Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കറന്‍സി നിരോധനം നിരപരാധികളെ പ്രതിസന്ധിയിലാക്കില്ല: പ്രധാനമന്ത്രി

by Punnyabhumi Desk
Nov 14, 2016, 04:21 pm IST
in മറ്റുവാര്‍ത്തകള്‍

modi-01ബല്‍ഗാം: രാജ്യത്ത് നടപ്പിലാക്കുന്ന കറന്‍സി നിരോധനം ഒരു കാരണവശാലും നിരപരാധികളായ ജനങ്ങളെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റം ചെയ്തിട്ടുളളവര്‍ മാത്രമേ പുതിയ തീരുമാനത്തില്‍ ഭയപ്പെടേണ്ടതുളളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സര്‍ക്കാര്‍ നിരപരാധികളായ ജനങ്ങളെ പ്രതിസന്ധിയിലാക്കില്ല, അതേസമയം കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുമില്ല. ഡിസംബര്‍ 30 വരെ ഈ പുതിയ ഉദ്യമത്തില്‍ നിങ്ങള്‍ എന്നോടു സഹകരിക്കണം. അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടക ലിംഗായത്ത് വിദ്യാഭ്യാസ സൊസൈറ്റിയുടെ ശതാബ്ദിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നിന്ന ആഘോഷപരിപാടികളുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2012, 2013 വര്‍ഷങ്ങളിലും 2014ന്റെ ആദ്യപകുതില്‍ പോലും അഴിമതികളുടെ വാര്‍ത്തകളായിരുന്നു പുറത്തു വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഈ നവംബര്‍ എട്ടിനുശേഷം അവരുടെ അവസ്ഥയെന്തെന്ന് കാണുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നവംബര്‍ എട്ടിനു രാത്രി ഭാരതത്തിലെ പാവപ്പെട്ടവരും, സാധാരണക്കാരും സമാധാനമായുറങ്ങിയപ്പോള്‍ ഇവിടുത്തെ കളളപ്പണക്കാര്‍ ഉറക്കഗുളിക അന്വേഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യം വേദനയുളളതാണ്, എന്നാല്‍ വലിയ നേട്ടത്തിനുവേണ്ടിയാണ് രാജ്യം ഇന്നീ ബുദ്ധിമുട്ടനുഭവിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, 25 പൈസ നിരോധിച്ചപ്പോള്‍ അത് ഗംഗയില്‍ ഒഴുക്കാതിരുന്നവര്‍ ഇപ്പോള്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ ഗംഗാനദിയില്‍ നിക്ഷേപിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. അഴിമതിക്കും, കളളപ്പണത്തിനുമെതിരായ പോരാട്ടം ഡിസംബര്‍ 30നു ശേഷവും താന്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ, ഗോവയിലെ പനാജിയില്‍ നടന്ന ചടങ്ങില്‍, താന്‍ വീടും, കുടുംബവും എല്ലാം ഉപേക്ഷിച്ചത് രാജ്യസേവനം ചെയ്യുന്നതിനുവേണ്ടിയാണെന്ന് പറഞ്ഞിരുന്നു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies