Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ബ്രസീലിന്റെ `കറുത്ത മുത്ത്‌ കിങ്‌ പെലെയ്‌ക്ക്‌ ഇന്ന്‌ 70 വയസ്സ്‌

by Punnyabhumi Desk
Oct 23, 2010, 02:38 pm IST
in രാഷ്ട്രാന്തരീയം, മറ്റുവാര്‍ത്തകള്‍

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരന്‍ ബ്രസീലിന്റെ `കറുത്ത മുത്ത്‌ കിങ്‌ പെലെയ്‌ക്ക്‌ ഇന്ന്‌ 70 വയസ്സ്‌. 1940 ഒക്‌ടോബര്‍ 23നു ട്രെസ്‌ കോറസ്യൂസ്‌ നഗരത്തില്‍ ജനിച്ച എഡ്‌സണ്‍ അറാന്റെസ്‌ ദൊ നാസിമെന്റോ എന്ന പെലെ ഏറ്റവുമധികം ഗോള്‍ നേട്ടവുമായി നാലു ലോക കപ്പ്‌ കളിച്ചു. മൂന്നു കപ്പ്‌ വിജയത്തിന്റെ ലോക റെക്കോര്‍ഡോടെ കാല്‍പ്പന്തുകളിയെ സ്വര്‍ഗസീമയിലെത്തിച്ച്‌ വിളംബരം ചെയ്‌തു: “ഫുട്‌ബോള്‍, എത്ര സുന്ദരമായ കളി!
ഏഴാം വയസ്സു മുതല്‍ കാല്‍പ്പന്തുകൊണ്ട്‌ ഇന്ദ്രജാലങ്ങള്‍ കാണിച്ചു വളര്‍ന്നു. ആ ഇന്ദ്രജാലങ്ങള്‍ പില്‍ക്കാലത്തെ ഫുട്‌ബോള്‍ ഇതിഹാസങ്ങളാവുകയായിരുന്നു! ഇ ടത്തരം പ്രഫഷനല്‍ ഫുട്‌ബോളറായിരുന്ന ഡോണ്‍ടിഞ്ഞോ എന്ന ജോവ റിമോസ്‌ ദൊ നാസിമെന്റോയുടെ പുത്രനായി പിറന്നു എന്നതായിരുന്നു പെലെയുടെ ഭാഗ്യം. നഗരങ്ങളില്‍നിന്നു നഗരങ്ങളിലേക്കു ജീവിതം തേടി നടന്ന ഡോണ്‍ടിഞ്ഞോ ഒടുവില്‍ ബൌറുവില്‍ അഭയം കണ്ടെത്തിയപ്പോള്‍ അവിടെ സെപ്‌റ്റംബര്‍ ഏഴ്‌ എന്ന തെരുവീഥിയില്‍ `ഡിക്കോ എന്ന ഓമനപ്പേരോടെ ആ കറുത്ത ബാലന്‍ ആദ്യത്തെ പന്തുതട്ടി.
ഭാവിയില്‍ 1281 ഗോളുകള്‍കൊണ്ട്‌ വല നിറയ്‌ക്കുവാനുള്ള ഭാഗധേയം ആ ബാലനെ കാത്തിരുന്നു. പിതാവിന്റെ സുഹൃത്തും 1934ല്‍ ബ്രസീല്‍ ലോകകപ്പ്‌ ടീമംഗവുമായിരുന്ന വാര്‍ഡര്‍ ഡി ബ്രിട്ടോ ആ പതിനൊന്നുകാരനില്‍ ലോക ഫുട്‌ബോളിലെ മുടിചൂടാമന്നനെ ദീര്‍ഘദര്‍ശനം ചെയ്‌തപ്പോള്‍ ചരിത്രനിമിഷങ്ങളുടെ പിറവിയായി.പതിനാറാം വയസ്സില്‍ പ്രഫഷനല്‍ ടീമില്‍ സ്‌ഥിരാംഗം, പതിനേഴാം വയസ്സില്‍ ദേശീയ ടീമിലെ പത്താം നമ്പര്‍ ജഴ്‌സി സ്വന്തം. പത്താം നമ്പര്‍ ജഴ്‌സി എന്നതു പെലെയുടെ മാത്രം ജഴ്‌സി എന്ന ലോകത്തിന്റെ അംഗീകാരത്തിന്റെ ആദ്യ നാളുകളായിരുന്നു അതെല്ലാം. ഫുട്‌ബോളില്‍ പത്താം നമ്പര്‍ കളിക്കാര്‍ അതോടെ സ്വര്‍ണത്തിളക്കവുമായി പെലെയുടെ പ്രതിനിധികളായി.

ShareTweetSend

Related News

രാഷ്ട്രാന്തരീയം

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

രാഷ്ട്രാന്തരീയം

സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും പുറത്തിറങ്ങി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies