ആശ്രമങ്ങള്‍ പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് പൂട്ടിച്ചു. അക്രമത്തില്‍ ഉണ്ടായ നാശനഷ്ടം ആശ്രമത്തില്‍ നിന്നും ഈടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

28 ന് കേസിലെ അന്തിമ വിധി വരുമെന്നിരിക്കെ ശക്തമായ സുരക്ഷയാണ് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ജഡ്ജി ജഗ്ദീപ് സിംഗിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ കുറഞ്ഞതായും സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്നും തിങ്കളാഴ്ച്ച വിധി പ്രസ്താവിക്കുന്നത് വരെ നിരോധനാജ്ഞ തുടരുമെന്നും ഹരിയാന ഡിജിപി വ്യക്തമാക്കി.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies