Saturday, July 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കളിയിക്കാവിള വെടിവെപ്പ് കേസില്‍ പ്രതികള്‍ക്ക് ചാവേറാകാന്‍ പരിശീലനം ലഭിച്ചിട്ടുള്ളതായി സൂചന

സംഘത്തില്‍ 17 പേരുള്ളതായി സ്ഥിരീകരണം

by Punnyabhumi Desk
Jan 15, 2020, 02:27 pm IST
in ദേശീയം

ചെന്നൈ: കളിയിക്കാവിളയില്‍ സ്‌പെഷ്യല്‍ എസ്‌ഐയായിരുന്ന വില്‍സണെ ചെക്ക് പോസ്റ്റില്‍ വച്ച് വെടിവച്ച് കൊന്ന കേസുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് ചാവേറാകാന്‍ പരിശീലനം ലഭിച്ചിട്ടുള്ളതായി സൂചന ലഭിച്ചു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംഘത്തില്‍ 17 പേരാണുള്ളതെന്നും ഇതില്‍ മൂന്ന് പേര്‍ക്കാണ് ചാവേര്‍ പരിശീലനം കിട്ടിയതെന്നുമാണ് അറസ്റ്റിലായ മുഖ്യപ്രതികളായ തൗഫീഖും (28) ഷമീമും (32) തമിഴ്‌നാട് ക്യൂബ്രാഞ്ചിന് മൊഴി നല്‍കിയത്. ഇവരെ ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.

കര്‍ണാടകവും ദില്ലിയും കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നതും നടപടികള്‍ ആസൂത്രണം ചെയ്തിരുന്നതും. അല്‍-ഉമ്മ എന്ന സംഘടനയെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതോടെ, തമിഴ്‌നാട് നാഷണല്‍ ലീഗ് എന്ന പേരിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ സംഘടനയുടെ മറവിലാണ് അറസ്റ്റിലായ പ്രതികളും പ്രവര്‍ത്തിച്ചിരുന്നത്.

17 പേര്‍ സംഘത്തിലുണ്ടെന്നും, തമിഴ്‌നാട്ടില്‍ നിന്ന് പുറത്തേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റിയതായും ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ അബ്ദുള്‍ ഷമീം ഹിന്ദു മുന്നണി നേതാവായിരുന്ന കെ പി സുരേഷ് കുമാറിനെ 2014-ല്‍ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഇതോടെയാണ്, സംശയം തോന്നാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനും പ്രവര്‍ത്തനങ്ങള്‍ കര്‍ണാടകത്തിലേക്ക് മാറ്റി.

കര്‍ണാടകത്തില്‍ പല വേഷങ്ങളിലും പേരുകളിലുമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. പലയിടത്തായി താമസിച്ചിരുന്ന ഇവര്‍ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതും. അല്‍-ഉമ്മയുടെ തീവ്രവാദ ആശയങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ പേരെ അങ്ങനെ സംഘത്തിലെത്തിക്കാനും ഇവര്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനിടയിലാണ്, ദില്ലിയിലും യോഗം ചേര്‍ന്ന് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും, നേപ്പാളിലടക്കം സന്ദര്‍ശനം നടത്തിയവര്‍ സംഘത്തിലുണ്ടെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കുന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് ചാവേറാകാന്‍ പരിശീലനം കിട്ടിയിട്ടുണ്ടെന്നുമാണ് മൊഴി.

ഈ മാസം എട്ടാം തീയതി രാത്രി വില്‍സണെ വെടിവച്ച്ത് ഇവര്‍ രണ്ടുപേരുമാണെന്ന് സംഭവം നടന്ന് പിറ്റേന്ന് തന്നെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നതാണ്. തിങ്കളാഴ്ച ബെംഗളുരുവിലെ രാമനഗരയില്‍ അറസ്റ്റിലായ ഇജാസ് പാഷയില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ അറസ്റ്റിന് സഹായകരമായി. ടാക്‌സി ഡ്രൈവറായ ഇജാസാണ് മുംബൈയില്‍ നിന്ന് എത്തിച്ച തോക്ക് തൗഫീഖിന് ബെംഗളുരുവില്‍ വച്ച് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കര്‍ണാടക പൊലീസിലെ ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും റെയില്‍വേ സുരക്ഷാ വിഭാഗവും ചേര്‍ന്നാണ് തിരുവനന്തപുരത്ത് നിന്ന് വരുന്ന വെരാവല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ പ്രതികളെ ചൊവ്വാഴ്ച പിടികൂടിയത്. കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസിന് തെളിവ് ലഭിച്ച രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ട്. പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭ്യമായതിനെത്തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലുമായി പതിനഞ്ചോളം പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

ShareTweetSend

Related News

ദേശീയം

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ദേശീയം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

ദേശീയം

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies