Sunday, September 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശാര്‍ക്കര കാളിയൂട്ട് മഹോത്സവം ഇന്ന് സമാപിക്കും

by Punnyabhumi Desk
Mar 2, 2012, 01:48 pm IST
in കേരളം, ക്ഷേത്രവിശേഷങ്ങള്‍

ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി നടന്ന് വരുന്ന കാളിയൂട്ട് മഹോത്സവത്തിന് ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന നിലത്തില്‍പോരോടെ സമാപനമാകും. വൈകുന്നേരം ക്ഷേത്ര പറമ്പിലെ പോര്‍ക്കളത്തില്‍ നടക്കുന്ന ദാരിക -ഭദ്രകാളി യുദ്ധത്തിനൊടുവില്‍ ദാരികന്റെ തലവെട്ടി ഭദ്രകാളി ദേവി ദാരിക നിഗ്രഹം നടത്തും. ഇന്നു വൈകുന്നേരം അഞ്ചിന് ക്ഷേത്രത്തിലെ ചുട്ടികുത്തുപ്പുരയില്‍ നിന്ന് സര്‍വാഭരണ വിഭൂഷിതയായി ഭദ്രകാളി ദേവി ക്ഷേത്ര പറമ്പിലെ നിലത്തില്‍പോര് നടക്കുന്ന പോര്‍ക്കളത്തിലെത്തും. ദേവിയെ ഭക്തര്‍ വെറ്റില പറത്തിയും വായ്ക്കുരവയിട്ടും സ്വീകരിക്കും. അതിന് ശേഷം ദാരികനുമായി ദേവി ഉഗ്ര പോരാട്ടം നടത്തും.

ദാരികന്റെ അസ്ത്രങ്ങളേറ്റ് മോഹാലസ്യപ്പെടുന്ന ദേവി തന്റെ തെങ്ങില്‍ തീര്‍ത്ത പറണില്‍ കയറി വിശ്രമിക്കും. വടക്ക് ദിക്കിലാണ് ഭദ്രകാളി ദേവിക്ക് പറണ് തീര്‍ത്തിരിക്കുന്നത്. തെങ്ങില്‍ തീര്‍ത്ത ഈ പറണിന് 42 കോല്‍ ഉയരം വരും. തെക്ക് ദിക്കിലാണ് ദാരികന് പറണ് തീര്‍ത്തിരിക്കുന്ന്. കമുകില്‍ തീര്‍ത്ത ഈ പറണിന് 27 കോല്‍ ഉയരം വരും.

പറണില്‍ കയറി വിശ്രമിച്ച ശേഷം ദാരികനെ നിഗ്രഹിക്കാനുളള ശക്തി നല്‍കണോയെന്ന് തന്റെ പിതാവായ പരമശിവനോട് പ്രാര്‍ഥിച്ച് അനുഗ്രഹം വാങ്ങിയ ശേഷം പൂര്‍വാധികം കരുത്തോടെ രൌദ്ര ഭാവത്തോടെ പോര്‍ക്കളത്തിലിറങ്ങി ദാരികനുമായി ദേവി ഘോരയുദ്ധം തുടരും. യുദ്ധത്തിനൊടുവില്‍ തിന്മയുടെ പ്രതീകമായ ദാരികന്റെ തലവെട്ടി ദാരിക വധം നടത്തും. അതിന് ശേഷം ദേവി മുടിത്താളം തുളളും. ഇതോടെ കഴിഞ്ഞ ഒന്‍പത് ദിവസമായി നടന്ന് വരുന്ന കാളി നാടകത്തിന് സമാപനമാകും.

കുലവാഴ വെട്ടി പ്രതീകാത്മകമായാണ് ദാരിക നിഗ്രഹം നടത്തുന്നത്. ആറ്റിങ്ങല്‍ പൊന്നറ കുടുംബത്തിലെ കാരണവരായ നാണുവാശാനാണ് കാളിയൂട്ടിന് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്. പൊന്നറ കുടുംബത്തിലെ അംഗമായ ബിജുവാണ് ഭദ്രകാളിയുടെ വേഷം കെട്ടുന്നത്. ദാരിക വേഷം കെട്ടുന്നത് പൊന്നറ കുടുംബാംഗമായ സുകുമാരന്‍ നായരാണ്. കാളിയൂട്ട് കാണുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ഇന്ന് ശാര്‍ക്കര പറമ്പിലെത്തും.

തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലം മുതല്‍ക്കാണ് കാളിയൂട്ട് ആരംഭിച്ചതെന്നാണ് ഐതിഹ്യം. കായംകുളം രാജാവുമായുളള യുദ്ധത്തില്‍ വിജയിച്ചാല്‍ എല്ലാ വര്‍ഷവും കാളിയൂട്ട് നടത്തിയേക്കാമെന്ന് പറഞ്ഞ് മാര്‍ത്താണ്ഡ വര്‍മ രാജാവ് ശാര്‍ക്കര ദേവിയുടെ മുന്നില്‍ വന്ന് പ്രാര്‍ഥിച്ചിരുന്നു. യുദ്ധത്തില്‍ പങ്കെടുത്ത് കായംകുളം രാജാവിനെ പരാജയപ്പെടുത്തി വിജയശ്രീ ലാളിതനായി മടങ്ങിയെത്തിയ നാള്‍ മുതലാണ് കാളിയൂട്ടിന് ശാര്‍ക്കരയില്‍ തുടക്കമായത്. ഇന്നലെ വൈകുന്നേരം ശാര്‍ക്കരയിലെ വിവിധ പ്രദേശങ്ങളില്‍ ദാരികനെ തേടി ഭദ്രകാളി ദേവിയും ദുര്‍ഗാദേവിയും പുറപ്പെട്ടിരുന്നു.

മുടിയുഴിച്ചില്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചടങ്ങ് കാണാനും ദേവിമാരില്‍ നിന്നും നെല്‍ വിത്തുകള്‍ ശേഖരിക്കാനുമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ശാര്‍ക്കര ദേവി ക്ഷേത്രത്തിലെത്തിയിരുന്നു.

ShareTweetSend

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

കേരളം

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

Discussion about this post

പുതിയ വാർത്തകൾ

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies