Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സ്ത്രീ സംരക്ഷണത്തിന് പുതിയ നിയമത്തിന്‍റെ കരട് തയാറായി

by Punnyabhumi Desk
Jan 8, 2013, 08:00 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സ്ത്രീകളെ ശല്യംചെയ്താല്‍ ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തംവരെ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ കരട് നിയമവകുപ്പ് വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു. ശല്യപ്പെടുത്തല്‍ സ്ത്രീയുടെ മരണത്തിനിടയാക്കിയാല്‍ അതിനുത്തരവാദിക്ക് വധശിക്ഷ നല്‍കും. സ്ത്രീകളെ ശല്യപ്പെടുത്തുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരുമാസം തടവ് ശിക്ഷ നല്‍കാനുള്ള വ്യവസ്ഥയും ഈ നിയമത്തിലുണ്ട്. ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഇത്തരത്തിലുള്ള നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നതും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതും സ്ത്രീകളെ ശല്യം ചെയ്യുന്നതായി കണക്കാക്കും. ഇത്തരത്തിലുള്ള ഏതെങ്കിലും സംഭവങ്ങളെ തുടര്‍ന്ന് സ്ത്രീ ആത്മഹത്യ ചെയ്താല്‍ സംഭവത്തില്‍ പങ്കാളികളായവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്ത്രീകളുടെ സ്വാകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനുള്ള ബില്‍ 2013 എന്നു പേരിട്ടിരിക്കുന്ന നയമത്തില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നത് ഏത് സ്ഥാപനത്തില്‍ വെച്ചാണോ ആ സ്ഥാപനത്തിന്റെ മേധാവിയാണ് പരാതി നല്‍കേണ്ടത്.

അങ്ങനെ ചെയ്തില്ലെങ്കില്‍ മൂന്നു മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി കണക്കാക്കാനും വ്യവസ്ഥയുണ്ട്. കുറ്റകൃത്യം നടക്കുന്നത് വാഹനത്തിലാണെങ്കില്‍ വാഹനത്തിന്റെ അപ്പോഴത്തെ ചുമതലക്കാരന്‍ സ്ത്രീയെ ശല്യപ്പെടുത്തുന്നത് തടയണമെന്നും അല്ലാത്ത പക്ഷം പ്രേരണകുറ്റമായി കണക്കാക്കി ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

ശല്യപ്പെടുത്തലിന് ഇരയാകുന്ന സ്ത്രിക്ക് നേരിട്ടോ ഇ-മെയില്‍ വഴിയോ എസ്എംഎസ് വഴിയോ പോലീസില്‍ പരാതി നല്‍കാം. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ജീവിതപങ്കാളി, സുഹൃത്തുക്കള്‍ എന്നിവര്‍ മുഖാന്തിരവും പരാതി നല്‍കാം. ഒരു സ്ത്രീ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയാല്‍ പരാതി എഴുതിയെടുക്കേണ്ടത് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ്. ഇ-മെയില്‍ എസ്എംഎസ് വഴി പരാതി ലഭിച്ചാല്‍ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുടെ വീട്ടിലെത്തി പരാതി എഴുതിയെടുക്കണം. പരാതിക്കാരിയുടെ തിരിച്ചറിയല്‍ രേഖകള്‍ വെളിപ്പെടുത്താന്‍ പാടില്ല. പരാതിക്കാരിയെ കേസിന്റെ ആവശ്യത്തിനായി സ്റ്റേഷനില്‍ വിളിച്ചു വരുത്താന്‍ പാടില്ല. ഇങ്ങനെയുള്ള കേസുകളില്‍ രഹസ്യ വിചാരണയാകും നടത്തുക.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ത്രീകളുടെ സ്വകാര്യതയെ ഹനിക്കുന്ന വിധത്തില്‍ മൊബൈല്‍ ഫോണും ക്യാമറയും ഉപയോഗിക്കുന്നത് തടയേണ്ടത് സ്ഥാപന നേതാവാണ്. അങ്ങനെ ചെയ്യാത്ത പക്ഷം സ്ഥാപന മേധാവിക്ക് ഒരു മാസം തടവ് ശിക്ഷ ലഭിക്കും. നിയന്ത്രണം വകവയ്ക്കാതെ ആരെങ്കിലും ക്യാമറയോ മൊബൈല്‍ ഫോണോ ഉപയോഗിച്ചാല്‍ മൂന്നു മാസം തടവ് ലഭിക്കും. സംസ്ഥാന നിയമ വകുപ്പ് തയ്യാറാക്കിയ ഈ കരട് ബില്ലിലെ വ്യവസ്ഥകള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഉടന്‍ നിയമസഭ ചേരാത്തതിനാല്‍ ഇത് ഓര്‍ഡിനന്‍സ് വഴി നടപ്പാക്കാനാണ് തീരുമാനം.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies