Sunday, October 19, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഇന്ത്യന്‍ ആകാശത്ത് ചിറകുവിരിച്ച് ‘റഫാല്‍; സൈന്യത്തിന് കരുത്തായി അംബാലയില്‍ പറന്നിറങ്ങി

by Punnyabhumi Desk
Jul 29, 2020, 03:38 pm IST
in ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ യശസ്സുയര്‍ത്തിക്കൊണ്ട് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:10 നാണ് ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ അഞ്ച് വിമാനങ്ങള്‍ പറന്നിറങ്ങിയത്. ജലസല്യൂട്ട് നല്‍കിയാണ് വിമാനങ്ങളെ സ്വീകരിച്ചത്. രണ്ടു സുഖോയ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമപാതയിലേക്ക് പ്രവേശിച്ചത്. റഫാലിന്റെ സ്വീകരണത്തോട് അനുബന്ധിച്ച് പടിഞ്ഞാറന്‍ അറബിക്കടലില്‍ ഐഎന്‍എസ് കോല്‍ക്കത്ത യുദ്ധക്കപ്പലിനെ വിന്യസിച്ചിരുന്നു. സമുദ്രാതിര്‍ത്തിയില്‍ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്തു. ഇന്ധനം നിറയ്ക്കാനായി യുഎഇയില്‍ ഇടയ്ക്ക് നിര്‍ത്തിയതൊഴിച്ചാല്‍ തുടര്‍ച്ചയായി പറന്ന് ഇന്ത്യയുടെ ആകാശം തൊട്ടു റഫാല്‍. അതേസമയം, അംബാലയില്‍ എത്തുന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കരുതെന്ന് അംബാല പൊലീസ് നാട്ടുകാരെ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങള്‍ കണക്കിലെടുത്താണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

റഫാലിന്റെ വരവ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ നാഴികക്കല്ലാണിതെന്ന് അദ്ദേഹം കുറിച്ചു. ഫ്രഞ്ച് തുറമുഖ നഗരമായ ബോര്‍ദോയില്‍നിന്ന് 7000 കിലോമീറ്റര്‍ പറന്നാണ് യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. 59,000 കോടി രൂപ മുടക്കി 36 അത്യാധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഡസോ ഏവിയേഷനുമായി നാലുവര്‍ഷം മുന്പാണ് ഇന്ത്യ ഒപ്പിട്ടത്. ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിഞ്ഞുപോകാത്ത സാഹചര്യത്തില്‍ റഫാലിന്റെ സാന്നിധ്യം നിര്‍ണായകമായിരിക്കുമെന്നാണു പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.

വിദഗ്ധനായ പൈലറ്റും കമാന്‍ഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇതില്‍ വിങ്ങ് കമാന്‍ഡര്‍ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്. വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തിന്റെ ആകാശക്കോട്ടയ്ക്ക് കാവലാകാനാണ് റഫാല്‍ എത്തുന്നത്. ഐഎന്‍എസ് കൊല്‍ക്കത്ത എന്ന ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പല്‍ നല്‍കിയ ജലസല്യൂട്ടിന് ശേഷമാണ് അംബാലയില്‍ റഫാല്‍ പറന്നിറങ്ങിയത്. ഇതിന് ശേഷം ഔദ്യോഗികമായ പ്രൗഢഗംഭീരമായ ചടങ്ങിലൂടെ വിമാനങ്ങള്‍ ഇന്ത്യയുടെ സൈന്യത്തിന്റെ സ്വന്തമാകും.

റഫാല്‍ ജെറ്റുകളിലെ ആദ്യ വിമാനത്തിന് ആര്‍ബി-01 എന്ന നമ്പരാണ് വ്യോമസേന നല്‍കിയിരിക്കുന്നത്. വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയയുടെ പേരില്‍ നിന്നാണ് ആര്‍, ബി എന്നീ രണ്ടു അക്ഷരങ്ങള്‍ എടുത്തിരിക്കുന്നത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്റെ ചെയര്‍മാനായിരുന്നു ബദൗരിയ. ഇത് കണക്കിലെടുത്താണ് ഈ നാമകരണം നല്‍കിയത്.

”സ്വര്‍ണ്ണക്കൂരമ്പുകള്‍” (Golden Arrows) എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യന്‍ വ്യോമസേനയുടെ നമ്പര്‍ 17 സ്‌ക്വാഡ്രണിന്റെ ഭാഗമായിരിക്കും റഫാല്‍ യുദ്ധവിമാനങ്ങള്‍. അംബാല എയര്‍ബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share1TweetSend

Related News

ദേശീയം

ശബരിമല ആചാര സംരക്ഷണ സംഗമം ഭക്തജനസാഗരമായി

ദേശീയം

ഡല്‍ഹി അയ്യപ്പ ഭക്തസംഗമം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഉദ്ഘാടനം ചെയ്യും

ദേശീയം

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

Discussion about this post

പുതിയ വാർത്തകൾ

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies