ന്യൂഡല്‍ഹി: ബാങ്കില്‍നിന്ന് 6,400 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ 255 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും മറ്റും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. കള്ളപ്പണ നിരോധന നിയമപ്രകാരം കമ്പനിയുടെ ഹോങ്കോങിലുള്ള ഓഫീസില്‍ നിന്നാണ് വജ്രാഭരണങ്ങള്‍ ഉള്‍പ്പടെയുള്ളവ പിടിച്ചെടുത്തത്.












