Thursday, August 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ചെങ്കോട്ടയിലെ ആക്രമണം: ലഷ്കര്‍ ഭീകരന്റെ വധശിക്ഷ ശരിവെച്ചു

by Punnyabhumi Desk
Aug 11, 2011, 02:58 pm IST
in ദേശീയം

ന്യൂദല്‍ഹി:  ന്യൂദല്‍ഹി: ചെങ്കോട്ടയിലെ ഭീകരാക്രമണക്കേസില്‍ ലഷ്കറെ തൊയ്ബ ഭീകരന്‍ മുഹമ്മദ്‌ ആരിഫ്‌ എന്ന അഷ്ഫക്കിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.  ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട്‌ ജവാന്മാര്‍ ഉള്‍പ്പെടെ മൂന്ന്‌ പേര്‍ കൊല്ലപ്പെട്ട കേസിലാണ്‌ ലഷ്കര്‍ ഭീകരര്‍ അഷ്ഫക്കിന്‌ സെഷന്‍സ്‌ കോടതി വധശിക്ഷ വിധിച്ചത്‌. ഇത്‌ പിന്നീട്‌ ദല്‍ഹി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. വധശിക്ഷക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ വി.എസ്‌. സിര്‍വുകര്‍, ടി.എസ്‌. താക്കൂര്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ തള്ളിയത്‌. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ഏപ്രില്‍ 20നാണ്‌ സുപ്രീംകോടതി അഷ്ഫക്കിന്റെ ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിയത്‌. 2007 സപ്തംബര്‍ 13നാണ്‌ സെഷന്‍സ്‌ കോടതി വിധി ഹൈക്കോടതി ശരിവെച്ചത്‌. അഷ്ഫക്കിന്റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി കൂട്ടുപ്രതികളായ ആറ്‌ ഭീകരര്‍ക്ക്‌ വിവിധ കാലയളവുകളിലായി സെഷന്‍സ്‌ കോടതി വിധിച്ച ജയില്‍ശിക്ഷ അസാധുവാക്കുകയും ചെയ്തു.
പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക്‌ കൈമാറി. ഹര്‍ജി തള്ളണമെന്ന ശുപാര്‍ശയോടെയാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹര്‍ജി കൈമാറിയതെന്ന്‌ അറിയുന്നു. അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ മാസം 27ന്‌ രാഷ്ട്രപതിയുടെ ഓഫീസില്‍ സമര്‍പ്പിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ രാജ്യസഭയില്‍ വ്യക്തമാക്കി. അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വൈകിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം കാര്യങ്ങളില്‍ സത്യസന്ധവും അതിവേഗവുമുള്ള പരിഗണന ഭരണപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies