Wednesday, August 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പത്തനംതിട്ട ജ്വല്ലറി കവര്‍ച്ച: സംഘത്തിലെ അവസാന പ്രതിയും പിടിയില്‍

by Punnyabhumi Desk
Jul 29, 2019, 01:28 pm IST
in കേരളം

പത്തനംതിട്ട: പത്തനംതിട്ട നഗര മധ്യത്തിലെ ജ്വല്ലറിയില്‍നിന്നു 4.5 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്നു രക്ഷപ്പെട്ട സംഘത്തിലെ അവസാന പ്രതിയും പിടിയില്‍. സ്വര്‍ണവും പണവുമായി രക്ഷപ്പെട്ട സുനില്‍ ജാദവിനെയാണ് സേലം പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണവും പണവും ഇയാളില്‍നിന്നു പോലീസ് കണ്ടെടുത്തു. സംഘത്തിലെ മറ്റംഗങ്ങളും നേരത്ത് പോലീസിന്റെ പിടിയിലായിരുന്നു. പുലര്‍ച്ചെ സേലത്ത് വാഹനപരിശോധനയ്ക്കിടെ നാലു പേര്‍ പിടിയിലായി. കവര്‍ച്ച ആസൂത്രണം ചെയ്ത മഹാരാഷ്ട്ര സ്വദേശിയായ ജീവനക്കാരന്‍ അക്ഷയ് പാട്ടീലിനെ ഞായറാഴ്ച തന്നെ പിടികൂടി. പിടിയിലായവര്‍ ഇപ്പോള്‍ സേലം പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ കൊണ്ടുവരുന്നതിനായി പത്തനംതിട്ട പോലീസ് സേലത്തേക്കു തിരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് പത്തനംതിട്ട മുത്താരമ്മന്‍ കോവിലിനു സമീപമുള്ള കൃഷ്ണ ജ്വല്ലറിയിലാണു കവര്‍ച്ച നടന്നത്. ജീവനക്കാരനെ ബന്ദിയാക്കി നാലു കിലോഗ്രാം സ്വര്‍ണവും 13 ലക്ഷം രൂപയും സംഘം കവര്‍ന്നു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സുരേഷ് സേട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ജ്വല്ലറി ജീവനക്കാരനായ സന്തോഷിനെ മര്‍ദിച്ച ശേഷം മറ്റൊരു ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീലിന്റെ നേതൃത്വത്തിലെത്തിയ നാലംഗ സംഘമാണു സ്വര്‍ണവും പണവും കവര്‍ന്നത്. തന്നെ അന്വേഷിക്കുന്നതറിഞ്ഞ് അക്ഷയ് രാത്രിയില്‍ പത്തനംതിട്ട പോലീസില്‍ കീഴടങ്ങുകയായിരുന്നു. 12 ദിവസം മുന്പാണ് ഇയാള്‍ കൃഷ്ണ ജ്വല്ലറിയില്‍ ജോലിയില്‍ പ്രവേശിച്ചത്. സന്തോഷും അക്ഷയ് പാട്ടീലും മാത്രമാണ് ജ്വല്ലറിയില്‍ ഉണ്ടായിരുന്നത്. ഞായറാഴ്ചയായിരുന്നതിനാല്‍ അടച്ചിട്ടിരുന്ന കട ഒരു ഇടപാടുകാരനു വേണ്ടിയാണ് വൈകുന്നേരം തുറന്നത്. ഉടമ വിളിച്ചറിയിച്ചതനുസരിച്ചു ജീവനക്കാരനായ സന്തോഷ് എത്തിയാണു വൈകുന്നേരം കട തുറന്നത്. കട തുറന്നപ്പോള്‍ മറ്റൊരു ജീവനക്കാരനായ അക്ഷയ് പാട്ടീലിനൊപ്പം എത്തിയ നാലംഗ സംഘം, സന്തോഷിനെ അടിച്ചുവീഴ്ത്തി വായില്‍ തുണി തിരുകി ജ്വല്ലറിയുടെ പിന്നിലെ മുറിയിലിട്ടു മര്‍ദിച്ചു. അക്ഷയ് പാട്ടീലും ഇവര്‍ക്കൊപ്പം കൂടി. സന്തോഷിനെ മര്‍ദിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കടയില്‍ സ്വര്‍ണം വാങ്ങാനായി ഇടപാടുകാരന്‍ കുടുംബസമേതം എത്തി. ഇതറിഞ്ഞു പുറത്തെത്തിയ അക്ഷയ് പാട്ടീല്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ പെരുമാറുകയും അവര്‍ ആവശ്യപ്പെട്ട സ്വര്‍ണം നല്‍കുകയും ചെയ്തു. മോഷണത്തിനു ശേഷം പുറത്തിറങ്ങിയ സംഘം ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. ഓട്ടോക്കാരന്‍ ഇവരെ റിംഗ് റോഡില്‍ ഇറക്കുകയും അവിടെനിന്ന് അവര്‍ സ്‌കോര്‍പ്പിയോയില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. സംഘം മടങ്ങിയതിനു ശേഷമാണ് സന്തോഷിനു പുറത്തു കടക്കാനായത്. ഇയാള്‍ പുറത്തു വന്നാണ് മോഷണവിവരം പറയുന്നത്. അപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies