Friday, January 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വേദമന്ത്രജപഘോഷങ്ങളോടെ അതിരാത്രത്തിന് തുടക്കമായി

by Punnyabhumi Desk
Mar 24, 2012, 11:54 am IST
in കേരളം

തൃശ്ശൂര്‍: വേദമന്ത്രജപഘോഷങ്ങളോടെ  മറ്റത്തൂര്‍കുന്നിലെ യാഗ അരണിയില്‍ ആഗ്നി തെളിഞ്ഞു. ഇതോടെ കൈമുക്ക് മനയിലെ യാഗഭൂമിയില്‍ സാഗ്‌നികം അതിരാത്രത്തിന് തുടക്കമായി. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു യാഗത്തിന്റെ പ്രധാന അഗ്‌നിക്കുവേണ്ടിയുള്ള അരണികടയല്‍. ഇത് ഹോമകുണ്ഡങ്ങളിലേക്ക് പകര്‍ന്നു. ഏപ്രില്‍ മൂന്നുവരെയുള്ള ദിവസങ്ങളില്‍ ഇവിടം യാഗഭൂമിയാകും.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് യജമാനന്‍ കൈമുക്ക് വൈദികന്‍ രാമന്‍ സോമയാജിപ്പാട് ഋത്വിക്കുകളോടൊപ്പം യാഗശാലയില്‍ എത്തിയത്. രാവിലെ കൈമുക്കുമനയില്‍ അമാവാസ്യേഷ്ടി എന്ന ചടങ്ങ് നിര്‍വ്വഹിച്ച ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഉഖാസംഭാരം, വായവ്യംപശു തുടങ്ങിയ ചടങ്ങുകള്‍ നടന്നു. വായുദേവതാ പ്രീതിക്കുള്ള ചടങ്ങാണ് വായവ്യംപശു എന്ന ചടങ്ങ്. ഇതിനായി കൈമുക്കുമനയില്‍ വര്‍ഷങ്ങളായി സൂക്ഷിച്ച യാഗാഗ്‌നിയാണ് ഉപയോഗിച്ചത്. തുടര്‍ന്ന് ഋത്വിക്കുകളെ വരിക്കുന്ന ചടങ്ങ് നടന്നു. തുടര്‍ന്ന് അരണികടഞ്ഞ് തീയുണ്ടാക്കി കൂശ്മാണ്ഡഹോമവും ഹോത്രഹോമവും നടന്നു.

സകലപാപങ്ങളും തീര്‍ക്കുന്നതിനുള്ളതാണ് ഈ ചടങ്ങ്. യജമാനനും പത്‌നിയും പാലും നെയ്യും കൂട്ടി ഉണ്ണുന്ന ചടങ്ങായിരുന്നു പിന്നീട്. ഇനി യജ്ഞത്തിന്റെ അവസാനദിവസം വരെ പാലുമാത്രമാണ് ഇവരുടെ ഭക്ഷണം. യജമാനനും പത്‌നിയും ദീക്ഷ സ്വീകരിക്കാനൊരുങ്ങുന്ന ചടങ്ങായ അപ്‌സുദീക്ഷയും ഉഖയില്‍ അഗ്‌നി ജ്വലിപ്പിക്കുന്ന ചടങ്ങും അഗ്‌നിയുടെ തേജസ്സുവര്‍ദ്ധിപ്പിക്കുന്ന ചടങ്ങും നടന്നു. കോളാമ്പി ആകൃതിയിലുള്ള മണ്‍പാത്രമാണ് ഉഖ. ഇതിലാണ് അഗ്‌നി സൂക്ഷിക്കുന്നത്.യജമാനന്‍ ഉഖ കഴുത്തില്‍ അണിഞ്ഞു നടക്കുന്ന വിഷ്ണുക്രമണവും നടന്നു. അമ്പതിലേറെ വൈദികശ്രേഷ്ഠരാണ് യാഗത്തില്‍ പങ്കെടുക്കുന്നത്.

ShareTweetSend

Related News

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നല്‍കി പ്രത്യേക അന്വേഷണ സംഘം

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

ചതുര്‍വിധ ഉപാധികളിലൂടെ കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies