Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളത്തില്‍ മൂന്നു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

by Punnyabhumi Desk
Oct 17, 2023, 09:45 am IST
in കേരളം

തിരുവനന്തപുരം: കേരളത്തിലെ എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് കൊല്ലം,പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ സാദ്ധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കാം.

അതേസമയം, തിരുവനന്തപുരത്ത് ഒറ്റരാത്രി പെയ്തിറങ്ങിയ ദുരിതപ്പേമാരിയില്‍ കഴുത്തൊപ്പം കയറിയ വെള്ളത്തില്‍ നിന്ന് രക്ഷതേടി ക്യാമ്പുകളില്‍ അഭയം തേടിയവര്‍ മഴമാറിയതോടെ ഇന്നലെ തിരികെ വീട്ടിലെത്തി. ചെളിയും മണ്ണും അടിഞ്ഞുകൂടിയ വീട് വൃത്തിയാക്കാന്‍ ഒരു പകല്‍ മുഴുവന്‍ അവര്‍ നന്നേ കഷ്ടപ്പെട്ടു. വീട്ടിലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളെല്ലാം നശിച്ചതോടെ സന്നദ്ധപ്രവര്‍ത്തകരെത്തിച്ച പൊതിച്ചോറില്‍ വിശപ്പടക്കി.

മലിനജലം ഒഴുകിപ്പരന്ന് ദുര്‍ഗന്ധപൂരിതമായ വീടും വീട്ടുമുറ്റവും വൃത്തിയാക്കാന്‍ ഇനിയും ദിവസങ്ങളുടെ അദ്ധ്വാനം വേണ്ടിവരും. നഗരത്തില്‍ വെള്ളം കയറിയ വീടുകളില്‍ നിന്ന് 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 915 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരുന്നത്. ജില്ലയില്‍ 6 വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. മഴമാറി നിന്നതോടെ ഇതില്‍ പല ക്യാമ്പുകളും അടച്ചു. വെള്ളമിറങ്ങാത്ത സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുടരുന്നുണ്ട്. പട്ടം,ഉള്ളൂര്‍,മുട്ടത്തറ,കഴക്കൂട്ടം,കണ്ണമ്മൂല,ഗൗരീശപട്ടം,പാറ്റൂര്‍,കരമന,മുട്ടത്തറ ആശാന്‍ നഗര്‍ മേഖലയിലെല്ലാം വെള്ളമിറങ്ങി. തെറ്റിയാര്‍,കരിയിലത്തോട്,ആമയിഴഞ്ചാന്‍ എന്നിവയില്‍ വെള്ളം താഴ്ന്നു. എന്നാല്‍ കിള്ളിയാറിലും കരമനയാറിലും ഒഴുക്ക് കുറഞ്ഞിട്ടില്ല.

2018ലെ പ്രളയത്തില്‍ വെള്ളം കയറിയ ജില്ലകള്‍ക്ക് സമാനമായിരുന്നു തലസ്ഥാന നഗരിയിലെ ഇന്നലത്തെ കാഴ്ച. വെള്ളം കയറി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വീട്ടുപകരണങ്ങളും ഫര്‍ണീച്ചറുകളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പലര്‍ക്കുമുണ്ടായത്. തുണികളും രേഖകളും നഷ്ടപ്പെട്ടവരുമുണ്ട്. ശുചീകരണം പൂര്‍ത്തിയാകാത്ത വീടുകളിലുള്ളവര്‍ ക്യാമ്പുകളില്‍ തുടരുകയാണ്.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies