Wednesday, September 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി തത്കാലം വേണ്ടെന്നു ധാരണ

by Punnyabhumi Desk
Jul 22, 2021, 03:40 pm IST
in കേരളം

തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ നേരിടുന്ന വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി തത്കാലം വേണ്ടെന്നു ധാരണ. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളാണു പരാതിയിലേക്കു നയിച്ചതെന്നും പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണു മന്ത്രി ഇടപെട്ടതെന്നുമുള്ള എന്‍സിപി നേതൃത്വത്തിന്റെയും മന്ത്രിയുടെയും നിലപാട് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ ഗതി നോക്കിയശേഷം തുടര്‍തീരുമാനമെടുക്കാമെന്നാണു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടെന്നാണു വിവരം.

പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളെന്നു വിലയിരുത്തിയ എന്‍സിപി ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍, മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണു സ്വീകരിച്ചത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ നേതാക്കള്‍ക്ക് ഇടപെടേണ്ടി വരുമെന്നും അത്തരമൊരു നിലപാടായി കണ്ടാല്‍ മതിയെന്നുമുള്ള എന്‍സിപി നിലപാടിനെ തത്ത്വത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും അംഗീകരിച്ചെങ്കിലും സ്ത്രീ വിഷയത്തില്‍ കരുതലോടെ മാത്രമേ നീങ്ങേണ്ടതുള്ളുവെന്നാണു ധാരണ.

ഇന്നലെ ചേര്‍ന്ന സിപിഎം അവയ്ലബിള്‍ സെക്രട്ടേറിയറ്റ് മന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിച്ചത്. എന്‍സിപി നേതാവെന്ന നിലയില്‍ കൂടിയാണു മന്ത്രി ഒത്തുതീര്‍പ്പിനായി വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍, മന്ത്രിയായിരിക്കെ ഇത്തരം ഇടപെടലുകളില്‍ നിന്നു കഴിവതും ഒഴിവായി നില്‍ക്കണമെന്നു ശശീന്ദ്രനോടു സിപിഎം നിര്‍ദേശിച്ചു.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും തമ്മില്‍ ഈ വിഷയത്തെക്കുറിച്ചു സംസാരിച്ചിരുന്നു. ഇതിനിടെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനുമായും കോടിയേരിയുമായും ഫോണില്‍ ബന്ധപ്പെട്ടു. ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ട ഗൗരവതരമായ സാഹചര്യമില്ലെന്നു സിപിഎം നേതാക്കളെ ചാക്കോ ധരിപ്പിച്ചു. ഇതിനുശേഷമാണു മന്ത്രി ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതും കാര്യങ്ങള്‍ വിശദീകരിച്ചതും.

ഘടകകക്ഷി മന്ത്രിമാരില്‍നിന്നും വിവാദങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നതു സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു ദോഷമുണ്ടാക്കുന്നുവെന്ന വിലയിരുത്തലാണു സിപിഎമ്മിനുള്ളത്. രാഷ്ട്രീയ ഗൂഢനീക്കമെന്ന എന്‍സിപി വാദം അംഗീകരിക്കുന്‌പോഴും യുവതി പരാതിയില്‍ ഉറച്ചു നിയമനടപടിയിലേക്കു നീങ്ങുന്‌പോഴുള്ള ഭവിഷ്യത്തും സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട മന്ത്രി ശശീന്ദ്രന്‍ പാര്‍ട്ടി ഭാരവാഹി കൂടിയായ യുവതിയുടെ പിതാവിനെ വിളിക്കാനിടയായ സാഹചര്യം വിശദീകരിച്ചു. എന്‍സിപി കൊല്ലം ജില്ലാ നേതൃത്വത്തില്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു സമയം മുതല്‍ തുടരുന്ന തര്‍ക്കമാണ് ഇപ്പോഴത്തെ പരാതിയിലേക്കു നയിച്ച വിവാദങ്ങളെന്നാണു വാദം. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം തീര്‍ക്കാന്‍ ഇടപെടണമെന്നു കൊല്ലത്തെ ചില നേതാക്കള്‍ ആവശ്യപ്പെട്ടതിനാലാണ് താന്‍ ഫോണ്‍ വിളിച്ചതെന്ന് ശശീന്ദ്രന്‍ വിശദീകരിച്ചു. അതാണ് പ്രയാസമില്ലാതെ തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. കേസ് എങ്ങനെ തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് തിരിച്ച് ചോദിച്ചപ്പോള്‍, കേസൊക്കെ ഇതിന്റെ ഭാഗമായി വന്നതായതിനാലാണ് പ്രയാസമില്ലാതെ തീര്‍ക്കാന്‍ നോക്കൂ എന്ന് വീണ്ടും പറഞ്ഞ് താന്‍ ഫോണ്‍ വച്ചതെന്നും ശശീന്ദ്രന്‍ മുഖ്യമന്ത്രിയോടു വിശദീകരിച്ചു.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies