Tuesday, November 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഇന്ത്യയില്‍ വിദേശ പൌരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെങ്കില്‍ പുറത്താക്കണമെന്നു ഹൈക്കോടതി

by Punnyabhumi Desk
Feb 25, 2012, 04:25 pm IST
in കേരളം

കൊച്ചി: ഇന്ത്യയില്‍ വിദേശ പൌരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെങ്കില്‍ അവരെ പുറത്താക്കണമെന്നും രാജ്യത്തെ ദ്രോഹിക്കാന്‍ അവസരം നല്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പൌരത്വം അനുവദിക്കണമെന്ന അപേക്ഷ നിരസിച്ചതിനെതിരേ മലപ്പുറത്തു താമസിക്കുന്ന പാല്‍പ്പെറ്റി മുഹമ്മദ് നല്കിയ ഹര്‍ജിയിലാണ് ജസ്റീസ് എസ്. സിരിജഗന്റെ നിരീക്ഷണം. കേരളത്തിലെ അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നു കോടതി  നിരീക്ഷിച്ചു. സംസ്ഥാനം വളരെ സുരക്ഷിതമാണെന്നാണു നാം കരുതിയിരുന്നത്. എന്നാല്‍, രാജ്യത്തിനെതിരായ എല്ലാ പദ്ധതികളും തയാറാക്കുന്നത് ഇപ്പോള്‍ കേരളത്തിലായിരിക്കുന്നു. ഹര്‍ജി നല്കിയ വ്യക്തിക്ക് ഇന്ത്യന്‍ പൌരത്വം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പല തവണ ഹര്‍ജിക്കാരന്‍ പാക്കിസ്ഥാനിലേക്കു യാത്ര നടത്തിയെന്നു വ്യക്തമായിട്ടുണ്ട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രാജ്യത്തു വരുകയോ പോവുകയോ ചെയ്യാമെന്ന സാഹചര്യമാണു നിലനില്‍ക്കുന്നത്. പുറത്തുനിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനാണ് അധികാരികള്‍ക്കു താത്പര്യം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടത്തെ ജനങ്ങളുടെ സുരക്ഷ പലപ്പോഴും അപകടത്തില്‍ പെടുകയാണ്. എല്ലാവരെയും സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ മനോഭാവം പലരും ചൂഷണം ചെയ്യുകയാണ്.

രാജ്യത്തെ ദ്രോഹിക്കാന്‍ ഇത്തരക്കാരെ അനുവദിക്കരുത്. പലരും രാജ്യത്തു വന്നു ചാരപ്പണി നടത്തുന്നു. ഇത്തരക്കാരെ പലപ്പോഴും തിരിച്ചറിയുന്നത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ്. മൂന്നു പാക്കിസ്ഥാന്‍ പാസ്പോര്‍ട്ടും രണ്ട് ഇന്ത്യന്‍ പാസ്പോര്‍ട്ടും ഹര്‍ജിക്കാരന്റെ പക്കലുണ്ടായിരുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ പലരും വ്യാജപേരുകളില്‍ വാങ്ങിക്കൂട്ടുകയാണ്. ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ സ്വന്തമാക്കാന്‍ പലപ്പോഴും മറ്റു രാജ്യങ്ങളിലെ വ്യക്തികള്‍ക്കു കഴിയുന്നു. രാജ്യത്തുനിന്നു പുറത്താക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു നിരവധി ഹര്‍ജികളാണു കോടതിയിലെത്തുന്നത്. എന്നാല്‍, രാജ്യത്തെ പൌരന്മാര്‍ക്കു മാത്രമാണു മൌലികാവകാശങ്ങളെന്നും ഇത്തരം ആവശ്യങ്ങളുന്നയിച്ചു മറ്റുള്ളവര്‍ക്കു കോടതിയെ സമീപിക്കാനാവില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി മലപ്പുറം ഡിവൈഎസ്പി കെ. രാധാകൃഷ്ണപിള്ള കഴിഞ്ഞ ഡിസംബര്‍ 11നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരനു മൂന്നു പാക്കിസ്ഥാന്‍ പാസ്പോര്‍ട്ടും രണ്ട് ഇന്ത്യന്‍ പാസ്പോര്‍ട്ടും ഉണ്െടന്നു ചൂണ്ടിക്കാണിച്ചിരുന്നു. വിഭജന സമയത്ത് ഇന്ത്യയില്‍നിന്നു പാക്കിസ്ഥാനിലേക്കു പോയ വ്യക്തിയാണു ഹര്‍ജിക്കാരനെന്നു കണ്െടത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ വിശദമായ വാദം കേള്‍ക്കണം.

മലപ്പുറം തിരൂരങ്ങാടിയില്‍ താമസിക്കുന്ന എണ്‍പത്തൊമ്പതുകാരനായ പാല്‍പ്പെട്ടി മുഹമ്മദ് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിക്കുന്നത്. 1955ലെ പൌരത്വ നിയമം അനുസരിച്ച് ഇന്ത്യന്‍ പൌരത്വത്തിനു വേണ്ടി നല്കിയ അപേക്ഷ നിരസിച്ചെന്നു ഹര്‍ജിയില്‍ പറയുന്നു. അഞ്ചു വര്‍ഷം സ്ഥിരതാമസമുള്ള വ്യക്തിക്കു പൌരത്വത്തിന് അപേക്ഷ നല്കാമെന്നും എന്നാല്‍, 25 വര്‍ഷമായി മലപ്പുറത്തു താമസിക്കുന്ന തന്റെ അപേക്ഷ മന്ത്രാ ലയം നിരസിച്ചെന്നുമാണു ഹര്‍ജിയിലെ വാദം. തനിക്കു ഭാര്യയും കുട്ടികളും ഉണ്െടന്നും തനിക്കെതിരേ നിലവില്‍ ഒരു കേസുമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തനിക്കു രാജ്യത്തു തങ്ങാന്‍ അവസരം നല്കണമെന്നാണു ഹര്‍ജിക്കാരന്റെ ആവശ്യം.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies