Friday, August 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വര്‍ഗീസ്‌ വധം: മുന്‍ ഐ.ജി ലക്ഷ്‌മണയ്‌ക്ക്‌ ജീവപര്യന്തം

by Punnyabhumi Desk
Oct 28, 2010, 01:17 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍
മുന്‍ ഐജി ലക്ഷ്‌മണ

കൊച്ചി: നക്‌സല്‍ വര്‍ഗീസിനെ അറസ്റ്റ്‌ ചെയ്‌ത ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ മുന്‍ പോലീസ്‌ ഐജി ലക്ഷ്‌മണ (74) യ്‌ക്ക്‌ ജീവപര്യന്തം. പ്രത്യേക സിബിഐ കോടതി ജഡ്‌ജി എസ്‌. വിജയകുമാറാണ്‌ ശിക്ഷ വിധിച്ചത്‌. 10,000 രൂപ പിഴയും വിധിച്ചു. ഈ തുക വര്‍ഗീസിന്റെ കുടുംബാംഗങ്ങള്‍ക്ക്‌ നല്‍കണം. സിബിഐ പ്രോസിക്യൂട്ടര്‍ വൈക്കം പുരുഷോത്തമന്‍ നായരുടെ വാദവും ലക്ഷ്‌മണയ്‌ക്ക്‌ പറയാനുള്ളതും കേട്ടതിനു ശേഷമാണ്‌ കോടതി വിധി പ്രഖ്യാപിച്ചത്‌. തിരുവനന്തപുരത്ത്‌ പൂജപ്പുരയിലുള്ള സെന്‍ട്രല്‍ ജയിലിലേക്ക്‌ മാത്രമെ കൊണ്ടുപോകാവൂ എന്ന ലക്ഷ്‌മണയുടെ അഭ്യര്‍ത്ഥന കോടതി അംഗീകരിച്ചു.
മൂന്നാം പ്രതി മുന്‍ ഡിജിപി വിജയനെ (83) സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടിരുന്നു. പോലീസ്‌ കസ്റ്റഡിയില്‍ വച്ച്‌ ഒരാളെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്‌ അത്യപൂര്‍വമായ കേസ്‌ ആയതിനാല്‍ ലക്ഷ്‌മണയ്‌ക്ക്‌ വധശിക്ഷ വിധിക്കണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിയുടെ പ്രായം മാനിച്ച്‌ ശിക്ഷ ജീവപര്യന്തമാക്കി. വിധി കേള്‍ക്കാന്‍ വര്‍ഗീസിന്റെ സഹോദരന്മാരായ അരീക്കാട്ട്‌ തോമസും ജോസഫും മറ്റ്‌ കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നു.
1970 ഫിബ്രവരി 18ന്‌ അന്ന്‌ ഡിവൈ.എസ്‌.പി.യായിരുന്ന ലക്ഷ്‌മണയുടെയും ഡിഐജി ആയിരുന്ന വിജയന്റെയും ആജ്ഞ അനുസരിച്ച്‌ ഒന്നാം പ്രതി മുന്‍ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നെഞ്ചില്‍ വെടിവെച്ച്‌ വര്‍ഗീസിനെ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌ അന്വേഷിച്ച സിബിഐയുടെ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്‌. നാലുവര്‍ഷം മുമ്പ്‌ രാമചന്ദ്രന്‍ നായര്‍ അസുഖത്തെ തുടര്‍ന്ന്‌ മരിച്ചതിനാല്‍ വിചാരണ നേരിട്ടില്ല.
ലക്ഷ്‌മണയുടെ കൈകളില്‍ വെറുമൊരു പാവയായിരുന്ന രാമചന്ദ്രന്‍ നായരാണ്‌ വര്‍ഗീസിനെ കൊലപ്പെടുത്തിയതെന്ന്‌ സംശയാതീതമായി തെളിയുന്നുവെന്ന്‌ പ്രത്യേക കോടതി ജഡ്‌ജി എസ്‌. വിജയകുമാര്‍ വിധിയില്‍ പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റ്‌ വര്‍ഗീസ്‌ കൊല്ലപ്പെട്ടത്‌ നേരില്‍ കണ്ടത്‌ അന്നത്തെ സിആര്‍പി കോണ്‍സ്റ്റബിള്‍ വിതുര സ്വദേശി ഹനീഫയാണ്‌.  നടന്ന സംഭവങ്ങള്‍ കോടതിയില്‍ ഈ ദൃക്‌സാക്ഷി വിശദീകരിച്ചിരുന്നു. വര്‍ഗീസിനെ കൊല്ലാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ലക്ഷ്‌മണ കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍ നായര്‍ക്ക്‌ ഭീഷണിയുടെ സ്വരത്തില്‍ ആജ്ഞ നല്‍കുന്നത്‌ ഹനീഫയുടെ മൊഴിയില്‍ നിന്ന്‌ തെളിയുന്നുണ്ടെന്ന്‌ കോടതി പറഞ്ഞു. എന്നാല്‍ ഡിഐജിയായിരുന്ന വിജയന്റെ സാന്നിദ്ധ്യം സംഭവസ്ഥലത്ത്‌ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച്‌ ഹനീഫയുടെ മൊഴി സംശയാസ്‌?പദമാണെന്ന നിഗമനത്തില്‍ കോടതി എത്തി. അതിനാലാണ്‌ വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടത്‌.
കൊലപാതകം ലക്ഷ്‌മണ തന്നെ നടത്തിയതിന്‌ തുല്യമാണ്‌ അദ്ദേഹത്തിന്റെ പ്രവൃത്തിയെന്ന്‌ കോടതി തെളിവുകള്‍ വിലയിരുത്തി ചൂണ്ടിക്കാട്ടി. പോലീസുമായി വര്‍ഗീസ്‌ ഏറ്റുമുട്ടാനുള്ള സാധ്യത വളരെ വിദൂരമായിരുന്നുവെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയുടെ 1999ലെ ഉത്തരവ്‌ അനുസരിച്ചാണ്‌ വര്‍ഗീസ്‌ കൊലക്കേസ്‌ സിബിഐയുടെ ഡല്‍ഹി യൂണിറ്റ്‌ അന്വേഷിച്ചത്‌. അടിയന്തരാവസ്ഥ കാലത്തെ രാജന്‍ കൊലക്കേസിലും ലക്ഷ്‌മണ പ്രതിയായിരുന്നുവെങ്കിലും കേസ്‌ വിചാരണ ചെയ്‌ത കോയമ്പത്തൂര്‍ സെഷന്‍സ്‌ കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies