Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home എഡിറ്റോറിയല്‍

മണ്ഡലകാലം അടുത്തിട്ടും ദേവസ്വം ബോര്‍ഡിന് പ്രസിഡന്റായില്ല!

by Punnyabhumi Desk
Sep 25, 2012, 04:52 pm IST
in എഡിറ്റോറിയല്‍

ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് ഇനി ഒന്നരമാസത്തോളം മാത്രമാണ് ശേഷിക്കുന്നത്. കോടിക്കണക്കിന് ഭക്തജനങ്ങള്‍ എത്തുന്ന ശബരിമലയില്‍ പരാതിയൊഴിഞ്ഞ ഒരു തീര്‍ത്ഥാടനകാലംപോലും അടുത്തെങ്ങുമുണ്ടായിട്ടില്ല. ദേവസ്വം ബോര്‍ഡിന് പ്രസിഡന്റും അംഗങ്ങളും ഉള്ളപ്പോള്‍ പോലും തുടങ്ങിവെച്ച പല  പണികളും മണ്ഡലകാല ആരംഭിത്തിനു മുമ്പ് പൂര്‍ത്തിയാക്കാനായിട്ടില്ല. ആ നിലയില്‍ ഭരണസമിതി ഇല്ലാത്ത ഒരു കാലഘട്ടത്തില്‍ കാര്യങ്ങള്‍ എങ്ങനെയൊക്കെയായിത്തീരും എന്ന് കണ്ടുതന്നെയറിയണം.

മണ്ഡലകാല ആരംഭത്തിനു മുമ്പ് പ്രധാനമായി ചെയ്തു തീര്‍ക്കേണ്ടത് ശബരിമലയിലേക്കുള്ള റോഡുകളുടെ പണിയാണ്. അടുത്തമാസം മദ്ധ്യത്തോടെ തുലാവര്‍ഷം ആരംഭിച്ചാല്‍ പിന്നെ റോഡുകളില്‍ പണിനടത്താനോ അറ്റുകുറ്റപ്പണിക്കുപോലുമോ പറ്റാത്ത അവസ്ഥയാകും. എരുമേലിയില്‍നിന്നു പമ്പയിലേക്കു പോകുന്ന പാതയില്‍ കണമല മുതല്‍ ചാലക്കയംവരെ റോഡ് തകര്‍ന്ന നിലയിലാണ്. അതുപോലെ തന്നെ പത്തനംതിട്ടയില്‍നിന്നുള്ള റോഡും സഞ്ചാരയോഗ്യമാക്കേണ്ടിയിരിക്കുന്നു. ഇതിനു പുറമേ ഭക്തജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

ഓരോ തീര്‍ത്ഥാടന കാലയളവിലും ഭക്തജനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അതിനനുസരിച്ച് മിനിമം സൗകര്യങ്ങള്‍ നല്‍കാന്‍പോലും ബോര്‍ഡിനു കഴിയുന്നില്ല. ദേവസ്വം ബോര്‍ഡ് രൂപീകരണം  വൈകുന്നതിന്റെ കാരണം എന്താണെന്ന് തുറന്നുപറയാന്‍ ദേവസ്വം മന്ത്രിയോ മുഖ്യമന്ത്രിയോ തയ്യാറായിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം എത്രയോ ബോര്‍ഡുകളും കോര്‍പ്പറേഷനുകളുമൊക്കെ ഘടകകക്ഷികള്‍ക്ക് വീതിച്ചു നല്‍കുകയും അവര്‍ അതിന് ചെയര്‍മാന്മാരെ തീരുമാനിക്കുകയും ചെയ്തു.  എന്നാല്‍ ഹൈന്ദവജനതയെ ബാധിക്കുന്ന ഒരു പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്ര അലംഭാവം കാണിക്കുന്നതെന്ന് വ്യക്തമല്ല.

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള സുപ്രധാന കാര്യങ്ങളില്‍ ഉദ്യോഗസ്ഥതലത്തില്‍ എടുക്കുന്ന തീരുമാനം ശരിയാകണമെന്നില്ല. കോടിക്കണക്കിനു ഭക്തജനങ്ങളെത്തുന്ന ശബരിമലയുടെ കാര്യത്തില്‍ ബോര്‍ഡ് ചര്‍ച്ചചെയ്ത് തന്നെയാണ് തീരുമാനങ്ങളെടുക്കേണ്ടത്. തീര്‍ത്ഥാടകര്‍ക്ക് സൗകര്യം വര്‍ദ്ധിപ്പിച്ചില്ലെങ്കിലും മുന്‍കാലങ്ങളില്‍ ലഭിച്ച അത്രയെങ്കിലും സൗകര്യം ലഭ്യമാക്കുവാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്. ഇപ്പോഴത്തെ നിലയില്‍ വരുന്ന മണ്ഡലകാലത്ത് പരാതികളുടെ പ്രളയമുണ്ടാകാനാണ് സാധ്യത.  ബോര്‍ഡ് നിലവിലുള്ളപ്പോള്‍ പോലും അരവണയ്ക്കും അപ്പത്തിനുമൊക്കെ സാധനം വാങ്ങുന്നതില്‍ വ്യാപകമായ അഴിമതിയുണ്ടാകുന്നതായി ആരോപണമുയരാറുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കാര്യങ്ങളൊക്കെ ഉദ്യോഗസ്ഥതലത്തിലാണ് തീരുമാനിക്കുന്നതെങ്കില്‍ അത് എവിടെയെത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ പ്രസിഡന്റും അംഗങ്ങളും ഇനി എത്തിയാല്‍ത്തന്നെ ശബരിമലയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് കാര്യങ്ങള്‍ നിര്‍വ്വഹിക്കാമെന്നല്ലാതെ അവര്‍ക്ക് സ്വന്തമായെന്തെങ്കിലും തീരുമാനത്തിലെത്താന്‍ കഴിയില്ല. കാര്യങ്ങള്‍ പഠിക്കാന്‍ ഇനി ഒട്ടും സമയമില്ലതാനും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ ഭരണസമിതി വരുന്ന കാര്യത്തില്‍ ഒരുപക്ഷേ താല്‍പര്യക്കുറവുണ്ടാകാമെങ്കിലും വളരെ ആര്‍ജ്ജവത്തോടെ കാര്യങ്ങള്‍ നീക്കുന്ന ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍തന്നെ മുന്‍കൈ എടുത്തുകൊണ്ട് ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കണം.

ShareTweetSend

Related News

എഡിറ്റോറിയല്‍

സമ്മതിദാനാവകാശം ഭാരതത്തിന്റെ പരമവൈഭവം വീണ്ടെടുക്കാന്‍

എഡിറ്റോറിയല്‍

ഗുരുദേവ ചിന്തകള്‍

എഡിറ്റോറിയല്‍

ഗുരുത്വം പ്രോജ്ജ്വലിക്കട്ടെ

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies