Saturday, August 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

രാമായണത്തിന്റെ മഹാത്മ്യം

സ്വാമി യോഗാനന്ദ സരസ്വതി

by Punnyabhumi Desk
Jul 18, 2025, 02:46 pm IST
in ദേശീയം

അങ്ങനെ ഒരു രാമായണമാസം കൂടി വരവായി. കര്‍ക്കടകം പൊതുവേ പഞ്ഞമാസമെന്നും കള്ളകര്‍ക്കടകമെന്നും വിളിച്ചുവരുന്നു. അത്തരത്തിലുള്ള ദുരിതങ്ങളില്‍ നിന്നും കരകയറുവാന്‍ രാമായണത്തിന് ഉപരി ജനഹൃദയങ്ങളില്‍ മറ്റൊരു ഗ്രന്ഥത്തിന് സ്ഥാനം ലഭിച്ചിട്ടില്ല എന്നുള്ളത് സത്യം തന്നെ. അതുകൊണ്ടുതന്നെ ഈ മാസം രാമായണമാസമായി അറിയപ്പെടുന്നു. ഇത് രാമായണത്തിന്റെ മഹാത്മ്യത്തെയാണ് കാണിക്കുന്നത്. പൈങ്കിളി പൈതലിനോട് മര്യാദാ പുരുഷോത്തമനായ ഭഗവാന്റെ മഹിമ പാടുവാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് രാമായണം ആരംഭിക്കുന്നത് തന്നെ.

ഇഷ്ട ദേവതാ സ്തുതികളില്‍ ഗണപതിയേയും സരസ്വതിയെയും വന്ദിച്ചുകൊണ്ട് പിന്നീട് രാമായണ കര്‍ത്താവായ വാത്മീകിയെയും വന്ദിച്ചുകൊണ്ട് ജഗന്മയനായ ഭഗവാനും ആധാരമായി നില്‍ക്കുന്നത് വേദമെന്ന് പ്രസ്താവിക്കുന്നു. വേദമാണ് സര്‍വതിനും ആധാരമെന്ന് രാമായണം സൂചിപ്പിച്ചുകൊണ്ട് ബോധഹീനന്മാര്‍ക്ക് പോലും ഉപകാരപ്പെടട്ടെ എന്ന് സങ്കല്‍പ്പത്തോടെയാണ് താന്‍ ഇതിന് മുതിരുന്നത് എന്ന് എഴുത്തച്ഛന്‍ നമ്മെ ബോധിപ്പിക്കുന്നു. 100 കോടി ശ്‌ളോകങ്ങളാല്‍ ബ്രഹ്മാവിനാല്‍ വിരചിതമായ രാമായണം ചുരുക്കി ഭൂമിയിലെ ജന്തുക്കള്‍ക്ക് മോക്ഷാര്‍ത്ഥത്തിനായികൊണ്ട് വീണാപാണിയായ സരസ്വതി ദേവി വാത്മീകി യുടെ നാവില്‍ സ്വയം അരുളിയതാണ് ശാസ്ത്രസമ്മതമായ രാമായണം. ഇത് അദ്ധ്യാത്മപ്രദീപകവും അത്യന്തം രഹസ്യവും പരമശിവനാല്‍ പറഞ്ഞുതന്നിട്ടുള്ളതും ആണെന്നതുകൊണ്ടുതന്നെ മര്‍ത്യജന്മികള്‍ക്ക് ഇത് മോക്ഷത്തിന് ഉപകാരപ്പെടും എന്നും സൂചിപ്പിക്കുന്നു. ഉമാമഹേശ്വര സംവാദത്തിലൂടെ ജ്ഞാന വിജ്ഞാനങള്‍, വൈരാഗ്യം, ഭക്തിലക്ഷണം, സാംഖ്യം ,യോഗം, ക്ഷേത്രോപവാസഫലം ,ത്യാഗം ധര്‍മം എന്നിവയുടെ ഫലം തീര്‍ത്ഥസ്‌നാന ഫലം, ദാനധര്‍മ്മഫലം, വര്‍ണ്ണധര്‍മ്മം, ആശ്രമധര്‍മ്മം എന്നിവയെല്ലാം രാമന്റെ അയനത്തിലൂടെ ചര്‍ച്ചചെയ്ത് സമര്‍ത്ഥിച്ചിരിക്കുന്നു.

ബന്ധങ്ങളുടെയും മോക്ഷങ്ങളുടെയും കാരണവും വ്യക്തമാക്കുന്നതോടുകൂടി നമ്മളിലുള്ള അജ്ഞാനം തീര്‍ന്നു ഭക്തി ഉദിക്കുവാന്‍ ഇത് കാരണമാകുന്നു. മര്യാദാ പുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ മനുഷ്യനെന്ന ധരിക്കുന്ന അജ്ഞാനികള്‍ക്ക് അവരുടെ മനസ്സ് തമസുകൊണ്ട് മൂടപ്പെട്ടതിനാല്‍ അവര്‍ക്ക് ഈ തത്വം ബോധ്യപ്പെടാന്‍ സാധ്യമാകാതെ വന്നു. അതുകൊണ്ടുതന്നെ രാമതത്വ ഉപദേശത്തിലൂടെ ജന്മനാശാദികള്‍ ഇല്ലാത്ത പരബ്രഹ്മമാണ് രാമന്‍ അറിഞ്ഞുകൊള്ളണം. സീതയാകുന്നത് മൂല പ്രകൃതിയാണന്നും തന്റെ പതിയായ പരമാത്മാവിന്റെ സാന്നിധ്യം കൊണ്ടാണ് മായ ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും സംഹാരം നടത്തുന്നത് എല്ലാം അതുകൊണ്ടുതന്നെ ഇതിന്റെയെല്ലാം കര്‍ത്തൃത്വ ഭോക്തൃത്വ ഭാവം നിര്‍ഗുണനായ പരമാത്മാവിനെ ബാധിക്കുന്നില്ല.

പരമാത്മാവ് ആകുന്ന ബിംബത്തിന്റെ പ്രതിബിംബമായി കാണുന്ന ജീവന്‍ ഇവയെല്ലാം തത്ഭാവം കൊണ്ട് ആണെന്ന് ധരിച്ച് സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നു. ആചാര്യന്മാരുടെ കാരുണ്യത്താല്‍ തത്വമസ്യാദി മഹദ് വചനങ്ങളിലൂടെ ഈ തത്വം അറിയാത്തിടത്തോളം ഭക്തിവിമുഖന്മാരായ അജ്ഞാനികള്‍ ശാസ്ത്ര ഗര്‍ത്തങ്ങളില്‍ വീണ് ഉഴലുന്നു. അതുകൊണ്ടാണ് ഇത് അത്തരക്കാര്‍ക്ക് ഉപദേശിക്കരുതെന്ന് രാമായണം സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മുക്തി സിദ്ധിക്കുവാന്‍ ഭഗവത്പാദഭക്തി ഒഴിഞ്ഞ് മറ്റൊന്നില്ല എന്ന രാമായണം വ്യക്തമാക്കുന്നു. ഭക്തിയൊഴിഞ്ഞില്ല ഭേക്ഷജമേതും. ഭേഷജം മരുന്നാണ്. കലികാല ദോഷങ്ങള്‍ക്കും സംസാര ദോഷങ്ങള്‍ക്കും ഉള്ള ഏക ഉപായം അഥവാ മരുന്ന് ശാസ്ത്രയുക്തമായ രാമായണം തന്നെയാണ്.അതുകൊണ്ടാണ് ദുരിതപൂര്‍ണ്ണമായ കര്‍ക്കടകനാളുകളില്‍ രാമായണപാരായണം ഒരു ഉത്തമ മരുന്നായി ആചാര്യന്മാര്‍ നമുക്ക് വിധിച്ചത്.

ShareTweetSend

Related News

ദേശീയം

വി.എസ്.അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും

ദേശീയം

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ദേശീയം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

പുതിയ വാർത്തകൾ

സനാതന ധര്‍മത്തെ സംരക്ഷിക്കുകയെന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

ഓപ്പറേഷന്‍ ഡി-ഹണ്ട്: 71 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു

വി.എസ്.അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും

രാമായണത്തിന്റെ മഹാത്മ്യം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies