Friday, September 19, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – ഭാഗം 6

by Punnyabhumi Desk
Dec 27, 2012, 06:00 am IST
in സനാതനം

പണ്ഡിതരത്നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍

രോഗാഭേരിവപണ്ഡിതൈഃ
– വിവേകചൂഢാമണി

രോഗാദികളുടെ നിവാരണത്തിനുവേണ്ടി വിവേകം ഉള്ളവര്‍ ചെയ്യുന്നതുപോലെ

പരമാത്മാവിന്റെ പൊരുള്‍ ഒരുവന്‍ സ്വയം പരിശ്രമിച്ച് ആര്‍ജ്ജിക്കേണ്ട ഒന്നാണെന്നാണ് ശ്രീശങ്കരന്റെ മതം. ഒരു ഗുരുനാഥന്റെ സഹായവും ഉപദശവും ഒരുവന് ഇക്കാര്യത്തില്‍ സ്വീകരിയ്ക്കാം. എന്നാലും സ്വന്തമായ ഒരു ശക്തി ആര്‍ജ്ജിച്ചിട്ടുമാത്രമേ പരമാത്മസ്വരൂപം അറിയുവാന്‍ സാധിക്കുകയുള്ളൂ എന്നകാര്യം ശ്രീശങ്കരന്‍ ഒരു രോഗിയുടെ ദൃഷ്ടാന്തത്തിലൂടെ ഇവിടെ അവതരിപ്പിക്കുകയാണ്.

SreeSankaran--5രോഗാതുരനായ ഒരാള്‍ സ്വയം അയാളുടെ ശാരീരിക സ്ഥിതി മെച്ചമാക്കി രോഗത്തില്‍ നിന്നും മോചനം നേടേണ്ടിയിരിക്കുന്നു. അതിനുവേണ്ടി അയാള്‍ സ്വയം മരുന്ന് സേവിക്കുകയും ഡോക്ടര്‍ പറയുന്നതനുസരിച്ച് ഒരു ജിവിതചര്യ അനുഷ്ഠിക്കുകയും വേണം. എങ്കില്‍ മാത്രമേ അയാള്‍ക്ക് രോഗമുക്തി ഉണ്ടാവുകയുള്ളൂ. അത് പ്രാവര്‍ത്തികമാക്കുന്നിതനു രോഗിയ്ക്കു ഇഷ്ടാനുസരണം ഒരു വൈദ്യന്റെ ഉപദേശവും സഹായവും തേടാം. എന്നാല്‍ ഡോക്ടറുടെ ഉപദേശമനുസരിച്ചുള്ള കത്യനിഷ്ഠയും മരുന്നുസേവയും പഥ്യാഹാരം കഴിക്കുന്നതുമെല്ലാം ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. ഈ സുചിപ്പിച്ചകാര്യങ്ങള്‍ അണുവിട തെറ്റിച്ചാല്‍ അത് ആ രോഗിയുടെ അന്ത്യം കുറിച്ചതുതന്നെ. മരുന്നുസേവയും പഥ്യാദികളുടെ അനുഷ്ഠാനങ്ങളുമെല്ലാം ഡോക്ടറോ ബന്ധുമിത്രാദികളോ നടത്തിയാല്‍ പോര. അതു രോഗിതന്നെ സ്വയം ചെയ്യണം. ഇതുപോലെ സംസാരസാഗരത്തില്‍ നിന്നു മോചനം ആഗ്രഹിക്കുന്ന ഒരു വ്യക്തി യോഗ്യനായ ആചാര്യന്റെ സഹായത്തോടും ഉപദേശത്തോടും കൂടിയുള്ള ഒരു ജീവിചതചര്യ സ്വീകരിക്കണം. രോഗിയുടെ രോഗം മാറ്റാന്‍ ഡോക്ടര്‍ ഉപദേശിക്കുകയും സഹായിക്കുകയും ചെയ്യുന്നതുപോലെ അജ്ഞാനത്തെ മാറ്റാനുള്ള ഉപദേശവും സഹായവുമെല്ലാം ആചാര്യന്‍ ചെയ്തുകൊടുക്കും. എന്നാല്‍ ഇക്കാര്യത്തിലുള്ള പ്രധാന ഉത്തരവാദിത്വം മോക്ഷം ആഗ്രഹിക്കുന്നവനില്‍ തന്നെയാണ്. അയാള്‍ തീവ്രമായി പരിശ്രമിക്കുകയും ചിലപ്പോള്‍ കഠിനങ്ങളായ അനുഷ്ഠാനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും വേണം. ഒരു കുതിരയെ ജലാശയത്തിന്റെ അടുത്ത് കൊണ്ടുപാകാം. വെള്ളം കുടിക്കാവുന്ന നിലയില്‍ കുതിരയെ നിറുത്തിയിട്ട് ‘കുടി കുതിരേ, കുടി കുതിരേ’ എന്ന് കുതിരക്കാരനു പറയാം. പക്ഷേ കുടിക്കേണ്ടത് കുതിരതന്നെയാണ്. കുതിരക്കാരന്‍ കുടിച്ചാല്‍ കുതിരയ്ക്ക് വെള്ളം കിട്ടിയതാകയില്ലല്ലോ. ഇതുപോലെ പ്രേരണയും ഉപദേശവും സഹായവുമെല്ലാം ഗുരുവിനു ചെയ്യാം. പക്ഷേ ഫലം പ്രദാനം ചെയ്യുന്ന കര്‍മ്മങ്ങള്‍ ഫലം അനുഭവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം ചെയ്യേണ്ടതു മാത്രമാണ്.

ഈ ഉദാഹരണത്തില്‍ ഡോക്ടര്‍ ആചാര്യന്റെ പ്രതീകം ആണ്. രോഗി മോക്ഷം ആഗ്രഹിക്കുന്ന  അജ്ഞാനിയുടെ ഒരു പകര്‍പ്പും രോഗി മരുന്നു കഴിക്കുന്നത് സാധകന്‍ മോക്ഷാര്‍ത്ഥി ശമദമാദികള്‍ ആചരിക്കുന്നതിനു തുല്യം. രോഗത്തില്‍നിന്നുള്ള മോചനം എന്നത് മോക്ഷപ്രാപ്തിയുടെ സൂചകംതന്നെ. ഇവിടെ ശ്രീശങ്കരന്‍ പരോക്ഷമായി ഒരു ഗുരുനാഥന്റെ നിസ്സഹായതകൂടി വെളിവാക്കുകയാണ്.

അദ്ധ്യാപകന്‍ മഹാനായിരിക്കാം. വിദ്യാര്‍ത്ഥിയോട് പ്രതിബദ്ധത ഉള്ളയാളുമാകാം. എന്നാലും വിദ്യാര്‍ത്ഥി അവസരത്തിനൊത്ത് ഉയര്‍ന്ന് അനുസരണയോടും ആദരവോടും കൂടി എല്ലാ കാര്യങ്ങളും തൃപ്തികരമായി നിര്‍വഹിക്കുന്നില്ലെങ്കില്‍ ആ വിദ്യാര്‍ത്ഥിയെ വിജ്ഞാനത്തിന്റെ പാതയിലേക്ക് നയിക്കുവാന്‍ ആചാര്യനു പറ്റുകയില്ല തന്നെ. ഈ ഉദാഹരണം ചിലപ്പോള്‍ ശങ്കരന്റെതുപോലെതന്നെ അനേകം ആചാര്യന്മാരുടെ ജീവതത്തിലെ അനുഭവങ്ങളുടെ പ്രതിഫലനമാകാം. അര്‍പ്പണബോധത്തോടെ അദൈ്വതം പ്രചരിപ്പിച്ച് മാനവരാശിയെ സമുദ്ധരിക്കാന്‍ ജീവിതം മുഴുവന്‍ യത്‌നിച്ച മഹാപ്രതിഭയായിരുന്നല്ലോ ശ്രീശങ്കരന്‍.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies