Sunday, July 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരം ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ സത്വരനടപടികള്‍ക്ക് നിര്‍ദ്ദേശം

by Punnyabhumi Desk
Apr 16, 2013, 01:58 pm IST
in കേരളം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ജലക്ഷാമവും വരള്‍ച്ചയും പരിഹരിക്കാനുളള സത്വര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന വരള്‍ച്ചാ അവലോകന യോഗത്തില്‍ തീരുമാനമായി. വരള്‍ച്ചമൂലമുളള പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഇതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

14.48 കോടി രൂപ വരള്‍ച്ചാദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കാവുന്ന എല്ലാ കുടിവെളള പദ്ധതികളുടെയും പട്ടികയുണ്ടാക്കി പണിപൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിയും എം.എല്‍.എ. മാരുമടങ്ങുന്ന സംഘം ഈ പദ്ധതികള്‍ അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരള്‍ച്ചയ്ക്കുളള ശാശ്വതപരിഹാരമെന്ന നിലയില്‍ കൂടുതല്‍ തടയണകള്‍ നിര്‍മ്മിക്കണമെന്നും കുളങ്ങളും പാറമടകളും ജലസ്രോതസ്സുകളായി സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കെട്ടിടങ്ങള്‍ക്കെല്ലാം മഴവെളള സംഭരണി നിര്‍ബന്ധമാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്നും തൊഴിലുറപ്പുപദ്ധതിയില്‍പ്പെടുത്തി മഴക്കുഴികള്‍ നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെളളായണി കായല്‍ സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കാനും അദ്ദേഹം നിര്‍ദ്ദേശം കൊടുത്തു. വരള്‍ച്ചാദുരിതാശ്വാസപദ്ധതികള്‍ക്കായി കലക്ടര്‍ക്ക് അനുവദിക്കാവുന്ന തുക മെയ് 31 വരെ അഞ്ച് ലക്ഷത്തില്‍ നിന്നും ഇരുപത് ലക്ഷമായി ഉയര്‍ത്തി. വരള്‍ച്ചയെ നേരിടാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി താലൂക്ക്തല യോഗം വിളിച്ചുകൂട്ടണമെന്നും എംഎല്‍.എ.മാരും പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പമ്പ്ഹൌസുകളിലേയും ട്രീറ്റ്മെന്റ് പ്ളാന്റുകളിലേയും പവര്‍കട്ട് ഏകീകരണത്തിന് വേണ്ട സഹായം ഇലക്ട്രിസിറ്റി ബോര്‍ഡ് വാട്ടര്‍ അതോറിറ്റിക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കുടിവെളള വിതരണത്തെക്കുറിച്ച് എം.എല്‍.എ. മാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ മുഖ്യമന്ത്രി പരിശോധിക്കുകയും വിവിധ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തു. കുടിവെളളം വിതരണം ചെയ്യുന്ന ടാങ്കുകളുടേയും ലോറികളുടെയും എണ്ണം കൂട്ടാനാവശ്യമായ നടപടികളെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജലസ്രോതസ്സുകളില്‍ നിന്ന് വെളളം ശേഖരിച്ച് വിതരണം നടത്തുമ്പോള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോറികള്‍ക്ക് മുന്‍ഗണന നല്‍കും. നിലവിലുളള കുടിവെളള വിതരണപദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കുറ്റമറ്റതാക്കാനും വേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്തു. 55 പഞ്ചായത്തുകളില്‍ പൈപ്പ് ലൈന്‍ നീട്ടി കുടിവെളള ക്ഷാമം പരിഹരിക്കാനും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ജില്ലയിലെ 151 കുളങ്ങള്‍ വൃത്തിയാക്കുമെന്നും കൂടുതല്‍ തടയണകള്‍ നിര്‍മ്മിക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. വിവിധ ജില്ലകളില്‍ നടത്തിയ വരള്‍ച്ചാദുരിതാശ്വാസ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ഉത്തരവുകള്‍ പുറത്തിറക്കാനും ചര്‍ച്ചകള്‍ക്കുമായി 16ന്  രാവിലെ ഒന്‍പതുമണിക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രത്യേക യോഗം വിളിച്ചുകൂട്ടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ.പി. മോഹനന്‍, വി.എസ്. ശിവകുമാര്‍, പി.ജെ. ജോസഫ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, എം.എല്‍.എ. മാരായ ജമീല പ്രകാശം, എ.റ്റി. ജോര്‍ജ്, കോലിയക്കോട് കൃഷ്ണന്‍നായര്‍, ആര്‍. ശെല്‍വരാജ്, ബി. സത്യന്‍, വര്‍ക്കല കഹാര്‍, പാലോട് രവി, എം. എ. വാഹിദ്, വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, റവന്യു സെക്രട്ടറി കമലവര്‍ദ്ധന റാവു, വാട്ടര്‍ അതോറിറ്റി എം.ഡി. അശോക് കുമാര്‍ സിങ്, ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ്, ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies