Saturday, August 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

മന്ദസ്മിത ദര്‍ശനം

by Punnyabhumi Desk
Mar 12, 2013, 01:02 pm IST
in സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 18)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അളികള്‍ കൂലമനവരതമിളകിവന്നൂഴുന്ന
മുഖകമല മന്ദസ്മിതം കൈതൊഴുന്നേന്‍.

താമരപ്പൂവിനോട് വണ്ടുകള്‍ക്കു അഭിനിവേശം ഒന്നുവേറെതന്നെയാകുന്നു. അതുകൊണ്ടാണ് അവ മറ്റു പുഷ്പങ്ങളെല്ലാം വെടിഞ്ഞ് കമലത്തെ തേടി വരുന്നത്. താമപ്പൂവാണിതെന്ന ഭ്രമം വണ്ടുകള്‍ക്കുളവാക്കുന്ന ശിവന്റെ മുഖസൗന്ദര്യം ഇവിടെ വ്യഞ്ജിക്കുന്നു. ഭഗവദ്ഭക്തന്മാരായ മഹാപുരുഷന്മാരുടെ പ്രതീകമാണ് ഈ അളികള്‍. അവരാകട്ടെ ശിവദര്‍ശനത്തിനായി നിരന്തരം കൊതിക്കുന്നവരും അതില്‍ പരമനിര്‍വൃതി അനുഭവിക്കുന്നവരുമാകുന്നു. അനവരതമിളകിവരല്‍ അവരുടെ അഭിനിവേശത്തിന്റെ ആധിക്യത്തെയാണു സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ സാഫല്യം ഈ വിധമായ പരമഭക്തിയിലാണെന്ന് ഇവിടെ സ്ഫുടമാക്കപ്പെട്ടിരിക്കുന്നു.

siva-mandasmitham-sliderസൃഷ്ടിസ്ഥിതി സംഹാരാത്മകമായ ഈ പ്രപഞ്ചനാടകം ഭഗവാന്റെ ലീലയാകുന്നു. ലീലയുടെ ഫലമാണ് ആനന്ദം. അതിന്റെ സ്ഫുരണമാണ് മുഖകമലത്തില്‍ പ്രകടമാകുന്ന മന്ദസ്മിതം. അതാണു രസം. പ്രപഞ്ചരഹസ്യം മനസ്സിലാക്കിയ ഋഷിമാരെല്ലാം അതിന്റെ മധുരിമ നുകരുന്നവരാണ്. ശരീരാത്മവാദികളാകട്ടെ നശ്വരസുഖങ്ങളില്‍ കുടുങ്ങി നിരര്‍ത്ഥകമായി ഖേദിക്കുന്നവരും. അത്തരം ചാപല്യങ്ങളോടുള്ള ഹാസവും ഒരുപക്ഷേ ഈ മന്ദസ്മിതത്തില്‍ സ്ഫുടിക്കുന്നുണ്ടായിരിക്കണം.

കരുണയുടെ സീമാതീതമായ മഹാസാഗരമാണ് ശ്രീമഹാദേവന്‍. ജീവിതവ്യാപാരങ്ങളില്‍ ഭൂതിപൂണ്ട് ആര്‍ത്തന്മാരായി ഓടിയെത്തുന്നവര്‍ക്ക് അഭയവും ആനന്ദവും പകരുന്നത് ദേവദേവനാണ്. പരിധിയില്ലാത്ത പ്രസ്തുത കാരുണ്യവര്‍ഷത്തിന്റെ സ്ഫുടപ്രകാശംകൂടിയാണ് ആ മന്ദസ്മിതം.

Share
Tweet
Send

Related News

സനാതനം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies