Thursday, October 30, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യം: പ്രധാനമന്ത്രി

by Punnyabhumi Desk
Feb 9, 2023, 07:10 pm IST
in ദേശീയം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബവും കോണ്‍ഗ്രസും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തു. വീണുകിടന്ന രാജ്യത്തെ ബിജെപിയാണ് പടുത്തുയര്‍ത്തിയത്. കോണ്‍ഗ്രസ് വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും വിരോധികളാണ്. കോണ്‍ഗ്രസിന്റെ അക്കൗണ്ട് പൂട്ടിച്ചതിന്റെ വിഷമം മനസിലാകുന്നുണ്ട്. കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല, ജനം നിങ്ങളെ തള്ളിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗാന്ധി കുടുംബത്തിലെ അടുത്ത തലമുറയിലെ ആരും പേരിനൊപ്പം നെഹ്‌റുവെന്ന് ചേര്‍ക്കുന്നില്ല. പേരിനോടൊപ്പം നെഹ്‌റുവെന്ന് ചേര്‍ക്കാന്‍ അവര്‍ക്ക് പേടിയാണ്. രാജ്യം ഒരു കുടുംബത്തിന്റെയും കീഴിലല്ല നിലനില്‍ക്കുന്നത്.

2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. രാജ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. ഒരാള്‍ ഇത്രയും ആളുകള്‍ക്കെതിരേ പോരാടുന്നു. ഈ പോരാട്ടത്തില്‍ രാജ്യത്തിന് വേണ്ടി മരിക്കാന്‍ പോലും തയാറാണെന്നും മോദി പറഞ്ഞു.

കര്‍ഷകരെ കോണ്‍ഗ്രസ് നിരവധിതവണ ചൂഷണം ചെയ്തു. ആര്‍ട്ടിക്കിള്‍ 356 അധികം ഉപയോഗിച്ചത് കോണ്‍ഗ്രസാണ്. 50 തവണയാണ് ഇവര്‍ ഈ നീക്കം നടത്തിയത്. പാപികളായ കോണ്‍ഗ്രസുകാര്‍ രാജ്യത്തെ തകര്‍ക്കുകയായിരുന്നു.

വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ എത്ര ശ്രമിച്ചാലും ജനം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ശ്രദ്ധിക്കും. ബിജെപി ശ്രദ്ധിക്കുന്നത് എല്ലാവരുടെയും ശാക്തീകരണമാണ്. രാജ്യം വികസനപാതയിലാണ്, ജനങ്ങളുടെ ആശിര്‍വാദം ബിജെപിക്കുണ്ട്. ചിലരുടെ രാഷ്ട്രീയ താല്‍പര്യത്തിനായി സമൂഹത്തെ കബളിപ്പിക്കുന്ന പരിപാടി ഞങ്ങള്‍ക്കില്ല. ആദിവാസികളുടെ ഫണ്ട് ബജറ്റില്‍ അഞ്ചിരട്ടിയാക്കിയത് ബിജെപിയാണ്.

പ്രതിപക്ഷം തടസപ്പെടുത്തുമ്പോഴും തന്റെ വാക്കുകള്‍ ജനം ശ്രദ്ധയോടെയാണ് കേള്‍ക്കുന്നത്. പ്രതിപക്ഷം സര്‍ക്കാരിനുമേല്‍ തുടര്‍ച്ചയായി ചെളി എറിയാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഈ ചെളിയില്‍ താമര ശക്തമായി വളരുമെന്ന് വിമര്‍ശകര്‍ ഓര്‍ക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. കര്‍ണാടകയ്ക്ക് വേണ്ടി ഖാര്‍ഗെ ഒന്നും ചെയ്തിട്ടില്ല. ഖാര്‍ഗെയുടെ മണ്ഡലത്തില്‍ വികസനം എത്തിച്ചത് ബിജെപിയാണ്. സ്വന്തം തട്ടകത്തില്‍ താന്‍ എത്തിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹം തനിക്കെതിരേ വിമര്‍ശനം ഉന്നയിക്കാനുള്ള കാരണമെന്നും മോദി വ്യക്തമാക്കി.

അതേസമയം, സഭയില്‍ പ്രധാനമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റത് മുതല്‍ പ്രസംഗം അവസാനിക്കുന്നത് വരെ പ്രതിപക്ഷം ബഹളം തുടര്‍ന്നു. മോദി- അദാനി, ഭായ് ഭായ് എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചത്. മോദി- അദാനി ബന്ധത്തില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു

ShareTweetSend

Related News

ദേശീയം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

ദേശീയം

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

ദേശീയം

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

Discussion about this post

പുതിയ വാർത്തകൾ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

സര്‍ക്കാറിന്റെ ക്ഷേമപ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍: വി.ഡി. സതീശന്‍

തിരിച്ചുകയറ്റത്തിന്റെ സൂചന നല്കി സ്വര്‍ണവില വീണ്ടും താഴേക്ക്

പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്മാറുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

എം ശ്രീ പദ്ധതി: കേരളാ സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വഞ്ചനയില്‍ പ്രതികരണവുമായി എബിവിപി.പി

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies