Wednesday, July 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഹൈദരാബാദില്‍ സ്ഫോടന പരമ്പര; 17 മരണം

by Punnyabhumi Desk
Feb 22, 2013, 01:22 pm IST
in മറ്റുവാര്‍ത്തകള്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മൂന്നു സ്ഫോടനങ്ങളില്‍ 17 പേര്‍ മരിച്ചു. 50 ലേറെപ്പേര്‍ക്കു പരിക്കേറ്റു. തീവ്രവാദി ആക്രമണമാണെന്നു സംശയിക്കുന്നുണ്െടങ്കിലും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു തീവ്രവാദി സംഘടനയും ഏറ്റെടുത്തിട്ടില്ല. തിരക്കേറിയ ദില്‍സുക് നഗര്‍ ബസ്സ്റാന്‍ഡിനു സമീപമുള്ള വാണി ജ്യകേന്ദ്രത്തിലാണു രാത്രി 7.01 ഓടെ ആദ്യസ്ഫോടനമുണ്ടാ യത്. തുടര്‍ന്ന് സമീപ ഭാഗങ്ങളില്‍ അഞ്ചു മിനിറ്റിനുള്ളില്‍ രണ്ടാമതും 15 മിനിറ്റിനുള്ളില്‍ മൂന്നാമതും സ്ഫോടനങ്ങളുണ്ടായി. കൊണാര്‍ക്ക് തിയറ്ററിനു സമീപം ഒരു വഴിയോര ഭക്ഷണശാലയിലാണു രണ്ടാ മതു സ്ഫോടനമുണ്ടായത്. ഇതോടെ ജനങ്ങള്‍ പരക്കംപാഞ്ഞു. പിന്നീടു വെങ്കിടാദ്രി തിയറ്ററിനു സമീപവും സ്ഫോടനമുണ്ടായി.

വാണിജ്യകേന്ദ്രത്തില്‍ പൊട്ടിത്തെറിച്ചതു മോട്ടോര്‍ സൈക്കിളില്‍ സൂക്ഷിച്ചിരുന്ന ബോംബാണെന്നു പോലീസ് അറിയിച്ചു. ചോറ്റുപാത്രത്തി ല്‍ സൂക്ഷിച്ചിരുന്ന ബോംബാണു കോണാര്‍ക്കു തിയറ്ററിനു സമീപമുള്ള ഭക്ഷണശാലയില്‍ പൊട്ടിത്തെറിച്ചതെന്നു കരുതുന്നു. ആദ്യ സ്ഫോടനത്തെത്തുടര്‍ന്നു ജനം പരക്കം പായുന്നതിനിടെയാണു തുടര്‍ച്ചയായി രണ്ടു സ്ഫോടനങ്ങള്‍ കൂടിയുണ്ടായത്. പ്രദേശത്തുനിന്ന് ആളുകളെ പോലീസ് ഒഴിപ്പിക്കുകയാണ്. വളരെ ഇടുങ്ങിയ വഴികളുള്ള തിരക്കേറിയ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വളരെ ദുഷ്കരമായി. പരിക്കേറ്റവരെ ഉസ്മാനിയ ജന റല്‍ ആശുപത്രിയിലും മറ്റ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഉസ്മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. 2007 ഒക്ടോബര്‍ 25നുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ ഹൈദരാബാദില്‍ 42 പേര്‍ മരിച്ചിരുന്നു.

ഹൈദരാബാദില്‍ തീവ്രവാദി ആക്രമണത്തിനുള്ള സാധ്യതയുള്ളതായി രണ്ടുദിവസം മുമ്പു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഡല്‍ഹിയില്‍ അറിയിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി. ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചശേഷം അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു സംസ്ഥാനത്ത് സുരക്ഷാസംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ചു. സ്ഫോടനം നടന്ന ഭാഗത്തെ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ ജാം ചെയ്തിട്ടുണ്ട്. ഡിജിപി വി. ദിനേശ് റെഡ്ഡിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വന്‍പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. നഗരം മുഴുവന്‍ അരിച്ചുപെറുക്കി പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് അതിയായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിനു രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചു. ഉത്തരവാദികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും സംസ്ഥാന സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies