Wednesday, September 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വിവാദം ഒഴിയാത്ത ശബരിമല

by Punnyabhumi Desk
Nov 27, 2012, 03:56 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

ശബരിമലയിലെ ഓരോ തീര്‍ത്ഥാടനക്കാലവും വിവാദങ്ങള്‍ ഒഴിയാതായിട്ട് വര്‍ഷങ്ങളായി. ദേവസ്വംബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും പിടിപ്പുകേടിലേക്കാണ് വിവാദങ്ങള്‍ വിരല്‍ചൂണ്ടുന്നത്. തീര്‍ത്ഥാടനകാലം ആരംഭിച്ച് ഏതാനുംനാള്‍ പിന്നിട്ടപ്പോഴാണ് പ്രസാദമായി നല്‍കുന്ന അപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയത്. ഇതിനെതുടര്‍ന്ന ലക്ഷക്കണക്കിന് പാക്കറ്റ് അപ്പമാണ് കത്തിച്ചുകളഞ്ഞത്. സംഭവത്തെ മാധ്യമങ്ങള്‍ കൊഴുപ്പിച്ചു എന്നത് നേരാണ്. കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുകയും അവരൊക്കെ വാങ്ങുകയും ചെയ്യുന്ന അപ്പത്തില്‍ പൂപ്പലുണ്ടായി എന്നത് നിസാരമായി കാണേണ്ടകാര്യമല്ല.

മാനദണ്ഡങ്ങള്‍ പാലിച്ചും ഉള്‍ക്കൊള്ളിക്കേണ്ട ചേരുവകള്‍ ചേരുംപടി ചേര്‍ത്തും അപ്പമുണ്ടാക്കുകയും വേണ്ടവിധം സൂക്ഷിക്കുകയും ചെയ്താല്‍ അത് മാസങ്ങളോളം കേടുകൂടാതിരിക്കുമെന്നത് വസ്തുതയാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തോന്നുംപടിയാണ് നടക്കുന്നതെന്നാണ് അപ്പം കേടായതിലൂടെ വ്യക്തമാകുന്നത്. അയ്യപ്പന്റെ തിരുപ്രസാദമാണ് അപ്പവും അരവണയും. ഇതുവാങ്ങാതെ ഒരു തീര്‍ത്ഥാടകന്‍ പോലും മടങ്ങാറില്ല. ആ നിലയില്‍ പ്രസാദമൊരുക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ നിലവാരം കാത്തുസൂക്ഷിക്കുകയും ശരിയായ കൂട്ട് അപ്പമുണ്ടാക്കാനുപയോഗിക്കുകയും ശുചിത്വം നിലനിര്‍ത്തുകയും കേടുവരാത്ത സാഹചര്യത്തില്‍ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഇതൊന്നും പാലിക്കുന്നില്ലെന്നതാണ് ദുഃഖകരം.

കവറില്‍ ഉള്ളടക്കം ചെയ്താണ് അപ്പം വിതരണം നടത്തുന്നുവെന്നതിനാല്‍ ഈ തീര്‍ത്ഥാടനകാലം ആരംഭിച്ചശേഷം എത്രയോ അയ്യപ്പന്‍മാര്‍ പ്രസാദമായി വാങ്ങിയ പൂപ്പല്‍ വന്ന അപ്പവുമായി മടങ്ങിയിരിക്കും. സാക്ഷാല്‍ അയ്യപ്പസ്വാമിയുടെ പേരിലാണ് പൊറുക്കാനാവാത്ത ഈ ഈശ്വരനിഷേധമൊക്കെ നടക്കുന്നത്.

ഈ പ്രശ്‌നത്തില്‍ മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കുന്നുവെന്നും അതുനിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അതു തള്ളുകയായിരുന്നു. അപ്പം, അരവണ നിര്‍മാണത്തില്‍ ശുചിത്വം ഉറപ്പാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഈ പ്രശ്‌നത്തില്‍ മാധ്യമങ്ങളെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കാനുദ്ദേശമില്ലെന്ന് ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അവര്‍ അവരുടെ കടമയാണ് നിര്‍വഹിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം ലോകത്തെ ഏറ്റവുംവലിയ ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയുടെ പെരുമയില്‍ അസൂയപൂണ്ട ചില നിക്ഷിപ്ത താല്‍പര്യക്കാരും വര്‍ഗീയവാദികളുമൊക്കെ കിട്ടുന്ന സന്ദര്‍ഭം വളരെ തന്ത്രപരമായി മുതലെടുക്കുന്നുണ്ട് എന്നത് തള്ളിക്കളയാനാവില്ല. അതാണ് ശബരിമലയെ സംബന്ധിച്ച് ഉണ്ടാകുന്ന വിഷയങ്ങള്‍ക്ക് അമിതപ്രാധാന്യം ലഭിക്കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് മുല്ലപ്പെരിയാര്‍ വിഷയത്തെ ഊതിവീര്‍പ്പിച്ചത് തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവിനെ ഗണ്യമായി ബാധിച്ചു. ഒരു പക്ഷേ മാധ്യമപ്രവര്‍ത്തകര്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ ദുഷ്ടലാക്ക് മനസിലാക്കാതെ പലപ്പോഴും കെണിയില്‍ പെടുന്നില്ലേ എന്ന സംശയവും അസ്ഥാനത്തല്ല. വിഷയം ശബരിമല പ്രസാദത്തെ സംബന്ധിച്ചാകുമ്പോള്‍ അതു വാര്‍ത്താ പ്രാധാന്യമുണ്ടാവുക സ്വാഭാവികമെന്ന് വാദിക്കാമെങ്കിലും ഇതിനിടയിലെവിടെയോ ചില സ്ഥാപിത താല്‍പര്യമില്ലേ എന്ന് സംശയവുമുണ്ട്.

ശബരിമലയിലെ പ്രസാദമായ അപ്പത്തിന്റെയും അരവണയുടെയും നിര്‍മാണത്തില്‍ അതീവഗൗരവം പുലര്‍ത്തിക്കൊണ്ട് ഇനിയൊരിക്കലും തീര്‍ത്ഥാടകരുടെ മനസിനെ നോവിക്കുന്ന തരത്തില്‍ ഈ വിഷയത്തില്‍ ഒരു വീഴ്ചയും ഉണ്ടാകരുത്. അങ്ങനെ സംഭവിച്ചാല്‍ സാക്ഷാല്‍ അയ്യപ്പസ്വാമി പോലും പൊറുക്കില്ല എന്നത് മറന്നുപോകരുത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

അന്താരാഷട്ര മുരുകഭക്ത സംഗമം; സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം നിര്‍വഹിച്ചു

ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ പുതിയ അധ്യക്ഷനായി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ചുമതലയേറ്റു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies