Saturday, November 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വേദമന്ത്രജപഘോഷങ്ങളോടെ അതിരാത്രത്തിന് തുടക്കമായി

by Punnyabhumi Desk
Mar 24, 2012, 11:54 am IST
in കേരളം

തൃശ്ശൂര്‍: വേദമന്ത്രജപഘോഷങ്ങളോടെ  മറ്റത്തൂര്‍കുന്നിലെ യാഗ അരണിയില്‍ ആഗ്നി തെളിഞ്ഞു. ഇതോടെ കൈമുക്ക് മനയിലെ യാഗഭൂമിയില്‍ സാഗ്‌നികം അതിരാത്രത്തിന് തുടക്കമായി. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു യാഗത്തിന്റെ പ്രധാന അഗ്‌നിക്കുവേണ്ടിയുള്ള അരണികടയല്‍. ഇത് ഹോമകുണ്ഡങ്ങളിലേക്ക് പകര്‍ന്നു. ഏപ്രില്‍ മൂന്നുവരെയുള്ള ദിവസങ്ങളില്‍ ഇവിടം യാഗഭൂമിയാകും.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് യജമാനന്‍ കൈമുക്ക് വൈദികന്‍ രാമന്‍ സോമയാജിപ്പാട് ഋത്വിക്കുകളോടൊപ്പം യാഗശാലയില്‍ എത്തിയത്. രാവിലെ കൈമുക്കുമനയില്‍ അമാവാസ്യേഷ്ടി എന്ന ചടങ്ങ് നിര്‍വ്വഹിച്ച ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഉഖാസംഭാരം, വായവ്യംപശു തുടങ്ങിയ ചടങ്ങുകള്‍ നടന്നു. വായുദേവതാ പ്രീതിക്കുള്ള ചടങ്ങാണ് വായവ്യംപശു എന്ന ചടങ്ങ്. ഇതിനായി കൈമുക്കുമനയില്‍ വര്‍ഷങ്ങളായി സൂക്ഷിച്ച യാഗാഗ്‌നിയാണ് ഉപയോഗിച്ചത്. തുടര്‍ന്ന് ഋത്വിക്കുകളെ വരിക്കുന്ന ചടങ്ങ് നടന്നു. തുടര്‍ന്ന് അരണികടഞ്ഞ് തീയുണ്ടാക്കി കൂശ്മാണ്ഡഹോമവും ഹോത്രഹോമവും നടന്നു.

സകലപാപങ്ങളും തീര്‍ക്കുന്നതിനുള്ളതാണ് ഈ ചടങ്ങ്. യജമാനനും പത്‌നിയും പാലും നെയ്യും കൂട്ടി ഉണ്ണുന്ന ചടങ്ങായിരുന്നു പിന്നീട്. ഇനി യജ്ഞത്തിന്റെ അവസാനദിവസം വരെ പാലുമാത്രമാണ് ഇവരുടെ ഭക്ഷണം. യജമാനനും പത്‌നിയും ദീക്ഷ സ്വീകരിക്കാനൊരുങ്ങുന്ന ചടങ്ങായ അപ്‌സുദീക്ഷയും ഉഖയില്‍ അഗ്‌നി ജ്വലിപ്പിക്കുന്ന ചടങ്ങും അഗ്‌നിയുടെ തേജസ്സുവര്‍ദ്ധിപ്പിക്കുന്ന ചടങ്ങും നടന്നു. കോളാമ്പി ആകൃതിയിലുള്ള മണ്‍പാത്രമാണ് ഉഖ. ഇതിലാണ് അഗ്‌നി സൂക്ഷിക്കുന്നത്.യജമാനന്‍ ഉഖ കഴുത്തില്‍ അണിഞ്ഞു നടക്കുന്ന വിഷ്ണുക്രമണവും നടന്നു. അമ്പതിലേറെ വൈദികശ്രേഷ്ഠരാണ് യാഗത്തില്‍ പങ്കെടുക്കുന്നത്.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies