Tuesday, July 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നായര്‍ സര്‍വീസ് സൊസൈറ്റി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിലെല്ലാം നീതിപൂര്‍വമായ തീരുമാനമുണ്ടാകുമെന്നു മുഖ്യമന്ത്രി

by Punnyabhumi Desk
Jan 3, 2012, 12:43 pm IST
in കേരളം

കോട്ടയം: വിദ്യാഭ്യാസ മേഖലയില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിലെല്ലാം നീതിപൂര്‍വമായ തീരുമാനമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തു 135-ാം മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ് ഇതുവരെ ആവശ്യപ്പെട്ടതെല്ലാം ന്യായമായ കാര്യങ്ങളാണ്. പരിധിവിട്ട് ഒന്നും ആവശ്യപ്പെടാറില്ല. അതുകൊണ്ടു തന്നെ അവയെല്ലാം ചെയ്യാന്‍ സര്‍ക്കാരിനു സന്തോഷമേ ഉണ്ടായിട്ടുള്ളൂ. തുടര്‍ന്നും അതുതന്നെ ഉണ്ടാവും – മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 80% എയ്ഡഡ് സ്‌കൂളുകളിലും ഇഷ്ടമുള്ള ഫീസും 20% സ്‌കൂളുകളില്‍ സര്‍ക്കാര്‍ പറയുന്ന ഫീസും എന്ന വൈരുധ്യം കഴിഞ്ഞതവണ മുഖ്യമന്ത്രി ആയപ്പോള്‍ തന്നെ തന്റെ ശ്രദ്ധയില്‍ പെട്ടതാണ്.  അത് അന്നേ തിരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് അതു സംബന്ധിച്ചു കൊണ്ടുവന്ന ഉത്തരവിലെ അപാകത മൂലം തീരുമാനം നടപ്പായില്ല.

നിയമഭേദഗതി കൊണ്ടുവരാന്‍ ആലോചിച്ചപ്പോഴേക്കും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷം വൈകിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഫീസ് ഏകീകരണം സംബന്ധിച്ച തീരുമാനമെടുത്തത്. അന്നേ ചെയ്യേണ്ടതായിരുന്നു. വൈകിയതില്‍ എനിക്കു കുറ്റബോധമുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ എന്‍എസ്എസ് ഉന്നയിച്ച മറ്റു കാര്യങ്ങളിലും അനുകൂലമായ തീരുമാനമുണ്ടാകും – മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന എല്ലാവരുടെയും ഉന്നമനമാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മന്ത്രി കെ.എം. മാണി പറഞ്ഞു. അവരുടെ അവശതകള്‍ക്കു പരിഹാരമുണ്ടാകണം. സാമ്പത്തിക മായാലും സാമൂഹികമായാലും പിന്നാക്കാവസ്ഥയുള്ളവരെല്ലാം ഒരു വര്‍ഗമാണ്. കാലം മറുന്നതനുസരിച്ചു മുന്നാക്കം, പിന്നാക്കം തുടങ്ങിയവ സംബന്ധിച്ച നിര്‍വചനങ്ങളും മാറേണ്ടതുണ്ട് – മാണി പറഞ്ഞു.

സാമൂഹികനീതി ഉറപ്പുവരുത്തുകയാണു യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും എന്‍എസ്എസിന്റെ ന്യായമായ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി. ശ്രീനിവാസന്‍ സ്മരണാഞ്ജലി നിര്‍വഹിച്ചു. നിലവാരമുള്ള കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാവണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യമാലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന പ്രസ്ഥാനം എന്‍എസ്എസ് ആണെന്നും അദ്ദേഹം പറഞ്ഞു.

മന്നം ജയന്തി നിയന്ത്രിത അവധിയാക്കല്‍, മുന്നാക്കക്ഷേമ കോര്‍പറേഷന്‍ രൂപീകരണം, അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ ഫീസ് ഏകീകരണം, ഗുരുവായൂര്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്പിച്ചത്, ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് രൂപീകരണത്തിനു പഠനം നടത്താന്‍ സമിതി എന്നിവ ഉള്‍പ്പെടെ എന്‍എസ്എസ് ഉന്നയിച്ച വിവിധ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും തീരുമാനമെടുക്കുകയും ചെയ്ത മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ആമുഖപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിനന്ദിച്ചു. വിദ്യാഭ്യാസ നയത്തെ വികലമാക്കുന്നത് ഉദ്യോഗസ്ഥ വൃന്ദമാണെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. അതിനെ തിരുത്താന്‍ കരുത്തുള്ള സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നും പറഞ്ഞു.

നായര്‍ സമുദായാംഗങ്ങളായ ജനപ്രതിനിധികള്‍ തങ്ങള്‍ നായന്മാരാണെന്നു പറയാന്‍ മടിക്കുകയോ പേടിക്കുകയോ വേണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. നിങ്ങള്‍ നായര്‍ തന്നെയാണ്. സ്വന്തം സമുദായവും അതിലൂടെ സമൂഹവും അതിലൂടെ രാജ്യവും പുരോഗമിക്കണമെന്നതായിരുന്നു മന്നത്തു പത്മനാഭന്റെ ദര്‍ശനം. എന്‍എസ്എസ് പിന്തുടരുന്നതും അതേ പാതയാണ്. നായന്മാരായ ജനപ്രതിനിധികള്‍ നായരുടെ മാത്രം ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല. അവര്‍ സമൂഹത്തിനു മുഴുവനും വേണ്ടിയാണു നിലകൊള്ളുന്നത്. അവരെ ഇനിയും ആരും മഞ്ഞക്കണ്ണട വച്ചു കാണരുത് – സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസ് ട്രഷറര്‍ പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നായകസഭാംഗം ഡോ. ശശികുമാര്‍ പ്രസംഗിച്ചു. കേന്ദ്ര – സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരടക്കമുള്ള ജനപ്രതിനിധികള്‍, നേതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  ആയിരക്കണക്കിനു പേര്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്തി.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies