Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

രാജിവയ്ക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍

by Punnyabhumi Desk
Dec 3, 2011, 06:55 pm IST
in കേരളം

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാജിവയ്ക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി പറഞ്ഞു. കൊച്ചിയിലെ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇന്നലെ ഒരു സംഭവം ഉണ്ടായി, അത് കഴിഞ്ഞു. ഇന്ന് താന്‍ വീണ്ടും സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായതായും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ കേസില്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ സാങ്കേതിക വിദഗ്ധരെ ഹാജരാക്കുമെന്നും ഇതിനായി വിദഗ്ധരെ ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ.പി. ദണ്ഡപാണി പറഞ്ഞു. എജി രാജിവക്കണമെന്ന് എം.എം. ഹസനും വി.എം സുധീരനും ടി.എന്‍. പ്രതാപനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എജിയുടെ നിലപാടിനെ മന്ത്രിമാരായ തിരുവഞ്ചൂരും പി.ജെ. ജോസഫും തള്ളിപ്പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ എജിയെ കണ്ടത്. ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചെങ്കിലും ക്യാമറയില്‍ പകര്‍ത്താന്‍ അദ്ദേഹം അനുവദിച്ചില്ല.

വിഷയത്തില്‍ ഇന്നലെ കെ.പി. ദണ്ഡപാണി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണമാണ് വിവാദമായത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും കാര്യമായ അപകടമുണ്ടാകില്ലെന്നും ഈ വെള്ളം താങ്ങിനിര്‍ത്താന്‍ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് കഴിയുമെന്നുമായിരുന്നു എജിയുടെ വിശദീകരണം. സംഭവത്തില്‍ ഇന്നലെ മുഖ്യമന്ത്രി വിശദീകരണം തേടിയതല്ലാതെ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം ഇക്കാര്യത്തില്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണകക്ഷി നേതാക്കളുടെ പ്രസ്താവനകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് കോടതിയിലായിരുന്നതിനാല്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു എജിയുടെ മറുപടി.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies