Friday, November 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിഴിഞ്ഞം തുറമുഖത്തിന് 479 കോടി നല്‍കണമെന്ന് വെല്‍സ്‌പണ്‍ കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടു

by Punnyabhumi Desk
Feb 7, 2012, 02:38 pm IST
in കേരളം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പിന് 16 വര്‍ഷത്തേക്ക് 479.54 കോടിരൂപ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കണമെന്ന് വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടു. തുറമുഖത്തിന്റെ സൂപ്പര്‍ സ്ട്രക്ചര്‍ നിര്‍മിക്കാന്‍ ഏകദേശം 1100 കോടി നിക്ഷേപിക്കുമ്പോഴാണ് ഇത്രയും തുക നടത്തിപ്പിനായി ഇവര്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടുന്നത്. പദ്ധതിക്കായി സമര്‍പ്പിച്ച സാമ്പത്തിക ടെന്‍ഡറിലാണ് ഈ നിബന്ധന. ടെന്‍ഡര്‍ തിങ്കളാഴ്ച തുറന്നു. വെല്‍സ്പണിന്റെ ടെന്‍ഡര്‍ സ്വീകരിക്കണോയെന്നത് വിവിധ ഘട്ടങ്ങളിലെ വിലയിരുത്തലിനുശേഷം തീരുമാനിക്കും. സാങ്കേതിക യോഗ്യത നേടിയ മുന്ദ്ര പോര്‍ട്ടിന് സുരക്ഷാഅനുമതി ലഭിക്കാത്തതിനാല്‍ വെല്‍സ്പണ്‍ മാത്രമാണ് രംഗത്തുള്ളത്. ടെന്‍ഡര്‍ സ്വീകാര്യമല്ലെങ്കില്‍ വീണ്ടും ആഗോള ടെന്‍ഡര്‍ വിളിക്കേണ്ടിവരും. ആദ്യവര്‍ഷങ്ങളില്‍ തുറമുഖ നടത്തിപ്പ് ലാഭകരമല്ലെന്ന് കണ്ടതിനാലാവണം ഇത്രയും തുക വെല്‍സ്പണ്‍ ആവശ്യപ്പെടുന്നതെന്നാണ് നിഗമനം.

തുറമുഖ നടത്തിപ്പിന് തിരഞ്ഞെടുക്കപ്പെടാനാണ് വെല്‍സ്പണ്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചത്. 30 വര്‍ഷത്തേക്കാണ് കരാര്‍. ഈ 30 വര്‍ഷങ്ങളില്‍ ആദ്യത്തെ പതിനാറ് വര്‍ഷത്തേക്കാണ് 479.54 കോടിരൂപ സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടുന്നത്. ഓരോവര്‍ഷവും നിശ്ചിത തുക നല്‍കണം.

4010 കോടിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ചെലവുകണക്കാക്കുന്നത്. ഇതില്‍ തുറമുഖ നടത്തിപ്പുകാരില്‍ (ഓപ്പറേറ്റര്‍) നിന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന നിക്ഷേപം 970 കോടിയാണ്. തുറമുഖത്തിന്റെ നടത്തിപ്പും സൂപ്പര്‍ സ്ട്രക്ചറിന്റെ നിര്‍മാണവുമാണ് ഓപ്പറേറ്റര്‍ ചെയ്യേണ്ടത്. സൂപ്പര്‍ സ്ട്രക്ചര്‍ നിര്‍മിക്കാന്‍ 1100 കോടി രൂപ മുതല്‍മുടക്കേണ്ടിവരുമെന്നാണ് വെല്‍സ്പണ്‍ ടെന്‍ഡറില്‍ അറിയിച്ചിരിക്കുന്നത്.

വെല്‍സ്പണിന്റെ ആവശ്യങ്ങള്‍ പദ്ധതി ഉപദേഷ്ടാവായ ഇന്റര്‍ നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.എഫ്.സി) വിലയിരുത്തും. ഐ.എഫ്.സി യുടെ ശുപാര്‍ശയോടെ ടെന്‍ഡര്‍, ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും പരിശോധിക്കും. തുടര്‍ന്ന് മന്ത്രിസഭയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഈയാഴ്ച തന്നെ ഐ.എഫ്.സി വിശകലന റിപ്പോര്‍ട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് നല്‍കും. മുന്ദ്രപോര്‍ട്ടിന് അനുമതി ലഭിക്കാത്തതിനാല്‍ വെല്‍സ്പണിന്റെ മാത്രം ടെന്‍ഡറുമായി മുന്നോട്ടുപോകുന്നതിനെച്ചൊല്ലി സര്‍ക്കാരില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാല്‍ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി ടെന്‍ഡര്‍ തുറന്നത്. കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ എ.എസ്. സുരേഷ്ബാബു, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ.ജയശങ്കര്‍ പ്രസാദ്, തുറമുഖ വകുപ്പ് ജോയിന്റ് സെക്രട്ടറി വി.അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടെന്‍ഡര്‍ തുറന്നത്.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies