Wednesday, August 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

അമൃതസംഗീതം അനശ്വരതയിലേക്ക്; സിത്താര്‍ മൂകമായി (പണ്ഡിറ്റ് രവിശങ്കര്‍ 1920 – 2012)

by Punnyabhumi Desk
Dec 12, 2012, 11:38 am IST
in മറ്റുവാര്‍ത്തകള്‍

സാന്തിയാഗോ: സിത്താറിന്‍റെ തന്ത്രികളില്‍ വിരലുകളുടെ മാന്ത്രികസ്പര്‍ശം കൊണ്ട് ഭാരതീയസംഗീതത്തിന്‍റെ അമൃതധാരയൊഴുക്കി ലോകത്തിന്‍റെ ഹൃദയം കീഴടക്കിയ പണ്‍ഡിറ്റ് രവിശങ്കര്‍(92) അന്തരിച്ചു. അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വച്ചായിരുന്നു ആ സംഗീതജ്ഞന്‍റെ അന്ത്യം. ഭാരതരത്നം നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മൂന്ന് തവണ ഗ്രാമി പുരസ്‌കാരത്തിന് അര്‍ഹനായി.

1920 ഏപ്രില്‍ ഏഴിന് വാരണാസിയിലെ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തില്‍ ഏഴു സഹോദരന്‍മാരില്‍ ഇളയവനായാണ് രബീന്ദ്ര ശങ്കര്‍ ചൗധരിയെന്ന പണ്ഡിറ്റ് രവിശങ്കര്‍ ജനിച്ചത്. ആദ്യ ദശകം കാശിയില്‍ ചെലവഴിച്ച അദ്ദേഹം സഹോദരനും നൃത്തസംവിധായകനുമായ ഉദയ് ശങ്കറിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനായതാണ് രവിശങ്കറിന്റെ ജീവിതത്തില്‍ നിര്‍ണായകമായത്. മുപ്പതുകളില്‍ നടത്തിയ പാശ്ചാത്യ പര്യടനങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ കലയുടെ വാതായനങ്ങള്‍ താനേ തുറക്കുകയായിരുന്നു. ഈ കാലഘട്ടത്തില്‍ തന്നെയാണ് അദ്ദേഹം അലാവുദ്ദീന്‍ ഖാന്റെ ശിഷ്യനാകുന്നത്. 1938ല്‍ നൃത്തരംഗം ഉപേക്ഷിച്ച് രവിശങ്കര്‍ സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മദ്ധ്യപ്രദേശിലെ മെയ്ഹറില്‍ അലാവുദ്ദീന്‍ ഖാന്റെ ഭവനത്തില്‍ അദ്ദേഹം ഗുരുകുല വിദ്യാഭ്യാസം ആരംഭിച്ചു. അവിടെ നിന്നും സിത്താര്‍, സുര്‍ബഹാര്‍ തുടങ്ങിയ ഉപകരണങ്ങളും ദ്രുപദ്, ധമാര്‍, ഖയാല്‍ തുടങ്ങിയ സംഗീത ശ്രേണികളും സ്വായത്തമാക്കി. ഖാന്റെ മക്കളായ അലി അക്ബര്‍ ഖാന്‍, അന്നപൂര്‍ണ ദേവി എന്നിവരും സംഗീത പഠനത്തില്‍ രവിശങ്കറിനൊപ്പമുണ്ടായിരുന്നു. പിന്നീട് അന്നപൂര്‍ണ ദേവിയെ അദ്ദേഹം വിവാഹം കഴിച്ചു. അന്നപൂര്‍ണയുടെ സംഗീതത്തെ ചുവരുകള്‍ക്കുള്ളിലാക്കിയ ബന്ധത്തിന് പണ്ഡിറ്റ് ഏറെ പഴി കേട്ടു. രണ്ട് പതിറ്റാണ്ടു നീണ്ട ബന്ധത്തില്‍ ഇരുവര്‍ക്കും മകനുണ്ടായി. മകനായ ശുഭേന്ദ്ര ശങ്കര്‍ 1992ല്‍ മരിച്ചു. അന്നപൂര്‍ണാ ദേവിയുമായുള്ള ബന്ധം അവസാനിപ്പിച്ച രവിശങ്കറിന്റെ ജീവിതത്തില്‍ നര്‍ത്തകി കമലാ ശാസ്ത്രി, സ്യു ജോണ്‍സ്, സുകന്യ രാജന്‍ എന്നിവര്‍ കടന്നു വന്നു. വിശ്വപ്രസിദ്ധ സംഗീത പ്രതിഭകളായ നോറ ജോണ്‍സും അനുഷ്‌ക ശങ്കറും അദ്ദേഹത്തിന്റെ മക്കളാണ്.

2003ല്‍ നോറ എട്ട് ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. അനുഷ്‌കയ്ക്ക് 2003ല്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. ഈ വര്‍ഷം രവിശങ്കറിനും നോറ ജോണ്‍സിനും ഗ്രാമി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. 1944ല്‍ സംഗീത പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം മുംബൈയിലെത്തി. ഇക്കാലത്ത് ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റര്‍ അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. തീയറ്ററിന്റെ ബാലെകള്‍ക്ക് സംഗീതമൊരുക്കുകയായിരുന്നു അദ്ദേഹം. 25 വയസ്സിലാണ് അദ്ദേഹം ഇന്ത്യയുടെ ദേശീയ ഗീതമായ ‘സാരേ ജഹാംസെ അച്ചാ’ പുന:സൃഷ്ടിക്കുന്നത്. തുടര്‍ന്ന ആകാശവാണി സംഗീത വിഭാഗത്തില്‍. വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ അപു ത്രയത്തിന് അദ്ദേഹം പകര്‍ന്ന സംഗീതം ഏറെ അംഗീകരിക്കപ്പെട്ടു. യെഹൂദി മെന്വിന്‍, ബീറ്റില്‍സിലെ ജോര്‍ജ്ജ് ഹാരിസണ്‍ എന്നിങ്ങനെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ വിഖ്യാത സംഗീതജ്ഞര്‍ക്കൊപ്പം പണ്ഡിറ്റ് പ്രവര്‍ത്തിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies