Thursday, October 23, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വേദമന്ത്രജപഘോഷങ്ങളോടെ അതിരാത്രത്തിന് തുടക്കമായി

by Punnyabhumi Desk
Mar 24, 2012, 11:54 am IST
in കേരളം

തൃശ്ശൂര്‍: വേദമന്ത്രജപഘോഷങ്ങളോടെ  മറ്റത്തൂര്‍കുന്നിലെ യാഗ അരണിയില്‍ ആഗ്നി തെളിഞ്ഞു. ഇതോടെ കൈമുക്ക് മനയിലെ യാഗഭൂമിയില്‍ സാഗ്‌നികം അതിരാത്രത്തിന് തുടക്കമായി. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു യാഗത്തിന്റെ പ്രധാന അഗ്‌നിക്കുവേണ്ടിയുള്ള അരണികടയല്‍. ഇത് ഹോമകുണ്ഡങ്ങളിലേക്ക് പകര്‍ന്നു. ഏപ്രില്‍ മൂന്നുവരെയുള്ള ദിവസങ്ങളില്‍ ഇവിടം യാഗഭൂമിയാകും.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് യജമാനന്‍ കൈമുക്ക് വൈദികന്‍ രാമന്‍ സോമയാജിപ്പാട് ഋത്വിക്കുകളോടൊപ്പം യാഗശാലയില്‍ എത്തിയത്. രാവിലെ കൈമുക്കുമനയില്‍ അമാവാസ്യേഷ്ടി എന്ന ചടങ്ങ് നിര്‍വ്വഹിച്ച ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഉഖാസംഭാരം, വായവ്യംപശു തുടങ്ങിയ ചടങ്ങുകള്‍ നടന്നു. വായുദേവതാ പ്രീതിക്കുള്ള ചടങ്ങാണ് വായവ്യംപശു എന്ന ചടങ്ങ്. ഇതിനായി കൈമുക്കുമനയില്‍ വര്‍ഷങ്ങളായി സൂക്ഷിച്ച യാഗാഗ്‌നിയാണ് ഉപയോഗിച്ചത്. തുടര്‍ന്ന് ഋത്വിക്കുകളെ വരിക്കുന്ന ചടങ്ങ് നടന്നു. തുടര്‍ന്ന് അരണികടഞ്ഞ് തീയുണ്ടാക്കി കൂശ്മാണ്ഡഹോമവും ഹോത്രഹോമവും നടന്നു.

സകലപാപങ്ങളും തീര്‍ക്കുന്നതിനുള്ളതാണ് ഈ ചടങ്ങ്. യജമാനനും പത്‌നിയും പാലും നെയ്യും കൂട്ടി ഉണ്ണുന്ന ചടങ്ങായിരുന്നു പിന്നീട്. ഇനി യജ്ഞത്തിന്റെ അവസാനദിവസം വരെ പാലുമാത്രമാണ് ഇവരുടെ ഭക്ഷണം. യജമാനനും പത്‌നിയും ദീക്ഷ സ്വീകരിക്കാനൊരുങ്ങുന്ന ചടങ്ങായ അപ്‌സുദീക്ഷയും ഉഖയില്‍ അഗ്‌നി ജ്വലിപ്പിക്കുന്ന ചടങ്ങും അഗ്‌നിയുടെ തേജസ്സുവര്‍ദ്ധിപ്പിക്കുന്ന ചടങ്ങും നടന്നു. കോളാമ്പി ആകൃതിയിലുള്ള മണ്‍പാത്രമാണ് ഉഖ. ഇതിലാണ് അഗ്‌നി സൂക്ഷിക്കുന്നത്.യജമാനന്‍ ഉഖ കഴുത്തില്‍ അണിഞ്ഞു നടക്കുന്ന വിഷ്ണുക്രമണവും നടന്നു. അമ്പതിലേറെ വൈദികശ്രേഷ്ഠരാണ് യാഗത്തില്‍ പങ്കെടുക്കുന്നത്.

ShareTweetSend

Related News

കേരളം

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

കേരളം

സുരക്ഷാ വീഴ്ച: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

കേരളം

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

Discussion about this post

പുതിയ വാർത്തകൾ

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

സുരക്ഷാ വീഴ്ച: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies