Wednesday, August 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഡല്‍ഹി സ്‌ഫോടനം: ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീനും രംഗത്തെത്തി

by Punnyabhumi Desk
Sep 8, 2011, 04:43 pm IST
in ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീനും രംഗത്തെത്തി. ചില മാധ്യമസ്ഥാപനങ്ങള്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലൂടെയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. അടുത്ത ചൊവ്വാഴ്ച രാജ്യത്തെ തിരക്കേറിയ ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും കഴിയുമെങ്കില്‍ തടയാനുമുള്ള മുന്നറിയിപ്പും ഇ മെയിലില്‍ ഉണ്ട്. സന്ദേശത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ സ്‌ഫോടനം നടന്ന ശേഷം ഹുജി ഉത്തരവാദിത്വമേറ്റിരുന്നു. എന്നാല്‍ ഹുജിക്ക് ഈ സ്‌ഫോടനവുമായി ബന്ധമില്ലെന്നും വളരെ നാളുകള്‍ മുന്‍പു തന്നെ തങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി തയാറാക്കിയിരുന്നെന്നും അത് നടപ്പാക്കുകയായിരുന്നുവെന്നും സന്ദേശത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പറയുന്നു.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗമെന്ന് പരിചയപ്പെടുത്തി ഛോട്ടു എന്ന് പേരിലാണ് സന്ദേശം അയച്ചിരിക്കുന്നത്. അതേസമയം അന്വേഷണത്തെ വഴിതെറ്റിക്കാനാണോ പുതിയ സന്ദേശമെന്നും അന്വേഷിക്കുന്നുണ്ട്. അതിനിടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് നാലു പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ ഇ മെയില്‍ സന്ദേശം അയച്ച കാഷ്മീരിലെ കിഷ്ത്വാറിലെ ഒരു ഇന്റര്‍നെറ്റ് കഫേ ഉടമയെയും രണ്ടു പേരെയുമാണ് പ്രധാനമായും അറസ്റ്റ് ചെയ്തത്.

ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇന്നലെ തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള ഒരാളെ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സ്‌ഫോടനത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ഇനിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies