Wednesday, May 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഇന്ത്യയില്‍ വിദേശ പൌരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെങ്കില്‍ പുറത്താക്കണമെന്നു ഹൈക്കോടതി

by Punnyabhumi Desk
Feb 25, 2012, 04:25 pm IST
in കേരളം

കൊച്ചി: ഇന്ത്യയില്‍ വിദേശ പൌരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെങ്കില്‍ അവരെ പുറത്താക്കണമെന്നും രാജ്യത്തെ ദ്രോഹിക്കാന്‍ അവസരം നല്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പൌരത്വം അനുവദിക്കണമെന്ന അപേക്ഷ നിരസിച്ചതിനെതിരേ മലപ്പുറത്തു താമസിക്കുന്ന പാല്‍പ്പെറ്റി മുഹമ്മദ് നല്കിയ ഹര്‍ജിയിലാണ് ജസ്റീസ് എസ്. സിരിജഗന്റെ നിരീക്ഷണം. കേരളത്തിലെ അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നു കോടതി  നിരീക്ഷിച്ചു. സംസ്ഥാനം വളരെ സുരക്ഷിതമാണെന്നാണു നാം കരുതിയിരുന്നത്. എന്നാല്‍, രാജ്യത്തിനെതിരായ എല്ലാ പദ്ധതികളും തയാറാക്കുന്നത് ഇപ്പോള്‍ കേരളത്തിലായിരിക്കുന്നു. ഹര്‍ജി നല്കിയ വ്യക്തിക്ക് ഇന്ത്യന്‍ പൌരത്വം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പല തവണ ഹര്‍ജിക്കാരന്‍ പാക്കിസ്ഥാനിലേക്കു യാത്ര നടത്തിയെന്നു വ്യക്തമായിട്ടുണ്ട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രാജ്യത്തു വരുകയോ പോവുകയോ ചെയ്യാമെന്ന സാഹചര്യമാണു നിലനില്‍ക്കുന്നത്. പുറത്തുനിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനാണ് അധികാരികള്‍ക്കു താത്പര്യം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടത്തെ ജനങ്ങളുടെ സുരക്ഷ പലപ്പോഴും അപകടത്തില്‍ പെടുകയാണ്. എല്ലാവരെയും സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ മനോഭാവം പലരും ചൂഷണം ചെയ്യുകയാണ്.

രാജ്യത്തെ ദ്രോഹിക്കാന്‍ ഇത്തരക്കാരെ അനുവദിക്കരുത്. പലരും രാജ്യത്തു വന്നു ചാരപ്പണി നടത്തുന്നു. ഇത്തരക്കാരെ പലപ്പോഴും തിരിച്ചറിയുന്നത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ്. മൂന്നു പാക്കിസ്ഥാന്‍ പാസ്പോര്‍ട്ടും രണ്ട് ഇന്ത്യന്‍ പാസ്പോര്‍ട്ടും ഹര്‍ജിക്കാരന്റെ പക്കലുണ്ടായിരുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ പലരും വ്യാജപേരുകളില്‍ വാങ്ങിക്കൂട്ടുകയാണ്. ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ സ്വന്തമാക്കാന്‍ പലപ്പോഴും മറ്റു രാജ്യങ്ങളിലെ വ്യക്തികള്‍ക്കു കഴിയുന്നു. രാജ്യത്തുനിന്നു പുറത്താക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു നിരവധി ഹര്‍ജികളാണു കോടതിയിലെത്തുന്നത്. എന്നാല്‍, രാജ്യത്തെ പൌരന്മാര്‍ക്കു മാത്രമാണു മൌലികാവകാശങ്ങളെന്നും ഇത്തരം ആവശ്യങ്ങളുന്നയിച്ചു മറ്റുള്ളവര്‍ക്കു കോടതിയെ സമീപിക്കാനാവില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി മലപ്പുറം ഡിവൈഎസ്പി കെ. രാധാകൃഷ്ണപിള്ള കഴിഞ്ഞ ഡിസംബര്‍ 11നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരനു മൂന്നു പാക്കിസ്ഥാന്‍ പാസ്പോര്‍ട്ടും രണ്ട് ഇന്ത്യന്‍ പാസ്പോര്‍ട്ടും ഉണ്െടന്നു ചൂണ്ടിക്കാണിച്ചിരുന്നു. വിഭജന സമയത്ത് ഇന്ത്യയില്‍നിന്നു പാക്കിസ്ഥാനിലേക്കു പോയ വ്യക്തിയാണു ഹര്‍ജിക്കാരനെന്നു കണ്െടത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ വിശദമായ വാദം കേള്‍ക്കണം.

മലപ്പുറം തിരൂരങ്ങാടിയില്‍ താമസിക്കുന്ന എണ്‍പത്തൊമ്പതുകാരനായ പാല്‍പ്പെട്ടി മുഹമ്മദ് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിക്കുന്നത്. 1955ലെ പൌരത്വ നിയമം അനുസരിച്ച് ഇന്ത്യന്‍ പൌരത്വത്തിനു വേണ്ടി നല്കിയ അപേക്ഷ നിരസിച്ചെന്നു ഹര്‍ജിയില്‍ പറയുന്നു. അഞ്ചു വര്‍ഷം സ്ഥിരതാമസമുള്ള വ്യക്തിക്കു പൌരത്വത്തിന് അപേക്ഷ നല്കാമെന്നും എന്നാല്‍, 25 വര്‍ഷമായി മലപ്പുറത്തു താമസിക്കുന്ന തന്റെ അപേക്ഷ മന്ത്രാ ലയം നിരസിച്ചെന്നുമാണു ഹര്‍ജിയിലെ വാദം. തനിക്കു ഭാര്യയും കുട്ടികളും ഉണ്െടന്നും തനിക്കെതിരേ നിലവില്‍ ഒരു കേസുമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തനിക്കു രാജ്യത്തു തങ്ങാന്‍ അവസരം നല്കണമെന്നാണു ഹര്‍ജിക്കാരന്റെ ആവശ്യം.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies