Friday, August 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കേന്ദ്ര സര്‍വകലാശാലകളിലെ ഒ.ബി.സി ക്വാട്ട പ്രവേശനത്തിന് നിലവിലുള്ള സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവ്

by Punnyabhumi Desk
Aug 18, 2011, 06:35 pm IST
in ദേശീയം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ഒ.ബി.സി ക്വാട്ട പ്രവേശനത്തിന് നിലവിലുള്ള സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. പ്രവേശനത്തിന് പൊതു വിഭാഗത്തിലേതിനേക്കാള്‍ 10 ശതമാനം കുറഞ്ഞമാര്‍ക്ക് മതിയെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയാണ് ചെയ്തത്.

2011-2012 വര്‍ഷങ്ങളിലെ പ്രവേശനത്തിന് നിര്‍ദേശം ബാധിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ ആര്‍.വി രവീന്ദ്രന്‍, എ.കെ പട്‌നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്. പ്രവേശന നടപടികള്‍ അവസാനിച്ചിട്ടും ഒ.ബി.സി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന കോളേജുകളില്‍ പ്രവേശനത്തിനുള്ള അവസാന തിയതി ആഗസ്ത് 31വരെ നീട്ടി. അര്‍ഹരായ ഒ.ബി.സി വിദ്യാര്‍ഥികളില്ലെങ്കില്‍ ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഈ ക്വാട്ടയില്‍ പ്രവേശനം നല്‍കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

2008ലെ സുപ്രീംകോടതി വിധി പ്രകാരം പിന്നാക്കക്കാര്‍ക്കുള്ള കട്ട്ഓഫ് മാര്‍ക്ക് ജനറല്‍ വിഭാഗത്തിനുള്ള പൊതു യോഗ്യതാ മാര്‍ക്കിനെക്കാള്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ മാത്രമേ കുറയാവൂവെന്ന് ഹര്‍ജിക്കാരനായ ചെന്നൈ ഐ.ഐ.ടി.യിലെ മുന്‍ പ്രൊഫസര്‍ പി.വി. ഇന്ദിരേശനുവേണ്ടി ഹാജരായ അഡ്വ. ഇന്ദു മല്‍ഹോത്ര കോടതിയില്‍ വാദിച്ചിരുന്നു. ഡല്‍ഹി സര്‍വകലാശാലയും ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇക്കാര്യത്തില്‍ പിന്തുടര്‍ന്നിരുന്നത്. പൊതുവിഭാഗത്തില്‍ നിന്ന് അവസാനമായി പ്രവേശനം ലഭിച്ച വിദ്യാര്‍ഥിയുടെ മാര്‍ക്കിനെക്കാള്‍ പത്തു ശതമാനം മാര്‍ക്ക് പിന്നാക്ക യോഗ്യതയായി നിജപ്പെടുത്തിയ ഡല്‍ഹി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ഹര്‍ജി നല്‍കിയത്.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies