Wednesday, May 21, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നു – ഭാഗം1

by Punnyabhumi Desk
Feb 15, 2013, 11:28 am IST
in സനാതനം

ഡോ. അദിതി

അണിമാണ്‍ഡവ്യന്‍ എന്ന ഋഷി, ഒരു ഋഷിയുടെ ധര്‍മ്മങ്ങള്‍ പൂര്‍ണ്ണമായും നിര്‍വ്വഹിച്ചുകൊണ്ട് കഴിയുകയായിരുന്നു. അദ്ദേഹം തന്റെ ആശ്രമ കവാടത്തിനുമുന്നില്‍ നിവര്‍ന്നിരുന്ന് ഉയര്‍ത്തിപിടിച്ച തൊഴുകൈയ്യോടെ മൗനവ്രതം അനുഷ്ടിക്കുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം ആ നിലയില്‍ വര്‍ഷങ്ങളോളം ഇരുന്നു. ആ കാലത്ത് ഒരിക്കല്‍ മോഷണവസ്തുക്കളുമായി രണ്ടു കള്ളന്മാര്‍ ഓടിവന്ന് ആശ്രമത്തിനുള്ളില്‍ ഒളിച്ചു. കള്ളന്‍മാരെ പിന്‍തുടര്‍ന്നുവന്ന പടയാളികള്‍ ആശ്രമത്തിലെത്തി. അവര്‍ മൗനിയായ ഋഷിയോട് കള്ളന്‍മാരെക്കുറിച്ച് അന്വേഷിച്ചു. മൗനവ്രതം ആചരിച്ചുകൊണ്ടിരുന്നതിനാല്‍ രാജപാലകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. ആശ്രമത്തിനുള്ളില്‍ കടന്ന രാജപാലകര്‍ തൊണ്ടിയോടെ കള്ളന്‍മാരെ പിടികൂടി, കള്ളന്‍മാര്‍ അകത്തു പ്രവേശിച്ച കാര്യം ഋഷി ഒളിച്ചുവച്ചതായി രാജപാലകര്‍ വിശ്വസിച്ചു. മോഷണത്തില്‍ ഋഷിക്കും പങ്കുണ്ടെന്നു കരുതി അവര്‍ കള്ളന്മാരോടൊപ്പം ഋഷിയേയും രാജാവിന്റെ മുമ്പില്‍ സന്നിഹിതനാക്കി. രാജാവാകട്ടെ കള്ളന്‍മാരെയും ഋഷിയേയും ശൂലത്തിലേറ്റി നിമിഷങ്ങള്‍ക്കകം കള്ളന്‍മാര്‍ രണ്ടുപേരും മരിച്ചു. എന്നാല്‍ അണിമാണ്‍ഡവ്യനാകട്ടെ ശൂലത്തില്‍ കിടന്നു തന്നെ അനേകകാലം തന്റെ മൗനവ്രതം തുടര്‍ന്നു. ഒരിക്കല്‍ അതുവഴി കടന്നുപോയ ചില മുനിമാര്‍ ശൂലത്തിലേറ്റിയ ഒരു ഋഷി അതില്‍ കിടന്നുതന്നെ വര്‍ഷങ്ങളായി തപസ്സനുഷ്ഠിക്കുന്നകാര്യം രാജാവിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ആ വാര്‍ത്ത കേട്ട മാത്രയില്‍ കുറ്റബോധത്തിന്റെ തീച്ചൂളയില്‍ രാജാവ് ഉരുകാന്‍ തുടങ്ങി. മാപ്പിരന്നുകൊണ്ട് ശൂലത്തില്‍ കിടന്ന മുനിയുടെ അടുത്ത് രാജാവ് ഓടിയെത്തി. രാജകല്‍പന അനുസരിച്ച് മുനിയെ ശൂലത്തില്‍ നിന്നും ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അതു ഫലിച്ചില്ല. ഒടുവില്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം ശരീരത്തിന്റെ വെളിയിലുള്ള ശൂലത്തിന്റെ ഭാഗം മുറിച്ച് അദ്ദേഹത്തെ മോചിപ്പിച്ചു.

വളരെക്കാലം കഴിഞ്ഞ് ഭൗതിക ശരീരമുപേക്ഷിച്ച ഋഷി യമധര്‍മ്മന്റെ അടുത്തു തന്റെ ശിക്ഷയുടെ ഔചിത്യത്തെക്കുറിച്ച് ചോദ്യം ചെയ്തു. കുറ്റം ചെയ്യാത്ത തന്നെ ശിക്ഷിച്ചതിന്റെ ന്യായങ്ങളെക്കുറിച്ച് അന്വേഷിച്ചു. യമധര്‍മ്മനാകട്ടെ അണിമാണ്‍ഡവ്യന്റെ രേഖകള്‍ പരിശോധിച്ചു. ശിശുവായിരിക്കെ അണിമാണ്‍ഡവ്യന്‍ ഒരു പുഴുവിന്റെ ശരീരാന്തര്‍ഭാഗത്ത് ഒരു പുല്ലിന്റെ നാമ്പ് കുത്തികയറ്റിയത് യമധര്‍മ്മന്‍ ചിത്രഗുപ്തന്റെ രേഖകളില്‍ കണ്ടുപിടിച്ചു.

എന്നിട്ട് യമധര്‍മ്മന്‍ വിനയപൂര്‍വ്വം അണിമാണ്‍ഡവ്യനോട് പറഞ്ഞു ‘അങ്ങയെ ശൂലത്തിലേറ്റിയതും ശൂലത്തിന്റെ ഒരുഭാഗം അങ്ങയുടെ ശരീരത്തിന്റെ ഉള്ളില്‍ തന്നെ അവശേഷിപ്പിച്ചതും അങ്ങ് അതേപടി ഒരു പുഴുവിനോട് കാണിച്ച പാപത്തിന്റെ ഫലമാണ്’ ധര്‍മ്മദേവന്റെ ഈ വിശദീകരണം അണിമാണ്‍ഡവ്യന് സ്വീകാര്യമായിരുന്നില്ല. ധര്‍മ്മദേവന്റെ മറുപടിയില്‍ ഋഷി കോപാകുലനായി. തന്റെ മേല്‍ അടിച്ചേല്‍പ്പിച്ച ശിക്ഷ അതിദാരുണമാണ്. താന്‍ ശിശുവായിരിക്കെ ചെയ്‌തെന്നു പറയുന്ന ഈ കുറ്റം ഒരു പാപമല്ല. രോഷാകുലനായ മുനി ധര്‍മ്മദേവനെ ശപിച്ചു.’ അന്യായമായ ശിക്ഷ നടപ്പാക്കിയ അങ്ങ് ഒരു ശൂദ്രനായി ജനിക്കും. ഈ ശാപം നിമിത്തം ധര്‍മ്മദേവന്‍ ശൂദ്രനായ വിദൂരനായി ജനിച്ചു.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies